Thursday, July 31, 2014

വിക്രമാദിത്യന്‍


കഥ, തിരക്കഥ, സംഭാഷണം: ഡോ: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം : ലാല്‍ ജോസ്‌

ഈ സിനിമയുടെ റിവ്യൂ എന്നതിനുപകരം ഒരു പഴയ കഥ പറയാം.

രണ്ട്‌ സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ (വിക്രമനും ആദിത്യനും).
ചെറുപ്പം മുതലേ പരസ്പരം മത്സരിച്ചും കലഹിച്ചും വളര്‍ന്ന് വരുന്നു.
ഇവര്‍ക്കിടയില്‍ ഒരു പെണ്‍ സുഹൃത്തും ഉണ്ട്‌.

 വിക്രമന്‍ നല്ല സാഹചര്യങ്ങളില്‍ വളര്‍ന്ന് കേമനായി.
ആദിത്യന്‍ എന്നും പരാജയത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു.
പക്ഷേ, സുഹൃത്തായ പെണ്‍കുട്ടിക്ക്‌ ആദിത്യനോട്‌ സുഹൃത്ത്‌ എന്നതിനപ്പുറമുള്ള താല്‍പര്യമുണ്ട്‌.
അത്‌ വിക്രമനും അറിയാം.

ഒരു സുപ്രഭതത്തില്‍ എന്തോ ഞെട്ടിക്കുന്ന വിഷമത്തില്‍ മനം നൊന്ത്‌ ആദിത്യന്‍ നാട്‌ വിട്ടു.
ഒരിക്കലും പൊറുക്കാനാവാത്ത തെറ്റല്ലേ ഞാന്‍ ചെയ്തതെന്ന് ആ അമ്മ വിലപിക്കുന്നുണ്ടെങ്കിലും എല്ലാം പ്രേക്ഷകര്‍ പിന്നെ അറിഞ്ഞാല്‍ മതി.

നാടുവിട്ട്‌ പോയ ആദിത്യന്‍ കേമനായി തിരിച്ചുവരുന്നു. പക്ഷേ, മഹാ കേമനായി എന്ന് ക്ളൈമാക്സിലേ പറയൂ.

നാട്‌ വിട്ട്‌ പോകും വഴി ജീവിതം വെടിയാന്‍ തുനിഞ്ഞപ്പോള്‍ ഒരു രക്ഷകനെത്തി, കൂടെ കൂട്ടി. ആ രക്ഷകന്‍ ചെറുതായി ഒന്ന് ഉപദേശിച്ചു. പയ്യന്‍ ആളാകെ മാറി. ഒരു വിധം മിടുക്കന്‍മാര്‍ കഷ്ടപ്പെട്ട്‌ നേടുന്ന കാര്യങ്ങള്‍ നമ്മുടെ നായകന്‍ പുഷ്പം പോലെ നേടിയെടുത്തു. എന്നിട്ടാണീ വരവ്‌.

അങ്ങനെ ക്ളൈമാക്സില്‍ നായകന്‍ മധുരപ്രതികാരം ചെയ്ത്‌ പ്രേക്ഷകരുടെ മനം കുളിര്‍പ്പിക്കും.

മുകളില്‍ പറഞ്ഞത്‌ തന്നെയാണോ ഈ സിനിമയുടെ കഥയും എന്ന് ചോദിച്ചാല്‍ അങ്ങനെയും പറയാം.

ഇതിലെ നായികയുടെ കാര്യമാണ്‌ കഷ്ടം. നായകന്‍ വരാതായപ്പോള്‍ മറ്റേ സുഹൃത്ത്‌ ജീവിതത്തിലേയ്ക്ക്‌ ക്ഷണിച്ചു. നായകന്‌ ഒരു അന്ത്യശാസന ഇ മെയില്‍ രൂപത്തില്‍ അയച്ചു. മറുപടി ഇല്ലാതായപ്പോള്‍ സുഹൃത്തിന്‌ വാക്ക്‌ കൊടുത്തു. അപ്പോഴുണ്ട്‌ ദേ വരുന്നു നായകന്‍.
ജസ്റ്റ്‌ മിസ്സ്‌. 

പിന്നെ, ഭാഗ്യത്തിന്‌ മറ്റേ സുഹൃത്ത്‌ ഈ പെണ്‍കുട്ടിയോട്‌ നായകനോടൊപ്പം പൊയ്ക്കോളാന്‍ സമ്മതിച്ചു. പാവം രക്ഷപ്പെട്ടു.
'ഞാന്‍ നിക്കണോ അതോ പോണോ...' എന്ന ഒരു നില്‍പ്പുണ്ട്‌ ... പാവം നായിക... പെറ്റ തള്ള സഹിക്കൂല...

അങ്ങനെ എല്ലാം ശുഭം.

ഇനി ചിത്രത്തെക്കുറിച്ച്‌ പറയുകയാണെങ്കില്‍, ഇത്‌ സാധാരണ പ്രേക്ഷകര്‍ക്ക്‌ കുറച്ചൊക്കെ ഇഷ്ടപ്പെടും.
ദുല്‍ക്കര്‍ സല്‍മാന്‍ മികവ്‌ പുലര്‍ത്തുന്നുണ്ട്‌. ഒരു കരച്ചില്‍ ഒരല്‍പം കുറയ്ക്കാമായിരുന്നു.
നമിതയും മോശമായില്ല.
ഉണ്ണിമുകുന്ദന്‍ മസിലളിയനായി തന്നെ ചിത്രത്തിലുണ്ട്‌.
ആദിത്യണ്റ്റെ അച്ഛന്‍ കള്ളന്‍ ചെരുതായൊന്ന് മനസ്സിനെ സ്പര്‍ശിച്ചു.

ഫ്ലാഷ്‌ ബാക്കുകളും മറ്റും പല ഘട്ടങ്ങളിലും വലിച്ച്‌ നീട്ടലായി അനുഭവപ്പെട്ടു.

Rating : 5 / 10 

Tuesday, June 24, 2014

കൂതറ



രചന : വിനി വിശ്വലാല്‍
സംവിധാനം : ശ്രീനാഥ്‌ രാജേന്ദ്രന്‍

മൂന്ന് എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വന്നതിനുശേഷം ഉണ്ടാകുന്ന സൗഹൃദവും, തുടര്‍ന്ന് കോളേജിലും കോളേജിനു പുറത്തും അവര്‍ക്ക്‌ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും രസകരമായി പറയാന്‍ ശ്രമിച്ചിരിക്കുന്നതാണ്‌ കൂതറ എന്ന ഈ സിനിമ.

സിനിമാകഥകളുടെ പതിവ്‌ രീതികളെ കളിയാക്കി വ്യത്യസ്തത സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും പല ഘട്ടങ്ങളിലും ഈ സിനിമയുടെ കഥ എന്ന സാധനം പഴയ രീതി തന്നെ വച്ചുപിടിക്കുന്നത്‌ അത്ഭുതമായി തോന്നി.

മദ്യപാനം ഒരു പ്രധാന പ്രക്രിയയായി ഈ സിനിമയില്‍ ചിരപ്രതിഷ്ട നേടി.

കോളേജിലെ ചില സംഭവവികാസങ്ങള്‍ വളരെ രസകരമായി അവതരിപ്പിക്കാനും തീയ്യറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും സാധിച്ചിരിക്കുന്നു എന്നത്‌ ഒരു മികവാണ്‌. (കുടുംബവുമായി ഒരിക്കലും ഈ പേരുള്ള സിനിമയ്ക്ക്‌ ആരും കയറാന്‍ സാദ്ധ്യത ഇല്ലാത്തതിനാല്‍ അല്‍പം 'തറ' സെറ്റപ്പിലുള്ള കാര്യങ്ങളാണേലും അത്‌ സ്ക്രീനില്‍ കൊണ്ടുവരാന്‍ കാണിച്ച ധൈര്യവും അതിലൂടെ സൃഷ്ടിക്കപ്പെട്ട കൂട്ടച്ചിരിയും പ്രശംസനീയം തന്നെയാണ്‌)

പൊതുവേ പറഞ്ഞാല്‍ ഈ സിനിമ മുഴുവന്‍ കണ്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌. കഥയിലെ പല കാര്യങ്ങളും സാമാന്യബുദ്ധിക്ക്‌ നിരക്കാത്തവയാണ്‌.

മോഹന്‍ ലാലിനെ സമ്മതിക്കണം. വളരെ വ്യത്യസ്തവും ആകര്‍ഷണീയവുമായ വേഷം ഈ സിനിമയില്‍ കൈകാര്യം ചെയ്തതിന്‌. മല്‍സ്യകന്യകയായാണ്‌ അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്‌. മിക്കവാറും ഗിന്നസ്‌ ബുക്കില്‍ കയറാന്‍ സാദ്ധ്യതയുണ്ട്‌.

ഈ സിനിമ കണ്ട്‌ കഴിഞ്ഞപ്പോള്‍ മുതല്‍ ഒരു സംശയം മനസ്സില്‍ കിടന്ന് വിളയാടുന്നുണ്ട്‌.
മല്‍സ്യകന്യക എന്ന ഒരു സങ്കല്‍പം ഉണ്ടല്ലോ... മല്‍സ്യകന്യകന്‍ ഉണ്ടോ? ഇല്ലെങ്കില്‍ പിന്നെ മല്‍സ്യകന്യകമാര്‍ ഉണ്ടായതെങ്ങനെ?

ഹോ.. ആലോചിച്ചിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല. സിനിമയുടെ ഒരു എഫ്ഫക്ടേ...

Rating : 3 / 10



Tuesday, June 10, 2014

ബാംഗ്ലൂര്‍ ഡേയ്സ്‌ (Bangalore Days)



രചന, സംവിധാനം : അഞ്ജലി മേനോന്‍

നിര്‍മ്മാണം : അന്‍ വര്‍ റഷീദ്‌


വിവിധ തലങ്ങളിലായി ജീവിക്കുന്ന കസിന്‍സായ കുട്ടന്‍ (നിവിന്‍ പോളി), അജു (ദുല്‍ക്കര്‍ സല്‍മാന്‍) , ദിവ്യ (നസ്രിയ നാസിം) എന്നിവരുടെ ജീവിതങ്ങളും അതിന്നിടയിലേയ്ക്ക്‌ വരുന്ന ദാസ്‌ (ഫഹദ്‌ ഫാസില്‍), സാറ (പാര്‍വ്വതി) എന്നിവരുടെ ഇടപെടലുകളുടേയും രസതന്ത്രങ്ങളുടേയും ചിത്രീകരണമാണ്‌ പ്രധാനമായും ഈ ചിത്രത്തില്‍ സംഭവിക്കുന്നത്‌.

നാട്ടിന്‍ പുറത്തുകാരനായ കുട്ടന്‍ ഒരു ഐ.ടി. കമ്പനിയില്‍ ജോലി കിട്ടി ബാംഗ്ലൂര്‍ ചെല്ലുന്നതിന്റെ കഥാസംഗതികളിലൂടെ അത്തരം ആളുകളും അവരുടെ കുടുംബങ്ങളെയും ചുറ്റിപ്പറ്റിയുള്ള പലതും വിവരിക്കാന്‍ സംവിധായികയ്ക്ക്‌ സാധിച്ചിരിക്കുന്നു.

വീട്ടുകാര്‍ കണ്ടെത്തുന്ന പയ്യനെ കല്ല്യാണം കഴിക്കുന്ന ദിവ്യ, വെറുമൊരു ഭാര്യയായി ഒതുങ്ങുന്നില്ല.

റിബല്‍ സ്വഭാവത്തില്‍ ജീവിക്കുമ്പോഴും തെളിഞ്ഞ്‌ നില്‍ക്കാത്ത നന്മകളുമായി അര്‍ജ്ജുന്‍ എന്ന അജുവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.

സീരിയസ്‌ പ്രകൃതത്തില്‍ തുടങ്ങി, പൂര്‍വ്വകാലത്തിന്റെ ചില ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന ദാസും ഗംഭീരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.

ശാരീരിക വൈകല്ല്യത്തെ മനസ്സുകൊണ്ട്‌ കീഴ്‌ പെടുത്തുന്ന റേഡിയോ അവതാരകയായി സാറയും പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതായി.

പ്രേക്ഷകര്‍ക്ക്‌ വളരെ ആസ്വാദ്യകരമായ ഒരു ചിത്രം ഒരുക്കുവാന്‍ അഞ്ജലി മേനോനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ എന്ന് നിസ്സംശയം പറയാം. അതുകൊണ്ട്‌ തന്നെ, ചില കുറവുകളായി തോന്നിയ താഴെ പറയുന്ന സംഗതികള്‍ക്ക്‌ വലിയ പ്രാധാന്യവുമില്ല.

1. അവതരിപ്പിച്ച്‌ ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമാണെന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയുകയാണെങ്കില്‍ , നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എപ്പോഴൊക്കെയോ കുറച്ച്‌ ഓവര്‍ ആയി തോന്നി.

2. നസ്രിയയുടെ ദിവ്യ എന്ന കഥാപാത്രം വിശ്വസിക്കാവുന്നതിലുമപ്പുറം ഇടപെടലുകള്‍ നടത്തി.
 ഒരു ഫ്ലാറ്റിലെ ആളുകളെ മുഴുവന്‍ കുറഞ്ഞ സമയം കൊണ്ട്‌ കയ്യിലെടുക്കുക, ഭര്‍ത്താവിന്റെ കാമുകീവിരഹത്തെ മനസ്സിലാക്കി സ്നേഹിക്കുക, മകള്‍ നഷ്ടപ്പെട്ട അച്ഛനമ്മമാരെ പരിലാളിച്ച്‌ പ്രിയങ്കരിയാകുക എന്നിവയൊക്കെ കുറച്ചധികം ആര്‍ഭാടമായിപ്പോയി.

3. ഗാനങ്ങള്‍ ഇതിലും മികവ്‌ പുലര്‍ത്തിയിരുന്നെങ്കില്‍ അതൊരു സംഭവമായേനെ. ഇതിപ്പോ തരക്കേടില്ല എന്നതായിട്ടുപോലും പ്രേക്ഷകര്‍ ആസ്വദിച്ചു.

അഭിനയത്തില്‍ ഏറ്റവും മികവ്‌ പുലര്‍ത്തിയത്‌ ഫഹദ്‌ ഫാസില്‍ തന്നെയാണ്‌.

നിവിന്‍ വ്യത്യസ്തമായ കഥാപാത്രത്തെ പരമാവധി ആസ്വാദ്യമാക്കുകയും ഹാസ്യരസം ചിത്രത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുകയും ചെയ്തു.

ദുല്‍ക്കര്‍ തന്റെ കെട്ടിലും മട്ടിലും കൃത്യമായിരുന്നു.

സാറ എന്ന കഥാപാത്രത്തെ പാര്‍വ്വതി മികവുറ്റതാക്കി.

നസ്രിയ പതിവുപോലെ തന്റെ റോളില്‍ തിളങ്ങി.

ഇഷാ തല്‍ വാര്‍ ഒരു ബാദ്ധ്യതയായി തുടര്‍ന്നു.

മറ്റു മുതിര്‍ന്ന അഭിനേതാക്കളായ്‌ കല്‍പന, വിജയരാഘവന്‍, വിനയാപ്രസാദ്‌, പ്രതാപ്‌ പോത്തന്‍ തുടങ്ങിയവരെല്ലാം അവരവരുടെ ഭാഗം ഭംഗിയായി ചെയ്തു.

ഒന്നോ രണ്ടോ തവണ പോയി ആസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ ബാംഗ്ലൂര്‍ ഡേയ്സ്‌.

Rating : 7.5 / 10

Tuesday, May 27, 2014

മിസ്റ്റര്‍ ഫ്രോഡ്‌ (Mr. Fraud)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം :  ഉണ്ണിക്കൃഷ്ണന്‍ ബി

ഇന്റര്‍ നാഷണല്‍ മോഷ്ടാവായി മോഹന്‍ ലാല്‍ അഭിനയിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.

പഴയ രാജകുടുംബത്തിലെ അവകാശികള്‍ തമ്മില്‍ സ്വത്തിനെക്കുറിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നാല്‍പത്തിയൊന്ന് കൊല്ലം അടച്ചിട്ട നിലവറ തുറന്ന് കണക്കെടുപ്പ്‌ നടത്താന്‍ തുടങ്ങുന്നിടത്തേയ്ക്കാണ്‌ ഇത്തവണ ഈ ഫ്രോഡ്‌ എത്തുന്നത്‌. കലവറയിലെ അമൂല്ല്യമായ നിധിയുടെ വില നിശ്ചയിക്കുന്ന വിദഗ്ദനായിട്ടാണ്‌ വരവ്‌. പിന്നെ എന്തൊക്കെയോ സംഭവങ്ങളൊക്കെ നടന്ന് എങ്ങനെയൊക്കെയോ അവസാനിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സിനിമ തുടങ്ങി കുറച്ച്‌ കഴിഞ്ഞപ്പോഴേയ്ക്കും ഇത്‌ കണ്ട്‌ തീര്‍ക്കാനുള്ള ത്വര തിര്‍ന്നുപോയതുകൊണ്ട്‌ ഈ സിനിമയെക്കുറിച്ച്‌ കൂടുതലൊന്നും എഴുതുന്നില്ല. അത്തരം ഒരു റിവ്യൂ എഴുതാനുള്ള സംഗതികളൊന്നും ഇതിലില്ല എന്നാണ്‌ തോന്നിയത്‌.

വില്ലന്‍ ആരാണ്‌ എന്ന് അറിയാനുള്ള ആകാംക്ഷയൊന്നും ഒരല്‍പ്പം പോലും തോന്നിയില്ല. ഇതെന്റെ മാത്രം കുഴപ്പമല്ല എന്ന് മറ്റ്‌ പലരോടും ചോദിച്ചപ്പോഴാണ്‌ ബോധ്യപ്പെട്ടത്‌.

വലിയ വലിയ ഗെയിം ഒക്കെയാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ എന്നൊക്കെ തോന്നുമെങ്കിലും എല്ലാം ഒരു കുട്ടിക്കളിപോലെ തോന്നിപ്പോയി.

ഒരു ചെറിയ ഉദാഹരണത്തിന്‌, രഹസ്യ അറ കണ്ടെത്തി അതിലൂടെ മുന്നോട്ട്‌ പോകുന്ന നായകന്‍. അതേസമയം ഒളിച്ചേ കണ്ടേ കളി നടത്തുന്ന നായകന്റെ കൂട്ടാളികള്‍ (ഒരാള്‍ ആണും, മറ്റേ സഹായി പെണ്ണും) രസകരമായി.
തോക്കും പിടിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നുണ്ട്‌.

ഒരു ഗാനരംഗസമയത്ത്‌ ഈ കൂട്ടാളികള്‍ പരസ്പരം നോക്കി പെട്ടെന്ന് പ്രണയബദ്ധരായിത്തീര്‍ന്നു. അതൊരു സസ്പെന്‍സ്‌ തന്നെയായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.

Rating : 3.5 / 10

Wednesday, May 21, 2014

How Old Are You



കഥ, സംവിധാനം : റോഷന്‍ ആന്‍ഡ്രൂസ്‌
തിരക്കഥ, സംഭാഷണം : ബോബി, സഞ്ജയ്‌
നിര്‍മ്മാണം  : ലിസ്റ്റിന്‍ സ്റ്റീഫന്‍

ഒരു ഗവര്‍ണ്‍മണ്റ്റ്‌ ജോലിയുള്ള ഒരു സാധാരണ സ്ത്രീ, അവരുടെ ഭര്‍ത്താവിണ്റ്റെയും മകളുടെയും അച്ഛണ്റ്റെയും കാര്യങ്ങള്‍ നോക്കി തണ്റ്റെ ജീവിതം വളരെ സാധാരണമായ രീതിയില്‍ മുന്നോട്ട്‌ കൊണ്ടുപോകുന്നു.
സ്വാഭാവികമായും ഇങ്ങനെ ഒരു സ്ത്രീയ്ക്ക്‌ മകളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും കാര്യമായ പ്രോത്സാഹനങ്ങളോ അനുമോദനങ്ങളോ ഒരു കാര്യത്തിലും ലഭിക്കേണ്ടതുമില്ല.

ഒരു ഘട്ടത്തില്‍ ഭര്‍ത്താവും മകളും ഈ സ്ത്രീയെ ഒട്ടും തന്നെ കഴിവില്ലാത്തവളായി കുറ്റപ്പെടുത്തുകയും അവരുടെ ഭാവി ജീവിതവും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനായി വിദേശരാജ്യത്തേയ്ക്ക്‌ കുടിയേറുകയും ചെയ്യുന്നു.

ഇവിടെ തനിച്ചാകുന്ന ഈ സ്ത്രീയെ അവരുടെ കോളേജ്‌ കാലത്തെ ഒരു സുഹൃത്ത്‌ പഴയ ചുറുചുറുക്കിലേയ്ക്കും വിജയത്തിനുവേണ്ടിയുള്ള പോരാട്ടത്തിലേയ്ക്കും വരുവാന്‍ പ്രചോദനം നല്‍കുന്നു.

തുടര്‍ന്ന്‌ ഈ സ്ത്രീ ജീവിതത്തില്‍ ജനങ്ങളുടെ പ്രശംസ നേടുന്ന തരത്തില്‍ വിജയം കൈവരിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ മുഖ്യ വിഷയം. ആ വിജയത്തിലും അവര്‍ തണ്റ്റെ കുടുംബത്തെ തന്നോട്‌ ചേര്‍ത്ത്‌ പിടിക്കുന്നു.

പല ജീവിത യാഥാര്‍ഥ്യങ്ങളേയും പച്ചയായി കാണിക്കുകയും അതിണ്റ്റെ തീവ്രത അനുഭവഭേദ്യമാക്കുകയും ചെയ്യുന്ന തരത്തില്‍ ഈ ചിത്രം വിജയിച്ചിരിക്കുന്നു.

ഒരു ഇന്‍ഷുറന്‍സ്‌ കിട്ടാന്‍ ദീര്‍ഘദൂര ഓട്ടത്തിന്‌ തയ്യാറെടുക്കുകയും അതില്‍ ഓടുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ എന്തോ കഥാഗതി പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകനെ, ഇതൊന്നുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു കഥാസന്ദര്‍ഭത്തിലേയ്ക്ക്‌ രചയിതാക്കള്‍ കൊണ്ടുപോയത്‌ ഒരല്‍പ്പം സംശയം ജനിപ്പിച്ചു.
ആദ്യം ഉദ്ദേശിച്ച കഥാഗതി മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതെ വന്നപ്പോള്‍ മറ്റൊരു വഴി തെരെഞ്ഞെടുത്ത പ്രതീതി.

അതുപോലെ ചില ഭാഗങ്ങളില്‍ ഒരല്‍പ്പം ഇഴച്ചിലും അനുഭവപ്പെട്ടു.

ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ വളരെ ഹൃദയസ്പര്‍ശിയായ കുറച്ച്‌ രംഗങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളും സാമൂഹിക അവബോധവും പ്രദാനം ചെയ്തുകൊണ്ട്‌ ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതാകുന്നു.

പക്ഷേ, ഈ ചിത്രത്തെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ വെക്കുവാന്‍ പ്രധാന കാരണം ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ തന്നെയാണ്‌.

വളരെ മികച്ച അഭിനയവും സ്ക്രീന്‍ നിറഞ്ഞുള്ള പ്രകടനവും പ്രേക്ഷകരെ വളരെ ആകര്‍ഷിച്ചു. അവരുടെ ജീവിതം തന്നെ സിനിമയാക്കിയതാണോ എന്ന്‌ തോന്നുന്ന വിധത്തിലുള്ള കഥാഗതിയും സംഭാഷണങ്ങളും പ്രേക്ഷകരുടെ താല്‍പര്യത്തിന്‌ തീവ്രതയേകി.

കുഞ്ചാക്കോ ബോബന്‍ മികച്ച പിന്തുണ നല്‍കി.

സേതുലക്ഷി എന്ന നടി അവരുടെ അഭിനയതീവ്രതകൊണ്ട്‌ പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിച്ചു.

സ്ത്രീകള്‍ക്ക്‌ ഈ ചിത്രം ഒരു അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനൂള്ള വലിയ ഇന്‍സ്പിരേഷന്‍ ആണ്‌.

കഴിവുള്ള സ്ത്രീകളെ ഒതുക്കി നിര്‍ത്തുകയും അവരൂടെ സ്വപ്നങ്ങള്‍ക്ക്‌ എക്സ്പയറി ഡേറ്റ്‌ തീരുമാനിക്കുകയും ചെയ്യുന്ന പുരുഷന്‍മാര്‍ക്ക്‌ ഇതൊരു മുന്നറിയിപ്പാണ്‌.
(അങ്ങനെയുള്ള കുടുംബങ്ങളില്‍ ഒരു കുടുംബകലഹത്തിനും ഈ ചിത്രം വഴി വെച്ചേക്കാം)

Rating : 7 / 10

Thursday, May 15, 2014

ഗോഡ്സ് ഓണ്‍ കണ്ട്രി (God's own country)



സംവിധാനം വാസുദേവ് സനല്‍

പാസ്സഞ്ചര്‍, നേരം, ട്രാഫിക് എന്നീ സിനിമകളുടെ ഒരു സങ്കര രൂപം ഈ ചിത്രം കാണുമ്പോള്‍ ഓര്‍മ്മ വരുന്നു എന്നത് നമ്മുടെ കുറ്റമല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

മൂന്ന് കഥാഗതികള്‍ സമാന്തരമായി പോകുകയും അതെല്ലാം പരസ്പരം ബന്ധപ്പെടുത്തി ഒരു ത്രില്ലറിന്‍റെ മൂഡോടെ  തരക്കേടില്ലാത്ത പരിസമാപ്തിയിലെത്തിച്ചിരിക്കുന്നു എന്നത് ഈ സിനിമയുടെ ആകര്‍ഷണമാണ്‍.

ശ്രീനിവാസന്‍റെ കഥാപാത്രം വളരെ അമാനുഷികവും നാടകീയവുമായി സംസാരിച്ചുകൊണ്ടിരുന്നത് അലോസരമുണ്ടാക്കി എന്ന് പറയാതെ വയ്യ.

പല സ്ഥലത്തും പ്രേക്ഷകര്‍ക്കുള്ള  ഉപദേശരൂപേണയുള്ള  അനാവശ്യമായ ഡയലോഗുകള്‍ ഈ സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്..

പാസ്സഞ്ചര്‍ സിനിമയിലെ അഡ്വക്കേറ്റിന്‍റെ കഥാപാത്രം ട്രാഫിക്ക് സിനിമയിലെ കാറോടിക്കുന്ന ശ്രീനിവാസനിലേയ്ക്ക് കുടിയേറിയതാണ്‍ ഒരു കഥാഗതി.

നേരം സിനിമയിലെ പണത്തിന്‍റെ റൊട്ടേഷന്‍ മറ്റൊരു കഥാഗതി.  കഷ്ടകരമായ കാര്യമെന്താണെന്ന് വെച്ചാല്‍ നേരം സിനിമയിലെ റീ വൈന്ഡ് ചെയ്ത് ആ പണം സഞ്ചരിച്ച റൊട്ടേഷന്‍ കാണിക്കുന്ന അതേ രൂപത്തില്‍ ഈ സിനിമയിലും കാണിക്കുന്നുണ്ട്.

പെരുമഴക്കാലം എന്ന സിനിമയുടെ മറ്റൊരു നിഴല്‍ ഫഹദ് ഫാസിലിന്‍റെ കഥാഗതിയില്‍ കാണാവുന്നതാണ്‍.

ഇതൊക്കെയാണെങ്കിലും പ്രേക്ഷകരില്‍ കുറച്ച് ആകാംക്ഷ ജനിപ്പിക്കാനും നന്മയുള്ള കഥാപരിസമാപ്തിയുടെ സുഖം നല്‍കാനും ഈ ചിത്രത്തിനായി എന്നത് സത്യമാണ്‍.


ഫഹദ് ഫാസിലും  ലാലും മികച്ച അഭിനയം കാഴ്ച വെച്ചപ്പൊള്‍ ഇഷാ തല്‍ വാറ് വെറും പ്രതിമയായി അവശേഷിച്ചു.  
മൈഥിലി വല്ലാതെ ആകര്‍ഷണീയത കുറഞ്ഞു എന്ന് മാത്രമല്ല, ഒരല്‍പ്പം അരോചകവുമായിരുന്നു.

Rating : 5 / 10

Sunday, May 11, 2014

മോസയിലെ കുതിരമീനുകള്‍



സംവിധാനം : അജിത് പിള്ള
കഥ, തിരക്കഥ : വിപിന്‍ രാധാകൃഷ്ണന്‍ , അജിത് പിള്ള
സംഭാഷണം : അജിത് പിള്ള


കുടുംബസ്വത്ത് കുറച്ചധികം ബാക്കിയായി ഒറ്റപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്‍ തന്‍റെ ചില ചാപല്യപ്രവര്‍ത്തിയാല്‍ ജയിലില്‍ ഒരു വര്‍ഷം തടവ് ലഭിച്ച് എത്തുന്നു.  ഈ യുവാവ് (ആസിഫ് അലി) ജയില്‍ ചാടുകയും മറ്റൊരു യുവാവിനെ (സണ്ണീ വെയ്ന്‍) പിന്തുടര്‍ന്ന് ലക്ഷദ്വീപില്‍ എത്തിച്ചേരുകയും സംഭവിക്കുന്നു.  

ലക്ഷദ്വീപിലെത്തുന്ന ഇവരുടെ കഥയും സംഭവങ്ങളും അവിടെ തുടരുന്നു.

അവതരണത്തിലെ പുതുമകൊണ്ട് ഈ ചിത്രം തുടക്കത്തിലേ കുറച്ച് കൌതുകം ജനിപ്പിക്കുന്നുണ്ട്.  കുറച്ച് മെല്ലെയാണ്‍ ഗതിയെങ്കിലും പ്രേക്ഷകരെ വല്ലാതെ മുഷിപ്പിക്കുന്നില്ല.  

രണ്ടാം പകുതിയില്‍ ലക്ഷദ്വീപിലെ മനോഹര ദൃശ്യങ്ങളും കഥയുടെ ഗതിയും പ്രേക്ഷകനെ ആകര്‍ഷിക്കുന്നു.  

പക്ഷേ, വൈകാരികതയോ കഥാതീവ്രതയോ പ്രകടമാക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളോ രംഗങ്ങളോ ഒന്നും എടുത്ത് പറയാനില്ല എന്നത് ഈ ചിത്രത്തിന്‍റെ ന്യൂനതയാണ്‍.

പ്രേക്ഷകനെ വല്ലാതെ ആകര്‍ഷിക്കുന്ന ഒരു കഥാവിവരണം ഈ ചിത്രത്തിന്‍ സാധിച്ചിട്ടില്ലെങ്കിലും പ്രേക്ഷകരെ ഈ ചിത്രം ദ്രോഹിക്കുന്നില്ല എന്നത് വലിയ ആശ്വാസം.

ജോജോ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം പ്രേക്ഷകര്‍ക്ക് ചിരി പടര്‍ത്തി.

ആസിഫ് അലി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.


Rating : 5 / 10 

Wednesday, April 30, 2014

സംസാരം ആരോഗ്യത്തിന്‍ ഹാനികരം


രചന, സംവിധാനം : ബാലാജി മോഹന്‍

  
തമിഴ് നാട് അതിര്ത്തിയിലുള്ള തേന്മല എന്ന പ്രദേശത്തെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്.
തികച്ചും സാങ്കല്പികമായ കഥയാതൊരു ലോജിക്കും ഇതിലൊട്ട് പ്രതീക്ഷിക്കുകയും വേണ്ട്സംസാരിച്ചാല് പകരുന്ന അസുഖം, അതും സംസാര ശേഷി നഷ്ടപ്പെടുന്ന അസുഖം. ഇതില് നിന്ന് തന്നെ കാര്യം മനസ്സിലാക്കാന് സാധിക്കുമല്ലോ.

കുറച്ച് രസകരമായ സംഗതികളും, ഛായാഗ്രഹണഭംഗിയും, ദുല്ഖറ്, നസ്രിയ എന്നിവരെ കാണുന്ന സുഖവും ചിത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങളാണ്.

ഒരു ടി വി . അവതാരകന് ഇടയ്ക്കിടെ വന്ന് വിവരങ്ങള് പങ്ക് വെക്കുംസിനിമയുടെ തുടക്കം മുതല് ഒടുക്കം വരെ ചടങ്ങുണ്ട്പക്ഷേ, ചാനലിന്റെ താഴെ എഴുതി വരുന്ന ന്യൂസ് എപ്പോഴും ഒന്ന് തന്നെ. പ്രത്യേകിച്ചും ശ്രദ്ധിച്ച ഒരു ന്യുസ് കൊച്ചിയിലെ ഒരു .ടി. സ്ഥാപനത്തില് നിന്ന് കമ്പ്യൂട്ടറുകള് കളവ് പോയി (ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ച തെറ്റ്)

ഒരു മന്ത്രിയും അദ്ദേഹത്തിന്റെ  ശിങ്കിടിയും തുടര്ച്ചയായി ചിത്രത്തിലുണ്ട്. പക്ഷേ, പലപ്പോഴും ചെറിയ ചിരിക്ക് വക ലഭിക്കുന്നുണ്ട്.

ഇഷ്ടമില്ലാത്ത കല്ല്യാണം ഉറപ്പിച്ച് ജീവിതം വെറുത്തപോലെ പ്രകൃതവുമായി ഒരു ലേഡി ഡോക്ടറായി നസ്രിയ

വളരെ ആക്ടീവും സംസാരപ്രിയനുമായി ദുല്ഖറിന്റെ കഥാപാത്രം. പതിവുപോലെ അനാഥന്, സല്സ്വഭാവി.

ഇന്റര് വെല്ലിനു ശേഷം സിനിമയില് സംസാരം നിരോധിക്കുന്നുപിന്നെ മുഴുവന് ഗോഷ്ടിയാണ്.  

ബാക്ക് ഗ്രൂണ്ട് മ്യൂസിക്കിന്റെ സഹായത്തോടെയുള്ള കുറേ കസര്ത്തുകള്തരക്കേടില്ലാതെ ബോറടിപ്പിക്കുന്നതില് നന്നായി വിജയിച്ചിരിക്കുന്നു.

മൊത്തത്തില് എടുത്ത് പരിശോധിച്ചാല് ചിത്രം എന്തൊക്കെയോ രസങ്ങളും താല്പര്യങ്ങളും സൃഷ്ടിക്കാന് ശ്രമിക്കുന്നുണ്ട്, പക്ഷേ, എന്തൊക്കെയോ പാളിച്ചകളാല് അത് വേണ്ട രീതിയില് ഫലം കണ്ടില്ലെന്ന് മാത്രമല്ല, വളരെയധികം പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നുമുണ്ട്

Rating : 3.5 / 10 

Tuesday, April 29, 2014

മസാല റിപ്പബ്ലിക് (Masala Republic)


സംവിധാനം : വൈശാഖ് ജി എസ്
രചന : അരുണ്‍ ജോര്‍ജ് കെ ഡേവിഡ്, വൈശാഖ് ജി എസ്

കേരളത്തില്‍ ഗുഡ്ക ഉപയോഗം നിരോധിച്ചതിനെത്തുടര്‍ന്ന് അത് നടപ്പിലാക്കാന്‍ ചുമതലയുള്ള ഒരു പോലീസ് സ്ക്വാഡിന്‍റെ തലവനായ ശംഭുവും കൂട്ടരും നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ ഇത് ഉപയോഗിക്കുന്നവരും അല്ലാത്തവരും നടത്തുന്ന പരിപാടികളുമാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു.

ഈ സിനിമയെ കൂടുതലായി നിരൂപണം ചെയ്യാനുള്ള കഴിവ് ഇല്ലാത്തതിനാല്‍ ചില സംഗതികള്‍ ചുവടെ ചേര്‍ക്കുന്നു.

ഇതൊരു ഡോക്യുമെന്‍ററിയാണോ എന്ന് എന്‍റെ ഭാര്യയടക്കം തീയ്യറ്ററില്‍ പലരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

കുറേ പേര്‍ കാശ് കൊടുത്ത് കയറിയതിനാല്‍ ഏ.സി. ആസ്വദിച്ച് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
ഇന്‍റര്‍ വെല്‍ ആയപ്പോ ശുഭംഎന്ന് എഴുതിക്കാണിച്ചിരുന്നെങ്കില്‍ എന്ന് ചിലര്‍ മോഹിക്കുന്നുണ്ടായിരുന്നു.

ഗതികെട്ട് പല ഘട്ടങ്ങളിലും ഓരിയിടുന്ന ഒരു വിഭാഗമുണ്ടായിരുന്നു.

ടി.വി. പരസ്യമാണോ, ഡോക്യുമെന്‍ററിയാണോ, നാടകമാണോ, ആക്ഷേപഹാസ്യമാണോ എന്നൊക്കെയുള്ള പല പല സംശയങ്ങളിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നില്‍ തുടര്‍ന്ന് പോകുന്നത്.

ക്ഷമയുടെ നെല്ലിപ്പലക എന്ന സംഗതിയില്‍ ചെന്ന് ഇടിച്ച് ഇടിച്ച് അവശതയായപ്പോള്‍ എഴുന്നേറ്റ് പോരാന്‍ തുടങ്ങിയപ്പോഴാണ്‍ മറ്റൊരു സംഗതി മനസ്സിലായത്.  ഒരു വലിയ മൂവ് മെന്‍റിന്‍ ഞാനും നേതൃത്വം വഹിക്കുകയായിരുന്നു എന്ന്. ആ തീയ്യറ്ററിലെ പകുതി ആളുകളും കൂട്ടത്തോടെ തീയ്യറ്റര്‍ വിട്ട് ഇറങ്ങിപ്പോന്നു.  

അവിടെ കിടന്ന് ഉറങ്ങിയിരുന്ന ഒരു സുഹൃത്തിനോട് പിറ്റേന്ന് ചോദിച്ചപ്പോളറിഞ്ഞത് പിന്നെയും പത്ത് പതിനഞ്ച് മിനിട്ട് സിനിമ ബാക്കിയുണ്ടായിരുന്നു എന്നാണ്‍.  ചെറിയൊരു ആശ്വാസം തോന്നി... അത്രയും സമയം ലാഭിച്ചല്ലോ..

ചെവി വട്ടം പിടിച്ച് ഇരുന്നാല്‍ മാത്രമേ ഡയലോഗുകള്‍ കേള്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.  ഇടയ്ക്കിടെ ചില രസകരമായ ഡയലോഗുകള്‍ ഉണ്ടായിരുന്നു എന്നത് ചെറിയൊരു സമാധാനം.

Rating : 2.5 / 10



Thursday, April 24, 2014

വണ്‍ ബൈ ടു (One By Two)


രചന : ജയമോഹന്‍
സംവിധാനം : അരുണ്‍ കുമാര്‍ അരവിന്ദ്‌

ഒരു വലിയ ബിസിനസ്‌ കുടുംബത്തിലെ ഒരാള്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നു. ഇത്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ കാണാനിടവരുന്നു. പിന്നീട്‌ ഹോസ്പിറ്റലില്‍ തണ്റ്റെ കുട്ടിയുടെ ചികിത്സയ്ക്ക്‌ എത്തിയ ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ അവിടെ ICU വില്‍ മരണപ്പെട്ടു എന്ന് കരുതിയ ആളെ കാണാനിടയാകുന്നു. പിന്നീടാണ്‌ അത്‌ ആ കുടുംബത്തിലെ ഇരട്ട സഹോദരങ്ങളില്‍ ഒരാളാണെന്ന്‌ മനസ്സിലാക്കുന്നു.

പക്ഷേ, മരിച്ച ആള്‍ക്ക്‌ പകരം മറ്റേ സഹോദരന്‍ ആ ഭാവത്തില്‍ പെരുമാറുന്നതാണെന്ന്‌ മനസ്സിലാക്കുന്ന ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ അതിനുള്ള കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നു. മാനസികരോഗമാണെന്ന സംശയത്തില്‍ ഈ ഉദ്യോഗസ്ഥന്‍ തണ്റ്റെ അന്വേഷണങ്ങള്‍ തുടരുന്നു. 

ഇതിന്നിടയില്‍ ഇയാല്‍ മറ്റേ ആളാണെന്ന്‌ പറയുന്നു, അതേ പോലെ പ്രവര്‍ത്തിക്കുന്നു, സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഇത്‌ ആരാണെന്ന്‌ സംശയമുണ്ടാകുന്നു.

ആദ്യം പറയുന്നു മരിച്ചത്‌ ഇയാളാണെന്ന്‌, പിന്നെ പറയും മരിച്ചത്‌ അയാളാണെന്ന്‌, ഇനി അയാളും ഇയാളും ഒരേ ആളാണോ എന്ന്‌ സംശയം തോന്നും.

ഇതിന്നിടയില്‍ അനാവശ്യമായി ഈ പോലീസ്‌ ഉദ്യോഗസ്ഥണ്റ്റെ മകനെ മരണത്തിന്‌ കൊടുക്കും.

ചികിത്സിക്കുന്ന ഡോക്ടര്‍ക്കും വിട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രേക്ഷകര്‍ക്കും ഇങ്ങനെ മുഴുവന്‍ സമയം 'ഉല്‍പ്രേക്ഷ' അലങ്കാരമാണ്‌ ('ഇത്‌ താന്‍ അല്ലയ്യോ അത്‌ എന്ന്‌ വര്‍ണ്ണ്യത്തിലാശങ്കാ ഉല്‍പ്രേക്ഷാ ക്യാ അലംകൃതി' എന്നോ മറ്റോ ഒരു അലങ്കാരം സ്കൂളില്‍ പഠിച്ചിട്ടുണ്ട്‌)

തുടര്‍ന്ന് ഈ സഹോദരന്‍ വേഷപ്പകര്‍ച്ചകള്‍ നടത്തി അഴിഞ്ഞാടുകയാണ്‌. രണ്ട്‌ മൂന്ന് വേഷങ്ങള്‍ ആടിത്തിമിര്‍ത്ത്‌ അവസാനം അന്ത്യനിദ്ര പ്രാപിക്കുമ്പോഴെയ്ക്കും രണ്ട്‌ ജീവിതങ്ങളിലെ പെണ്‍ സുഖവും, കര്‍മ്മ സുഖവും അതോടൊപ്പം പ്രതികാരസുഖവും അനുഭവിച്ച്‌ കഴിഞ്ഞിരിക്കും.

ഇത്രയുമൊക്കെ ആകുമ്പോഴെയ്ക്കും പ്രേക്ഷകന്‍ ഭ്രാന്ത്‌ മൂത്ത്‌ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ഇരിക്കും.

ഉത്തരം കിട്ടാതെ ഒരു ലോഡ്‌ ചേദ്യങ്ങളും കൂട്ടിമുട്ടിക്കാനാകാത്ത കുറേ കഥാചരടുകളുമായി പ്രേക്ഷകന്‍  തീയ്യറ്റര്‍ വിട്ട്‌ തല ചൊറിഞ്ഞ്‌ വീട്ടില്‍ പോകും.
രണ്ട്‌ ദിവസം ചിലപ്പോള്‍ ഇടയ്ക്ക്‌ ആലോചിച്ച്‌ നോക്കും. 'ഈ സിനിമ ഒരു അതിഭീകര ബുദ്ധിപരമായ സൃഷ്ടിയാണോ ഈശ്വരാ' എന്ന് സ്വയം ചോദിക്കും. അതിനുശേഷം, ഇത്രയ്ക്ക്‌ തലപുകച്ച്‌ മനോനിലതെറ്റിക്കാന്‍ പാകത്തിന്‌ കാശ്‌ ചിലവൊന്നും ഈ സിനിമ കൊണ്ട്‌ ഉണ്ടായില്ലല്ലോ എന്ന് മനസ്സമാധാനം പാലിച്ച്‌ ആ സിനിമയുടെ ചിന്തകള്‍ക്ക്‌ വിരാമമിടും.

മുരളീ ഗോപിയുടെ പ്രകടനം അത്യുഗ്രമായിരുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന ആകര്‍ഷണം.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു.

നല്ല എഡിറ്റിംഗ്‌, സംവിധാനം എന്നൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട്‌. പക്ഷേ, അത്‌ മനസ്സിലാക്കാനുള്ള ഒരു വൈഭവം ഇല്ലാതെ പോയി!

Rating : 4.5 / 10

Thursday, April 17, 2014

റിങ്ങ് മാസ്റ്ററ് (Ring Master)


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം : റാഫി

നായകനും നായികയും ഉള്‍പ്പെടെ ഭൂരിഭാഗം പേരും നായകള്‍ക്കൊപ്പവും നായയോട് ചേര്‍ന്നും നായയായും മറ്റും അഭിനയിച്ചിരിക്കുന്ന ഒരു ചിത്രമാണ്‍ റിങ്ങ് മാസ്റ്റര്‍.

ഈ ചിത്രത്തിന്‍റെ കെട്ടിലും മട്ടിലും നിന്ന് തന്നെ ആരും ഒരു പുതിയതോ വ്യത്യസ്തമായതോ ആയ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. പതിവ് പോലെ ഒരു ഉല്‍സവകാലത്ത് കുട്ടികളെ കയ്യിലെടുക്കാമെന്ന ഉദ്ദേശത്തോടെ ഒരു സൂപ്പര്‍ ഹിറ്റ് വേസ്റ്റ് സിനിമ എടുക്കുക എന്ന ലക്ഷ്യം പൂര്‍ണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ വേണം പറയാന്‍.

തന്നെ വിട്ടുപോയ കാമുകിയോട് പ്രതികാരം ചെയ്യാന്‍  നായകന്‍ അതേ പേരില്‍ തന്നെ ഒരു പെണ്‍ നായയെ ദൈവം സാഹചര്യങ്ങളുണ്ടാക്കിക്കൊടുക്കുകയും  അതിനെ പരിശീലിപ്പിച്ച് നായികയ്ക്കൊപ്പം സിനിമയില്‍  അവതരിപ്പിച്ച് പ്രതികാരവും തിരിച്ചറിവും പ്രാപ്തമാക്കുകയുമാണ്‍ ഈ ചിത്രം കൊണ്ട് സാധിക്കുന്നത്.

കലാഭവന്‍ ഷാജോണിന്‍റെ തലയിലും മുഖത്തും സെറ്റപ്പ് ചെയ്തിരിക്കുന്നത് കണ്ടാല്‍ അദ്ദേഹം ഏതോ നാടക സെറ്റില്‍ നിന്ന് ഇടയ്ക്ക് ഇറങ്ങി വന്നതാണെന്ന്  തോന്നും.

ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളില്‍ നമ്മള്‍ പ്രേക്ഷകര്‍ ഒന്ന് ചിരിച്ചാലായി അത്രയ്ക്കുണ്ട് കോമഡികള്‍

ദിലീപ് നായയായി നന്നായി അഭിനയിച്ചിട്ടുണ്ട്.  മിമിക്രി ചെയ്തുള്ള പരിചയം ഉപകാരപ്പെട്ടു.

കീര്‍ത്തി സുരേഷ് മോശമില്ലാതെ അഭിനയിക്കുകയും ഒരു ശാലീന സുന്ദരിയായി പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്തു.

നാലിനും പത്തിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളുള്ള രക്ഷകര്‍ത്താക്കള്‍ ക്ഷമാഗുളിക നല്ല ഡോസില്‍ കഴിച്ച് ഈ സിനിമയ്ക്ക് പുറപ്പെടാവുന്നതാണ്‍. 

സ്വന്തം കുട്ടികള്‍ക്ക് വേണ്ടിയാണെങ്കില്‍ പോലും ത്യാഗം ചെയ്യുന്നതിന്‍ ഒരു പരിധി വേണ്ടേ.  ആദ്യപകുതി തീര്‍ന്ന് കിട്ടാന്‍  തന്നെ വലിയ പ്രയാസം.  

സിനിമ ഒന്ന് മുഴുമിപ്പിക്കാന്‍ നമുക്ക് അസാമാന്യ ക്ഷമയും മനോബലവും തന്നെ വേണം.
ഒരു രണ്ട് രണ്ടര സിനിമ കണ്ട് മടുത്ത ഒരു സംതൃപതി ഹോ!


Rating : 3.5 / 10 

Monday, April 14, 2014

7th ഡേ


കഥ, തിരക്കഥ, സംഭാഷണം : അഖില്‍ പോള്‍
സംവിധാനം : ശ്യാംധര്‍

ആദ്യത്തെ കുറച്ച് മിനിട്ട് പൃഥ്യിരാജ് ഇരുണ്ട വെളിച്ചത്തിലിരുന്ന് ഇരുട്ടിനെക്കുറിച്ചും അതിന്‍റെ സൌന്ദര്യത്തെക്കുറിച്ചും കുറച്ച് ഡയലോഗുകള്‍ അടിക്കുന്നുണ്ട്.  വരാന്‍ പോകുന്ന ഗംഭീരമായ എന്തോ കുറ്റാന്വേഷണരംഗങ്ങളുടെ സൂചനയാണ്‍ അതെന്ന് പ്രേക്ഷകനെ ധരിപ്പിക്കാന്‍ ഇത് കൊണ്ട് സാധിക്കുന്നു.  

പിന്നെ ജീപ്പ് എടുക്കുന്നു, യാത്ര ചെയ്യുന്നു, ബൈക്കില്‍ സഞ്ചരിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ പിറകില്‍ ജീപ്പ് ഇടിക്കുന്നു, അവരുടെ ടെന്ഷനില്‍ ഇടപെടുന്നു, ആശുപത്രിയില്‍ നിന്ന് ഒരുവനെ കാണാതാകുന്നു, ഇദ്ദേഹം സഹായം വാദ്ദാനം ചെയ്യുന്നു, താന്‍ ഐ പി എസ് ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ സസ്പെന്ഷനിലാണെന്നും വെളിപ്പെടുത്തുന്നു.  (ഇത്രയുമൊക്കെ ആകുമ്പോഴെയ്ക്കും ആ ആക്സിഡന്‍റും മറ്റും ഇദ്ദേഹം ഇവരിലേയ്ക്ക് ഇടപെടാന്‍ മനപ്പൂര്‍ വ്വം സൃഷ്ടിച്ചതാണെന്ന്  നമുക്ക്  തോന്നാം.   ആ തോന്നലിന്‍ കാരണം  പൃഥ്യിരാജിന്‍റെ  നിസ്സംഗഭാവം കൂടിയാണ്‍.)

തുടര്‍ന്ന്  നടക്കേണ്ട ഉദ്വേഗജനകവും ബുദ്ധിപരവുമായ സംഭവവികാസങ്ങളും  കോരിത്തരിപ്പിക്കുന്ന കുറ്റാന്വേഷണവും  പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന്‍  ഇഴഞ്ഞ് നീങ്ങുന്ന  രംഗങ്ങളും കുറേ എന്തിനോ വേണ്ടി പറയുന്ന ഡയലോഗുകളും ഒട്ടും ലോജിക്കലല്ലാത്ത  പഴഞ്ചന്‍   തന്ത്രങ്ങളും കണ്ട്  സന്തുഷ്ടരാവേണ്ടിവരും.

ഇഴഞ്ഞ് നീങ്ങിയ രംഗങ്ങളെ പരാമര്‍ശിക്കാതെ പ്രേക്ഷകരില്‍  സംശയമുയര്‍ത്തിയ ചില ലോജിക്കല്‍ കാര്യങ്ങള്‍ സൂചിപ്പിക്കാം.

1. ഒരാളുടെ സ്ഥാപനത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപ അയാള്‍ അറിയാതെ ആരോ കൊണ്ട് വെക്കുകയും അവിടെ നിന്ന് അത് നഷ്ടപ്പെടുകയും ചെയ്താല്‍ അതിന്‍റെ യഥാര്‍ത്ഥ അവകാശികളായ വില്ലന്മാര്‍ അത് അന്വേഷിച്ച്വരികയും  ആ പണം തിരികെ കിട്ടാന്‍ അയാളെയും വീട്ടുകാരെയും ഭീഷണിയും ദേഹോപദ്രവവും മറ്റും ചെയ്യുക സ്വാഭാവികം. പക്ഷേ, ഈ വ്യക്തിയും സുഹൃത്തുക്കളും  ആ പണം എങ്ങനെ തന്‍റെ സ്ഥാപനത്തില്‍ വന്നു എന്നതിനെക്കുറിച്ച് വ്യാകുലപ്പെടുകയോ പരാതിപ്പെടുകയോ ചെയ്യാതെ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി സുകുമാരക്കുറുപ്പ് കളിക്കുന്നത് കുറച്ച് അക്രമമായിപ്പോയി.

2. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള ഡെഡ് ബോഡിക്കായി ഒരാഴ്ച കൊണ്ട് ഒരു ഹോസ്പിറ്റലില്‍ വന്ന് അവകാശികളില്ലാത്ത പത്തിരുപത്തെട്ട് ഡെഡ് ബോഡികള്‍ പരിശോധിച്ചെന്ന കേട്ടപ്പോള്‍  അത്ഭുതം തോന്നിപ്പോയി.  (ഇതെവിടാ സ്ഥലം ഇത്രയധികം അവകാശികളില്ലാത്ത മനുഷ്യര്‍ മരിക്കുന്ന ഏരിയ).  
പക്ഷേ, അതൊക്കെ വെറുതേ ആയിപ്പോയി. കൂടെയുള്ളവന്‍ ഒ നെഗറ്റീവ് തന്നെ മരിച്ച് കഴിഞ്ഞേ അറിഞ്ഞുള്ളൂ എന്ന് തോന്നുന്നു.

3. ഒരു ബാഗ് നിറയെ പണം ഒരു അടുത്ത സുഹൃത്തിന്‍റെ സ്ഥാപനത്തില്‍ കണ്ടാല്‍ അത് അടിച്ച് മാറ്റാന്‍ തോന്നുന്ന സുഹൃത് ബന്ധം (എടുത്താലും അറിയാത്തത്ര തുക ഒന്നേമുക്കാല്‍ കോടി രൂപ) കൌതുകകരമായി.  അതേപോലെ തന്നെ,  ഒരു പെണ്ണിനുവേണ്ടി  ഉറ്റ സുഹൃത്തിനെ കൊല്ലാനും മറ്റ് സുഹൃത്തുക്കളെ അപകടങ്ങളില്‍ ചാടിക്കാനും സാധിക്കുന്ന സൌഹൃദം എത്ര പഴഞ്ചനാണേലും ന്യൂജനറേഷനിലും തുടരുന്നു.

ഒരു പാവം മോര്‍ച്ചറി സൂക്ഷിപ്പുകാരനോട് പറയുന്ന ഒരു ഡയലോഗിന്‍റെ ഏകദേശ രൂപം
'പരാജയം തൊട്ടടുത്താണെന്ന് അറിയുമ്പോഴും അത് മനസ്സിലാക്കാതെ വീണ്ടുംവിജയിക്കാമെന്ന് കരുതുന്ന മണ്ടത്തരം താന്‍ കാണിക്കില്ലെന്ന് വിശ്വസിക്കുന്നു'. 
ആ പാവത്തിനോട് അത്രയ്ക്ക് വേണ്ടായിരുന്നു.  അങ്ങേര്‍ കണ്ണും തള്ളി നിന്ന് പോയി "എന്‍റെ തള്ളേ" എന്ന ഭാവത്തില്‍

അതുപോലെ, പരസ്യത്തിലും മറ്റും കണ്ട ഡയലോഗ്  "ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍"   എന്ത് സംഭവിച്ചു  സത്യമായിട്ടും ആ ഡയലോഗ് എന്തിനായിരുന്നെന്ന് മനസ്സിലായില്ല ആന്തരിക അര്‍ത്ഥ തലങ്ങളുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ഒടുവിലെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ക്ലൈമാക്സുണ്ട്.  അവിടെ തീയ്യറ്ററില്‍ കയ്യടി ഉയരുന്നുണ്ട്. പക്ഷേ, പിന്നീട്ആലോചിക്കുമ്പോള്‍ എന്തിനായിരുന്നു ഈ കസര്‍ത്തൊക്കെ എന്ന ചോദ്യവും അതിന്‍ വ്യക്തമായി കിട്ടാത്ത ഉത്തരവുമായി പ്രേക്ഷകര്‍ക്ക് അലഞ്ഞ് നടക്കാം.


സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണവും പൃഥ്വിരാജിന്‍റെ  പക്വതയോടുകൂടിയുള്ള അഭിനയവവും എടുത്ത് പറയേണ്ട മികവുകളാണ്‍.

Rating : 5 / 10

Sunday, April 06, 2014

ഒന്നും മിണ്ടാതെ

സംവിധാനം  സുഗീത്


'ആലോലം' എന്ന ഒരു പഴയ സിനിമയാ ഈ സിനിമയ്ക്ക് പ്രചോദനം എന്ന് തുടക്കത്തില്‍ എഴുതിക്കാണിക്കുന്നുണ്ട്.  എന്നാല്‍ പിന്നെ പോയേക്കാം എന്ന് വിചാരിക്കാത്തവര്‍ക്കുള്ള ശിക്ഷയാണ്‍ ഈ ചിത്രം.

വളരെ അസൂയാവഹമായ കുടുംബജീവിതം നയിക്കുന്ന സച്ചിദാനന്ദന്‍ (ജയറാം), ശ്യാമ (മീരാ ജാസ്മിന്‍), അവരുടെ മകള്‍ എന്നിവര്‍ക്കിടയിലേയ്ക്ക് സച്ചിയുടെ ഒരു പഴയകാല അടുത്ത കൂട്ടുകാരന്‍ (മനോജ് കെ ജയന്‍) എത്തുകയും അയാളുടെ സ്വാധീനത്താല്‍ സച്ചിയുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരികയും ചെയ്യുന്നു.

ഒറിജിനലായി സിനിമയില്‍ സംഭവിക്കുന്ന ബാക്കി കഥയ്ക്ക് സമാനമായ ഒരു ഉപമ പറയാം.

ദിവസവും വീട്ടിലുള്ളവെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച് സന്തോഷമായി ജീവിക്കുന്ന ഒരാള്‍ ഒരു കൂട്ടുകാരന്‍റെ വിവരണവും അനുഭവവും കേട്ട് നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടുകാരനോടൊപ്പം  കുറച്ച് ദൂരെയുള്ള ഒരു ഹോട്ടലില്‍ ഒരുമിച്ച് പോകാന്‍ തീരുമാനിക്കുന്നു.  

കൂട്ടുകാരന്‍ എത്താന്‍ കുറച്ച് വൈകുകയും ഇദ്ദേഹത്തോട് കഴിച്ചോളാന്‍ പറയുകയും ചെയ്ത് ഹോട്ടലില്‍ വിടുമ്പോല്‍ ഇദ്ദേഹം ആകെ അങ്കലാപ്പിലാകുന്നു.  വിശപ്പുണ്ടെങ്കിലും കുറ്റബോധം കൂടെയുള്ളതിനാലും തന്‍റെ വീട്ടിലുള്ള വെജിറ്റേറിയന്‍റെ ദിവ്യത്വവും സ്വാദും പെട്ടെന്ന് മനസ്സില്‍ വന്നതിനാലും ഇദ്ദേഹം തൊട്ടടുത്ത് കിട്ടിയ നോണ്‍ വെജ് വേണ്ടെന്നു വെച്ച് അവിടെ നിന്ന് ഓടിപ്പോരികയും ചെയ്യുന്നു.  പക്ഷേ, നോണ്‍ വെജ് ഒന്ന് കൈ കൊണ്ട് തൊട്ട്  നോക്കിയിരുന്നതിനാല്‍  അതിന്‍റെ മണം വീട്ടിലെത്തിയ ഭാര്യയ്ക്ക് മനസ്സിലാകുകയും പിന്നീട് ആ കുടുംബം ഒരു അവാര്‍ഡ് സിനിമ ആകുകയും ചെയ്യുന്നു.  

ഞാന്‍ നോണ്‍ വെജ് ആഗ്രഹിച്ചു എന്നത് ശരിയാണെങ്കിലും കഴിച്ചില്ല എന്ന് നായകന്‍ പറയണമെന്നുണ്ടെങ്കിലും നായിക അതിന്‍ സമ്മതിക്കില്ല…  ഇദ്ദേഹം നോണ്‍ വെജ് കഴിച്ചു എന്നെങ്ങാനും കുറ്റസമ്മതം നടത്താനാണാവോ വരുന്നത് എന്നും അങ്ങനെയാണെങ്കില്‍ അത് താങ്ങാനാവില്ലെന്നതിനാലുമാണ് കേള്‍ക്കാന്‍ തയ്യാറാവാതിരുന്നത് എന്നും  നായിക പിന്നീട് ക്ലൈമാക്സില്‍ പ്രസ്താവിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണ്‍ ഈ സിനിമയുടെ കഥയുടെ കിടപ്പ്.

വിവഹം കഴിഞ്ഞ് 8 വര്‍ഷത്തിലധികമായ ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പെരുമാറ്റം കണ്ടാല്‍ അവരിപ്പോഴും 4 ദിവസമേ ആയുള്ളൂ ഒരുമിച്ച് ജീവിച്ചിട്ട് എന്ന് തോന്നിപ്പോകും. 


ഇത്രയും ദിവ്യമായ ഒരു കുടുംബ ബന്ധം ഈ സിനിമയിലൂടെ ഈ കാലഘട്ടത്തിലും കാണിച്ചുതരാന്‍ മഹാമനസ്കത കാണിച്ച സുഗീതിനെ സ്റ്റഫ് ചെയ്ത് രൂപക്കൂട്ടില്‍ കയറ്റി മൂന്ന് നേരം പൂജ ചെയ്യണമെന്നാണ്‍ എന്‍റെ എളിയ അഭിപ്രായം.

Rating  : 2.5 / 10