Showing posts with label ദുൽഖർ സൽമാൻ. Show all posts
Showing posts with label ദുൽഖർ സൽമാൻ. Show all posts

Monday, March 30, 2015

100 ഡേയ്സ്‌ ഓഫ്‌ ലവ്‌ (100 Days of Love)



രചന, സംവിധാനം : ജനു സ്‌ മുഹമ്മദ്‌

ബാംഗ്ലൂരിലെ ഒരു പ്രസിദ്ധമായ മാഗസിനില്‍ ജോലി ചെയ്യുന്ന ബാലന്‍ കെ നായര്‍ താമസിക്കുന്നത്‌ തന്റെ സുഹൃത്തായ ഉമ്മറിനോടൊപ്പമാണ്‌. ഭക്ഷണപ്രിയനും കമ്പ്യൂട്ടര്‍ ഗെയിമില്‍ വല്ലാത്ത ഭ്രമവുമുള്ള ആളാണ്‌ ഉമ്മര്‍.

ഒരു സായാഹ്നത്തില്‍ ബാലന്‍ ഒരു പെണ്‍കുട്ടിയെ അവിചാരിതമായി കണ്ടുമുട്ടുന്നു.
ആ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു കവറിനുള്ളില്‍ നിന്ന് പഴയ ഒരു ക്യാമറ കിട്ടുകയും അത്‌ ഡെവലപ്‌ ചെയ്തതില്‍ നിന്ന് കിട്ടുന്ന ചില ചിത്രങ്ങള്‍ വെച്ച്‌ ആ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉമ്മറിന്റെ സഹായത്തോടെ ഒരു ഗെയിം കളിക്കുന്ന മാനസികാവസ്ഥയോടെ ഈ കണ്ടെത്തലിനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

തുടര്‍ന്ന് ഷീല എന്ന ഈ പെണ്‍കുട്ടിയെ കണ്ടെത്തുകയും അവര്‍ തമ്മില്‍ ഇടപെടലുകളും സൗഹൃദവും വളരുകയും ഉണ്ടാകുന്ന തരത്തിലേയ്ക്ക്‌ കഥ വികസിക്കുന്നു.

ഒരു ലവ്‌ സ്റ്റോറിയുടെ തീവ്രത ഈ ചിത്രത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെങ്കിലും ചില സീനുകളെ രസകരമാക്കാനും ഭംഗിയാക്കാനും ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ സാധിച്ചിരിക്കുന്നു.

മ്യൂസിക്‌ ഗംഭീരമായിട്ടില്ലെങ്കിലും മോശമായില്ല.

ദുല്‍ക്കറും നിത്യാമേനോനും ശേഖര്‍ മേനോനും തങ്ങളുടെ റോളുകള്‍ മോശമാകാതെ കൈകാര്യം ചെയ്തു.

സാധാരണ കുടുംബാന്തരീക്ഷത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന രംഗങ്ങളായതിനാല്‍ തന്നെ ഇത്‌ പ്രേക്ഷകഹൃദയങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. നിത്യാമേനോന്റെ അച്ഛനായി വിനീത്‌ എത്തുന്നത്‌ കൗതുകകരമായി. അവരുടെ വീട്ടിലെ രീതികള്‍ കണ്ടാല്‍ ഇതെന്താ ഇങ്ങനെ എന്ന ചിന്തയില്‍ ചെറുതായിട്ടൊന്ന് ചിരി വരും.

ഷീല തന്റെ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് മാറി ബാലനോടൊപ്പം പോകാന്‍ തീരുമാനിക്കുന്നതിലൊന്നും പ്രേമത്തിന്റെ തീവ്രതയോ അനിവാര്യതയോ ഒന്നും പ്രകടമായിരുന്നില്ല.

രണ്ടര മണിക്കൂറിലധികം സമയം എടുക്കാതെ ഒരു രണ്ട്‌ മണിക്കൂറില്‍ തീര്‍ത്തിരുന്നെങ്കില്‍ ഈ ചിത്രം പ്രേക്ഷകരെ അധികം ബോറടിപ്പിക്കാതെ കുറച്ചുകൂടി മെച്ചപ്പെട്ട ആസ്വാദനം നല്‍കുമായിരുന്നു.

Rating : 5.5 / 10

Thursday, July 31, 2014

വിക്രമാദിത്യന്‍


കഥ, തിരക്കഥ, സംഭാഷണം: ഡോ: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം : ലാല്‍ ജോസ്‌

ഈ സിനിമയുടെ റിവ്യൂ എന്നതിനുപകരം ഒരു പഴയ കഥ പറയാം.

രണ്ട്‌ സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ (വിക്രമനും ആദിത്യനും).
ചെറുപ്പം മുതലേ പരസ്പരം മത്സരിച്ചും കലഹിച്ചും വളര്‍ന്ന് വരുന്നു.
ഇവര്‍ക്കിടയില്‍ ഒരു പെണ്‍ സുഹൃത്തും ഉണ്ട്‌.

 വിക്രമന്‍ നല്ല സാഹചര്യങ്ങളില്‍ വളര്‍ന്ന് കേമനായി.
ആദിത്യന്‍ എന്നും പരാജയത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു.
പക്ഷേ, സുഹൃത്തായ പെണ്‍കുട്ടിക്ക്‌ ആദിത്യനോട്‌ സുഹൃത്ത്‌ എന്നതിനപ്പുറമുള്ള താല്‍പര്യമുണ്ട്‌.
അത്‌ വിക്രമനും അറിയാം.

ഒരു സുപ്രഭതത്തില്‍ എന്തോ ഞെട്ടിക്കുന്ന വിഷമത്തില്‍ മനം നൊന്ത്‌ ആദിത്യന്‍ നാട്‌ വിട്ടു.
ഒരിക്കലും പൊറുക്കാനാവാത്ത തെറ്റല്ലേ ഞാന്‍ ചെയ്തതെന്ന് ആ അമ്മ വിലപിക്കുന്നുണ്ടെങ്കിലും എല്ലാം പ്രേക്ഷകര്‍ പിന്നെ അറിഞ്ഞാല്‍ മതി.

നാടുവിട്ട്‌ പോയ ആദിത്യന്‍ കേമനായി തിരിച്ചുവരുന്നു. പക്ഷേ, മഹാ കേമനായി എന്ന് ക്ളൈമാക്സിലേ പറയൂ.

നാട്‌ വിട്ട്‌ പോകും വഴി ജീവിതം വെടിയാന്‍ തുനിഞ്ഞപ്പോള്‍ ഒരു രക്ഷകനെത്തി, കൂടെ കൂട്ടി. ആ രക്ഷകന്‍ ചെറുതായി ഒന്ന് ഉപദേശിച്ചു. പയ്യന്‍ ആളാകെ മാറി. ഒരു വിധം മിടുക്കന്‍മാര്‍ കഷ്ടപ്പെട്ട്‌ നേടുന്ന കാര്യങ്ങള്‍ നമ്മുടെ നായകന്‍ പുഷ്പം പോലെ നേടിയെടുത്തു. എന്നിട്ടാണീ വരവ്‌.

അങ്ങനെ ക്ളൈമാക്സില്‍ നായകന്‍ മധുരപ്രതികാരം ചെയ്ത്‌ പ്രേക്ഷകരുടെ മനം കുളിര്‍പ്പിക്കും.

മുകളില്‍ പറഞ്ഞത്‌ തന്നെയാണോ ഈ സിനിമയുടെ കഥയും എന്ന് ചോദിച്ചാല്‍ അങ്ങനെയും പറയാം.

ഇതിലെ നായികയുടെ കാര്യമാണ്‌ കഷ്ടം. നായകന്‍ വരാതായപ്പോള്‍ മറ്റേ സുഹൃത്ത്‌ ജീവിതത്തിലേയ്ക്ക്‌ ക്ഷണിച്ചു. നായകന്‌ ഒരു അന്ത്യശാസന ഇ മെയില്‍ രൂപത്തില്‍ അയച്ചു. മറുപടി ഇല്ലാതായപ്പോള്‍ സുഹൃത്തിന്‌ വാക്ക്‌ കൊടുത്തു. അപ്പോഴുണ്ട്‌ ദേ വരുന്നു നായകന്‍.
ജസ്റ്റ്‌ മിസ്സ്‌. 

പിന്നെ, ഭാഗ്യത്തിന്‌ മറ്റേ സുഹൃത്ത്‌ ഈ പെണ്‍കുട്ടിയോട്‌ നായകനോടൊപ്പം പൊയ്ക്കോളാന്‍ സമ്മതിച്ചു. പാവം രക്ഷപ്പെട്ടു.
'ഞാന്‍ നിക്കണോ അതോ പോണോ...' എന്ന ഒരു നില്‍പ്പുണ്ട്‌ ... പാവം നായിക... പെറ്റ തള്ള സഹിക്കൂല...

അങ്ങനെ എല്ലാം ശുഭം.

ഇനി ചിത്രത്തെക്കുറിച്ച്‌ പറയുകയാണെങ്കില്‍, ഇത്‌ സാധാരണ പ്രേക്ഷകര്‍ക്ക്‌ കുറച്ചൊക്കെ ഇഷ്ടപ്പെടും.
ദുല്‍ക്കര്‍ സല്‍മാന്‍ മികവ്‌ പുലര്‍ത്തുന്നുണ്ട്‌. ഒരു കരച്ചില്‍ ഒരല്‍പം കുറയ്ക്കാമായിരുന്നു.
നമിതയും മോശമായില്ല.
ഉണ്ണിമുകുന്ദന്‍ മസിലളിയനായി തന്നെ ചിത്രത്തിലുണ്ട്‌.
ആദിത്യണ്റ്റെ അച്ഛന്‍ കള്ളന്‍ ചെരുതായൊന്ന് മനസ്സിനെ സ്പര്‍ശിച്ചു.

ഫ്ലാഷ്‌ ബാക്കുകളും മറ്റും പല ഘട്ടങ്ങളിലും വലിച്ച്‌ നീട്ടലായി അനുഭവപ്പെട്ടു.

Rating : 5 / 10 

Tuesday, June 10, 2014

ബാംഗ്ലൂര്‍ ഡേയ്സ്‌ (Bangalore Days)



രചന, സംവിധാനം : അഞ്ജലി മേനോന്‍

നിര്‍മ്മാണം : അന്‍ വര്‍ റഷീദ്‌


വിവിധ തലങ്ങളിലായി ജീവിക്കുന്ന കസിന്‍സായ കുട്ടന്‍ (നിവിന്‍ പോളി), അജു (ദുല്‍ക്കര്‍ സല്‍മാന്‍) , ദിവ്യ (നസ്രിയ നാസിം) എന്നിവരുടെ ജീവിതങ്ങളും അതിന്നിടയിലേയ്ക്ക്‌ വരുന്ന ദാസ്‌ (ഫഹദ്‌ ഫാസില്‍), സാറ (പാര്‍വ്വതി) എന്നിവരുടെ ഇടപെടലുകളുടേയും രസതന്ത്രങ്ങളുടേയും ചിത്രീകരണമാണ്‌ പ്രധാനമായും ഈ ചിത്രത്തില്‍ സംഭവിക്കുന്നത്‌.

നാട്ടിന്‍ പുറത്തുകാരനായ കുട്ടന്‍ ഒരു ഐ.ടി. കമ്പനിയില്‍ ജോലി കിട്ടി ബാംഗ്ലൂര്‍ ചെല്ലുന്നതിന്റെ കഥാസംഗതികളിലൂടെ അത്തരം ആളുകളും അവരുടെ കുടുംബങ്ങളെയും ചുറ്റിപ്പറ്റിയുള്ള പലതും വിവരിക്കാന്‍ സംവിധായികയ്ക്ക്‌ സാധിച്ചിരിക്കുന്നു.

വീട്ടുകാര്‍ കണ്ടെത്തുന്ന പയ്യനെ കല്ല്യാണം കഴിക്കുന്ന ദിവ്യ, വെറുമൊരു ഭാര്യയായി ഒതുങ്ങുന്നില്ല.

റിബല്‍ സ്വഭാവത്തില്‍ ജീവിക്കുമ്പോഴും തെളിഞ്ഞ്‌ നില്‍ക്കാത്ത നന്മകളുമായി അര്‍ജ്ജുന്‍ എന്ന അജുവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.

സീരിയസ്‌ പ്രകൃതത്തില്‍ തുടങ്ങി, പൂര്‍വ്വകാലത്തിന്റെ ചില ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന ദാസും ഗംഭീരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.

ശാരീരിക വൈകല്ല്യത്തെ മനസ്സുകൊണ്ട്‌ കീഴ്‌ പെടുത്തുന്ന റേഡിയോ അവതാരകയായി സാറയും പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതായി.

പ്രേക്ഷകര്‍ക്ക്‌ വളരെ ആസ്വാദ്യകരമായ ഒരു ചിത്രം ഒരുക്കുവാന്‍ അഞ്ജലി മേനോനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ എന്ന് നിസ്സംശയം പറയാം. അതുകൊണ്ട്‌ തന്നെ, ചില കുറവുകളായി തോന്നിയ താഴെ പറയുന്ന സംഗതികള്‍ക്ക്‌ വലിയ പ്രാധാന്യവുമില്ല.

1. അവതരിപ്പിച്ച്‌ ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമാണെന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയുകയാണെങ്കില്‍ , നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എപ്പോഴൊക്കെയോ കുറച്ച്‌ ഓവര്‍ ആയി തോന്നി.

2. നസ്രിയയുടെ ദിവ്യ എന്ന കഥാപാത്രം വിശ്വസിക്കാവുന്നതിലുമപ്പുറം ഇടപെടലുകള്‍ നടത്തി.
 ഒരു ഫ്ലാറ്റിലെ ആളുകളെ മുഴുവന്‍ കുറഞ്ഞ സമയം കൊണ്ട്‌ കയ്യിലെടുക്കുക, ഭര്‍ത്താവിന്റെ കാമുകീവിരഹത്തെ മനസ്സിലാക്കി സ്നേഹിക്കുക, മകള്‍ നഷ്ടപ്പെട്ട അച്ഛനമ്മമാരെ പരിലാളിച്ച്‌ പ്രിയങ്കരിയാകുക എന്നിവയൊക്കെ കുറച്ചധികം ആര്‍ഭാടമായിപ്പോയി.

3. ഗാനങ്ങള്‍ ഇതിലും മികവ്‌ പുലര്‍ത്തിയിരുന്നെങ്കില്‍ അതൊരു സംഭവമായേനെ. ഇതിപ്പോ തരക്കേടില്ല എന്നതായിട്ടുപോലും പ്രേക്ഷകര്‍ ആസ്വദിച്ചു.

അഭിനയത്തില്‍ ഏറ്റവും മികവ്‌ പുലര്‍ത്തിയത്‌ ഫഹദ്‌ ഫാസില്‍ തന്നെയാണ്‌.

നിവിന്‍ വ്യത്യസ്തമായ കഥാപാത്രത്തെ പരമാവധി ആസ്വാദ്യമാക്കുകയും ഹാസ്യരസം ചിത്രത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുകയും ചെയ്തു.

ദുല്‍ക്കര്‍ തന്റെ കെട്ടിലും മട്ടിലും കൃത്യമായിരുന്നു.

സാറ എന്ന കഥാപാത്രത്തെ പാര്‍വ്വതി മികവുറ്റതാക്കി.

നസ്രിയ പതിവുപോലെ തന്റെ റോളില്‍ തിളങ്ങി.

ഇഷാ തല്‍ വാര്‍ ഒരു ബാദ്ധ്യതയായി തുടര്‍ന്നു.

മറ്റു മുതിര്‍ന്ന അഭിനേതാക്കളായ്‌ കല്‍പന, വിജയരാഘവന്‍, വിനയാപ്രസാദ്‌, പ്രതാപ്‌ പോത്തന്‍ തുടങ്ങിയവരെല്ലാം അവരവരുടെ ഭാഗം ഭംഗിയായി ചെയ്തു.

ഒന്നോ രണ്ടോ തവണ പോയി ആസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ ബാംഗ്ലൂര്‍ ഡേയ്സ്‌.

Rating : 7.5 / 10

Wednesday, April 30, 2014

സംസാരം ആരോഗ്യത്തിന്‍ ഹാനികരം


രചന, സംവിധാനം : ബാലാജി മോഹന്‍

  
തമിഴ് നാട് അതിര്ത്തിയിലുള്ള തേന്മല എന്ന പ്രദേശത്തെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്.
തികച്ചും സാങ്കല്പികമായ കഥയാതൊരു ലോജിക്കും ഇതിലൊട്ട് പ്രതീക്ഷിക്കുകയും വേണ്ട്സംസാരിച്ചാല് പകരുന്ന അസുഖം, അതും സംസാര ശേഷി നഷ്ടപ്പെടുന്ന അസുഖം. ഇതില് നിന്ന് തന്നെ കാര്യം മനസ്സിലാക്കാന് സാധിക്കുമല്ലോ.

കുറച്ച് രസകരമായ സംഗതികളും, ഛായാഗ്രഹണഭംഗിയും, ദുല്ഖറ്, നസ്രിയ എന്നിവരെ കാണുന്ന സുഖവും ചിത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങളാണ്.

ഒരു ടി വി . അവതാരകന് ഇടയ്ക്കിടെ വന്ന് വിവരങ്ങള് പങ്ക് വെക്കുംസിനിമയുടെ തുടക്കം മുതല് ഒടുക്കം വരെ ചടങ്ങുണ്ട്പക്ഷേ, ചാനലിന്റെ താഴെ എഴുതി വരുന്ന ന്യൂസ് എപ്പോഴും ഒന്ന് തന്നെ. പ്രത്യേകിച്ചും ശ്രദ്ധിച്ച ഒരു ന്യുസ് കൊച്ചിയിലെ ഒരു .ടി. സ്ഥാപനത്തില് നിന്ന് കമ്പ്യൂട്ടറുകള് കളവ് പോയി (ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ച തെറ്റ്)

ഒരു മന്ത്രിയും അദ്ദേഹത്തിന്റെ  ശിങ്കിടിയും തുടര്ച്ചയായി ചിത്രത്തിലുണ്ട്. പക്ഷേ, പലപ്പോഴും ചെറിയ ചിരിക്ക് വക ലഭിക്കുന്നുണ്ട്.

ഇഷ്ടമില്ലാത്ത കല്ല്യാണം ഉറപ്പിച്ച് ജീവിതം വെറുത്തപോലെ പ്രകൃതവുമായി ഒരു ലേഡി ഡോക്ടറായി നസ്രിയ

വളരെ ആക്ടീവും സംസാരപ്രിയനുമായി ദുല്ഖറിന്റെ കഥാപാത്രം. പതിവുപോലെ അനാഥന്, സല്സ്വഭാവി.

ഇന്റര് വെല്ലിനു ശേഷം സിനിമയില് സംസാരം നിരോധിക്കുന്നുപിന്നെ മുഴുവന് ഗോഷ്ടിയാണ്.  

ബാക്ക് ഗ്രൂണ്ട് മ്യൂസിക്കിന്റെ സഹായത്തോടെയുള്ള കുറേ കസര്ത്തുകള്തരക്കേടില്ലാതെ ബോറടിപ്പിക്കുന്നതില് നന്നായി വിജയിച്ചിരിക്കുന്നു.

മൊത്തത്തില് എടുത്ത് പരിശോധിച്ചാല് ചിത്രം എന്തൊക്കെയോ രസങ്ങളും താല്പര്യങ്ങളും സൃഷ്ടിക്കാന് ശ്രമിക്കുന്നുണ്ട്, പക്ഷേ, എന്തൊക്കെയോ പാളിച്ചകളാല് അത് വേണ്ട രീതിയില് ഫലം കണ്ടില്ലെന്ന് മാത്രമല്ല, വളരെയധികം പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നുമുണ്ട്

Rating : 3.5 / 10 

Saturday, January 25, 2014

സലാല മൊബൈല്‍ സ്‌ (Salala Mobiles)


രചന, സംവിധാനം: ശരത്‌ എ. ഹരിദാസന്‍
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

അലസനായ ഒരു ചെറുപ്പക്കാരണ്റ്റെ കഥ പറഞ്ഞ്‌ ശ്രീനിവാസണ്റ്റെ ശബ്ദത്തിലാണ്‌ ഈ ചിത്രം തുടങ്ങുന്നത്‌.

ഈ ചെറുപ്പക്കാരനെ മെച്ചപ്പെടുത്തി എടുക്കാന്‍ അമ്മാവന്‍ ഒരു മൊബൈല്‍ ഷോപ്പ്‌ ആരംഭിക്കാന്‍ സഹായിക്കുകയും ആ ഷോപ്പില്‍ സുഹൃത്തിനോടൊപ്പം ബിസിനസ്സ്‌ തുടരുമ്പോള്‍ അടുത്ത ബസ്‌ സ്റ്റോപ്പില്‍ സ്ഥിരമായി വരുന്ന ഒരു സുന്ദരിക്കുട്ടിയോട്‌ വല്ലാത്ത അനുരാഗം തോന്നുകയും ചെയ്യുന്നു. 

തുടര്‍ന്ന് മൊബൈല്‍ ടെക്‌ നോളജിയിലെ ഒരു പുതിയ കണ്ടുപിടുത്തം ഈ ചെറുപ്പക്കാര്‍ക്ക്‌ കൂട്ടായി കിട്ടുകയും അതിണ്റ്റെ കുറേ ഹാസ്യാനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുകയും ചെയ്തു.

പക്ഷേ, ഈ ടെക്നോളജി സംബദ്ധിയായ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതും പ്രണയത്തിണ്റ്റെ തീവ്രത ഒട്ടും തന്നെ അനുഭവഭേദ്യമല്ലാതെ കഥയെ മുന്നോട്ട്‌ കൊണ്ടുപോയതും ഒടുവില്‍ ശ്രീനിവാസണ്റ്റെ തന്നെ കഥാവിവരണത്തിലൂടെ രണ്ട്‌ വരിയില്‍ കഥ സംഹരിച്ചതും ഈ ചിത്രത്തിണ്റ്റെ പരാജയ കാരണങ്ങളായി എടുത്ത്‌ പറയാം.

ചിത്രത്തിണ്റ്റെ ഇടയ്ക്കുള്ള ഒരു ഇരുപത്‌ മിനിറ്റ്‌ ആസ്വാദ്യകരവും താല്‍പര്യജനകവുമായിരുന്നു.

നസ്രിയയുടെ സൌന്ദര്യത്തിണ്റ്റെ മാസ്മരികതയും മികച്ച സംഗീതവും ഈ ചിത്രത്തിണ്റ്റെ ആകര്‍ഷണങ്ങളായി പറയാം.

നായികയുടെ വീട്ടിലെ പശ്ചാത്തലം കഠിനമാണെന്ന തോന്നല്‍ പ്രേക്ഷകന്‌ ഉണ്ടാക്കിത്തന്നതിനുശേഷം ചിത്രത്തിണ്റ്റെ അവസാനം വളരെ നിഷ്‌ പ്രയാസം നായിക സ്വാതന്ത്ര്യം കൈവരിച്ചു എന്ന് അശരീരി കേള്‍പ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടുപോയതില്‍ ഒട്ടും അതിശയമില്ല. 

നായകന്‍ ഒരു അപകടാവസ്ഥയില്‍ എത്തുന്നതിനോടടുപ്പിച്ച്‌ ഒരല്‍പ്പം ആകാംക്ഷാഭരിതമായെങ്കിലും പ്രേക്ഷകണ്റ്റെ ആ താല്‍പര്യത്തെ ഒട്ടും തന്നെ മാനിക്കാതെ നായകനെ നിഷ്ക്രിയനാക്കിയ സംവിധായകനെ പ്രേക്ഷകര്‍ കൂക്കിവിളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

കഥാപരമായി വിദഗ്ദമായി ഉപയോഗിക്കാവുന്ന ഒരു സംഗതി ഈ ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും അത്‌ ഫലപ്രദമായി ഉപയോഗിക്കാനോ പ്രണയത്തെ പ്രേക്ഷകരിലേക്കെത്തിക്കാനോ സാധിക്കാത്ത ഈ ചിത്രം ശരാശരി നിലവാരത്തില്‍ എത്തിയില്ലെന്ന് തന്നെ പറയേണ്ടിവരുന്നു.

Rating : 4 / 10

Friday, October 18, 2013

പട്ടം പോലെ


രചന : ഗിരീഷ്‌ കുമാര്‍
സംവിധാനം: അളകപ്പന്‍

കൌമാരക്കാരായ കമിതാക്കള്‍ വീട്ടില്‍ നിന്നും ഒളിച്ചോടുന്നു. കുറച്ച്‌ ദിവസങ്ങള്‍ അടിപൊളിയായി കഴിഞ്ഞപ്പോള്‍ കയ്യിലെ കാശ്‌ തീരുന്നു, തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കാകുന്നു. പരസ്പരം കുറ്റം പറഞ്ഞും മോങ്ങിയും തിരികെ അവരവരുടെ വീട്ടിലെത്തുന്നു. നല്ല തങ്കപ്പെട്ട വീട്ടുകാരായതിനാല്‍ എല്ലാം മംഗളം.

ഇവര്‍ ഒരുമിക്കുന്നതില്‍ വിരോധമില്ലാത്ത വീട്ടുകാരാണെങ്കിലും ഇവര്‍ക്ക്‌ അതില്‍ ഒട്ടും താല്‍പര്യമില്ല. തുടര്‍ന്ന് നായകന്‍ ജോലി ചെയ്യുന്ന സ്ഥലത്ത്‌ തന്നെ നായിക ജോലിക്കെത്തുന്നു. നായികയ്ക്ക്‌ വീട്ടുകാര്‍ ഫ്രാന്‍സിലുള്ള ആരുമായോ കല്ല്യാണം ഉറപ്പിക്കുന്നതായി പറയുന്നു. തുടര്‍ന്ന് നായകനും നായികയ്ക്കും തമ്മിലുള്ള ഇഷ്ടം കുറേശ്ശെ പുറത്തുവരുന്നു. ഇവര്‍ വീണ്ടും ഒളീച്ചോടാന്‍ ശ്രമിക്കുന്നു. ഇത്തവണ പിടിക്കപ്പെടുന്നു. വീട്ടുകാര്‍ ഇവര്‍ക്ക്‌ ഒരു സര്‍പ്രൈസ്‌ കൊടുക്കുന്നു. ശുഭം!

ഇപ്പോള്‍ കാര്യങ്ങളുടെ ഒരു കിടപ്പ്‌ മനസ്സിലായിക്കാണുമല്ലോ... എത്ര പുതുമയുള്ള ലൌ സ്റ്റോറി എന്ന് തോന്നിയോ... ഇല്ലേ? അപ്പോള്‍ നിങ്ങള്‍ ഇതുവരെ ഒരു സിനിമയും കാണാത്ത ആളല്ല.. അതാണ്‌ പ്രശ്നം...

ചില പുതുമകള്‍ എടുത്ത്‌ പറയാം...

1. സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച്‌ ആടിപ്പാടി ആര്‍മ്മാദമായി നടന്നാല്‍ കയ്യിലുള്ള കാശ്‌ തീര്‍ന്ന് പോകും എന്നറിയാത്ത കമിതാക്കള്‍. എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച്‌ ഇന്നേവരെ ആലോചിച്ചിട്ടേയില്ലാത്ത പാവങ്ങള്‍!

2. ഒരു ബന്ധവുമില്ലാത്തെ കോഴ്സുകള്‍ പഠിക്കുമ്പോഴും കമ്പയിണ്റ്റ്‌ സ്റ്റഡി നടത്തിയ കേമനും കേമിയും! അതിന്‌ കുടപിടിച്ചുകൊടുത്ത വീട്ടുകാര്‍! അതും അടച്ചിട്ട മുറിക്കുള്ളീല്‍!!!

3. കുംഭകോണത്തെ മാമണ്റ്റെ മോള്‍!

4. നായകണ്റ്റെ മെക്കിട്ട്‌ കേറി നടക്കുന്ന ഒരു സഹപ്രവര്‍ത്തക! ഈ റോള്‍ നിര്‍വ്വഹിച്ച അര്‍ച്ചന കവി അസഹനീയം!

ഇങ്ങനെ വളരെ അധികം പ്രത്യകതകളാല്‍ പ്രേക്ഷകരെ ഭേദപ്പെട്ട തരത്തില്‍ ക്ഷമാഭ്യാസം നടത്തിക്കുന്ന ഒരു പടപ്പ്‌ തന്നെയാണ്‌ ഈ പട്ടം...

Rating : 3.5 / 10