Showing posts with label പൃഥ്‌വി രാജ്. Show all posts
Showing posts with label പൃഥ്‌വി രാജ്. Show all posts

Tuesday, October 27, 2015

അമര്‍ അക്ബര്‍ അന്തോണി



രചന : ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍
സംവിധാനം : നാദിര്‍ഷാ

സുഹൃത്തുക്കളായ മൂന്ന് ചെറുപ്പക്കാരുടെ രസകരമായ ജീവിത സാഹചര്യങ്ങളും ആഗ്രഹങ്ങളുമായി പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ ചിത്രം ആദ്യ പകുതി വരെ മുന്നോട്ട് പോകുന്നു.  

രണ്ടാം പകുതിയില്‍ ചിത്രം മറ്റൊരു വഴിയിലേയ്ക്ക് തിരിയുന്നു.  സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു വിപത്തിനെക്കുറിച്ചാണ് ചിത്രത്തില്‍ ശ്രദ്ധ കൊടുത്തിരിക്കുന്നതെങ്കിലും അത് പൂര്‍ണ്ണമായും വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാനായിട്ടില്ലെന്ന് വേണം പറയാന്‍.

ഗാനരംഗങ്ങളും ഹാസ്യരംഗങ്ങളുമെല്ലാം പ്രേക്ഷകരെ പരമാവധി ആസ്വാദിപ്പിക്കുന്ന തരത്തിലുള്ളതായതിനാല്‍ ഈ ചിത്രം മികച്ച പ്രതികരണം നേടുവാന്‍ സാദ്ധ്യതയുണ്ട്.

പൃഥ്യിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരുടെ ചേര്‍ച്ച ഹാസ്യരംഗങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി.  

പൃഥ്യിരാജ് ഹാസ്യരംഗങ്ങളില്‍ തന്‍റെ പഴയ സിനിമകളെക്കാള്‍ മികവ് പുലര്‍ത്തി.

Rating : 6 / 10



Wednesday, June 03, 2015

ഇവിടെ


രചന അജയന്‍ വേണുഗോപാലന്‍
സംവിധാനം ശ്യാമപ്രസാദ്

ചെറുപ്രായത്തിലേ ഒരു അനാഥാലയത്തില്‍ നിന്ന് അമേരിക്കയിലേയ്ക്ക് ദത്തെടുക്കപ്പെട്ട് അവിടെ പൂര്‍ണ്ണമായും ഒരു അമേരിക്കക്കാരനായി, അവിടത്തെ പോലീസ് ഡിപ്പാര്‍ട്ട് മെന്‍റില്‍ ജോലി ചെയ്യുന്ന വരുണ്‍ (പൃഥ്യിരാജ്).  ഇയാളുടെ ഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയ നിലയിലാണെങ്കിലും കുട്ടിയുമായി ബന്ധം തുടരുന്നു.

ഒരു ഐ ടി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായ ക്രിഷ് ഹെബ്ബര്‍ (നിവിന്‍ പോളി) അവിവാഹിതനും ജോലിയോട് വല്ലാത്ത അഭിനിവേശവുമുള്ള ആളാണ്‍.

ഇന്ത്യയിലേക്കടക്കം ജോലികള്‍ ഔട്ട് സോര്‍സ് ചെയ്യപ്പെടുന്നതിന്‍റെ ഫലമായി അമേരിക്കക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചില വംശീയ ഹത്യകള്‍ക്ക് അത് കാരണമാകുകയും ചെയ്യപ്പെടുന്നു.  ഇതിന്നിടയില്‍ കോര്‍പറേറ്റ് പൊളിറ്റിക്സും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു.

വരുണിന്‍റെയും ക്രിഷിന്‍റെയും ചില ബന്ധങ്ങളും ഈ ചിത്രത്തില്‍ വിഷയീഭവിക്കുന്നുണ്ട്.

പൃഥ്യിരാജ് തന്‍റെ കഥാപാത്രത്തെ ആത്മവിശ്വാസത്തോടെ അഭിനയിച്ച് ഫലിപ്പിച്ചപ്പോള്‍ നിവിന്‍ പോളി തന്‍റെ നിലനില്‍പ്പിനായി കഷ്ടപ്പെടുന്നതായി തോന്നി.  

ഭാവന ഭാഷ നല്ലപോലെ കൈകാര്യം ചെയ്തു.

നല്ല നിലവാരമുള്ള ദൃശ്യങ്ങളും അവതരണങ്ങളും ഉണ്ടായിരുന്നെങ്കിലും ഈ ചിത്രം വളരെ വിരസമായ അനുഭവമാണ്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

പലപ്പോഴും അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും കാര്യമായ താല്‍പര്യം സാധാരണ പ്രേക്ഷകര്‍ക്ക് തോന്നാവുന്ന ഒന്നും തന്നെ ഈ ചിത്രത്തിലില്ല എന്ന് പറയാതെ വയ്യ.

Rating : 4 / 10 


Monday, February 02, 2015

പിക്കറ്റ്‌ 43


രചന, സംവിധാനം : മേജര്‍ രവി

അതിര്‍ത്തിയിലെ ഒരു പിക്കറ്റിലെ ഒരു പട്ടാളക്കാരണ്റ്റെ ജീവിതവും, ശത്രുരാജ്യമായി കരുതപ്പെടുന്ന തൊട്ടപ്പുറത്തെ രാജ്യത്തെ പട്ടാളക്കാരനുമായുള്ള സൌഹൃദവും മികച്ച രീതിയില്‍ ഈ ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.

മുന്‍ ധാരണകളുമായി ജീവിക്കാതെ , തെറ്റിദ്ധാരണകള്‍ നീക്കിയാല്‍ എങ്ങനെ സമാധാനപരവും സൌഹാര്‍ദ്ദപരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാം എന്ന സൂചന ഈ കഥയിലൂടെ നല്‍കാന്‍ മേജര്‍ രവിക്ക്‌ സാധിച്ചിരിക്കുന്നു.

പൃഥ്യിരാജും ജാവേദ്‌ ജഫ്രിയും വളരെ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു എന്നത്‌ ഈ ചിത്രത്തെ ഹൃദയത്തോടെ ചേര്‍ത്ത്‌ നിര്‍ത്തുന്നു.

 പൃഥ്യിരാജിണ്റ്റെ പട്ടാളക്കാരണ്റ്റെ കഥാപാത്രത്തിണ്റ്റെ കുടുംബ പശ്ചാത്തലവും മറ്റും വളരെ മുഷി പ്പിക്കുന്നതായിരുന്നു.

നല്ല പയ്യണ്റ്റെ ആലോചന വരുമ്പോള്‍ മകളെ മരുകന്‌ കെട്ടിച്ചുകൊടുക്കാതെ വില്ലനായി നില്‍ക്കുന്ന അമ്മാവനും, നിശബ്ദമായി നില്‍ക്കുന്ന അമ്മായിയും അമ്മയും, കണ്ണീരൊഴുക്കി കിട്ടുന്നവനെ കെട്ടുന്ന കാമുകിയും ഇനി ഏത്‌ കാലത്താണാവോ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ പോകുന്നത്‌.
മേജര്‍ രവി അതൊക്കെത്തന്നെ എടുത്ത്‌ പിടിപ്പിച്ച്‌ വളരെ ബോറാക്കിത്തീര്‍ത്തിട്ടുണ്ട്‌.

അതേ സമയം, ജാവേദ്‌ ജഫ്രിയുടെ കുടുംബ പശ്ചാത്തലവും അവിടെയുള്ള സാമൂഹിക ബുദ്ധിമുട്ടുകളും ഒരു പുതിയ അറിവായി നില്‍ക്കുന്നു.

സിനിമയുടെ അവസാനഘട്ടത്തിലെത്തുമ്പോള്‍ പ്രേക്ഷകരെ ആ സൌഹൃദത്തിണ്റ്റെ ഊഷ്മളതയുടെ കണ്ണീരറിയിക്കാന്‍ മേജര്‍ രവിക്കും അഭിനേതാക്കള്‍ക്കും സാധിച്ചിരിക്കുന്നു എന്നിടത്താണ്‌ ഈ സിനിമയുടെ വിജയം.

ഇതെല്ലാം കഴിഞ്ഞ്‌ ആലോചിക്കുമ്പോള്‍, എന്തിനാണ്‌ ഒരാളെ മാത്രമായി ഒരു പിക്കറ്റില്‍ ഇങ്ങനെ കൊണ്ടിട്ട്‌ ക്രൂശിക്കുന്നത്‌ എന്ന ചോദ്യം മനസ്സില്‍ തോന്നിയാല്‍ അതില്‍ ഒരു അത്ഭുതവും ഇല്ല.

മികച്ച ഛായാഗ്രഹണവും സംഗീതവും ഈ ചിത്രത്തിന്‌ ഗുണം ചെയ്തിട്ടുണ്ട്‌.

Rating : 6 / 10 

Friday, September 26, 2014

സപ്തമശ്രീ തസ്കരാ: (Sapthamashree Thaskaraha)



രചന, സംവിധാനം : അനില്‍ രാധാകൃഷ്ണമേനോന്‍


ഈ സിനിമയുടെ ആദ്യപകുതിയില്‍ മൂന്ന് നാല്‌ നിരുപദ്രവകാരികളായ കള്ളന്മാര്‍ ജയിലില്‍ എത്തിച്ചേരുന്ന രസകരമായ സംഭവങ്ങളിലൂടെ വിവരിക്കുന്നു. ജയിലിലെത്തിയ ഇവരുടെ ചില ദിവസങ്ങളും തുടര്‍ന്ന് കൂട്ടത്തിലുള്ള ഒരാളുടെ നേതൃത്വത്തില്‍ ജയിലില്‍ നിന്നറങ്ങിയതിനുശേഷമുള്ള ഒരു വലിയ മോഷണവും പ്ലാന്‍ ചെയ്യുന്നു.

ഇതിലെ ഒരു കള്ളനായ മാര്‍ട്ടിന്‍ (ചെമ്പന്‍ വിനോദ്‌) പള്ളിയില്‍ വന്ന് കുമ്പസാരിക്കുന്നതായാണ്‌ ഈ കഥ അവതരിപ്പിക്കപ്പെടുന്നത്‌. പള്ളീലച്ചനായി ലിജോ ജോസ്‌ പെല്ലിശ്ശേരി വേഷമിടുന്നു.

തൃശൂര്‍ ഭാഷയിലാണ്‌ ഇതിലെ കഥാപാത്രങ്ങള്‍ ഭൂരിഭാഗവും സംസാരിക്കുന്നത്‌.

ലിജോയും രസകരമായി തന്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

നെടുമുടി വേണുവും സുധീര്‍ കരമനയും ഈ കള്ളന്മാരുടെ കൂട്ടത്തില്‍ മികവോടെത്തന്നെയുണ്ട്‌.

ചെമ്പന്‍ വിനോദ്‌, നീരജ്‌ മാധവ്‌ എന്നിവരാണ്‌ ഈ ചിത്രത്തില്‍ ഏറ്റവും മികച്ച്‌ നിന്നത്‌.

ആസിഫ്‌ അലി ഒരു പതിവ്‌ പരുഷഭാവത്തില്‍ തന്നെ അവതരിച്ചിരിക്കുന്നു.

റീനു മാതൂസ്‌ കുറച്ച്‌ സമയമേ സ്ക്രീനില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും തന്റെ റോള്‍ നന്നായി നിര്‍വ്വഹിച്ചു.
സനുഷ ചിത്രത്തിലുണ്ട്‌.

ആദ്യപകുതിയില്‍ പതുക്കെ പതുക്കെ ഹാസ്യത്തിലൂടെ സഞ്ചരിച്ച്‌ രണ്ടാം പകുതിയില്‍ കുറച്ച്‌ ത്രില്ലിങ്ങ്‌ രീതിയിലേയ്ക്ക്‌ കഥ മാറുന്നു. ഒടുവില്‍ പ്രേക്ഷകര്‍ക്ക്‌ ഒരു ചെറിയ ഞെട്ടലും സമ്മാനിച്ചുകൊണ്ടാണ്‌ ഈ സിനിമ അവസാനിക്കുന്നത്‌.

കഥയിലെ പല ഭാഗങ്ങളിലും പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്‌. പക്ഷേ, അതൊക്കെ പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ടുകഴിഞ്ഞേ ആലോചിക്കൂ എന്നത്‌ അനില്‍ രാധാകൃഷ്ണന്റെ ഭാഗ്യമാണ്‌. ഉദാഹരണത്തിന്‌, കൃഷ്ണനുണ്ണിയെ അവതരിപ്പിച്ച പൃഥ്യിരാജിന്റെ കഥാപാത്രം, പോലീസിന്റെ ഇടികൊണ്ട്‌ അവശതയിലാവുന്നതെങ്ങനെ എന്നത്‌ ഒടുവില്‍ മാത്രമേ സംശയിക്കേണ്ടിവരുന്നുള്ളു.

പൊതുവേ, രസകരമായ രീതിയില്‍ കുറച്ച്‌ ത്രില്ലിങ്ങ്‌ ആയി ഒടുവില്‍ ഒരു സര്‍പ്രൈസും നല്‍കി പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഈ ചിത്രത്തിന്‌ ഒരു പരിധിവരെ സാധിച്ചിരിക്കുന്നു.

Rating : 6/ 10

Monday, April 14, 2014

7th ഡേ


കഥ, തിരക്കഥ, സംഭാഷണം : അഖില്‍ പോള്‍
സംവിധാനം : ശ്യാംധര്‍

ആദ്യത്തെ കുറച്ച് മിനിട്ട് പൃഥ്യിരാജ് ഇരുണ്ട വെളിച്ചത്തിലിരുന്ന് ഇരുട്ടിനെക്കുറിച്ചും അതിന്‍റെ സൌന്ദര്യത്തെക്കുറിച്ചും കുറച്ച് ഡയലോഗുകള്‍ അടിക്കുന്നുണ്ട്.  വരാന്‍ പോകുന്ന ഗംഭീരമായ എന്തോ കുറ്റാന്വേഷണരംഗങ്ങളുടെ സൂചനയാണ്‍ അതെന്ന് പ്രേക്ഷകനെ ധരിപ്പിക്കാന്‍ ഇത് കൊണ്ട് സാധിക്കുന്നു.  

പിന്നെ ജീപ്പ് എടുക്കുന്നു, യാത്ര ചെയ്യുന്നു, ബൈക്കില്‍ സഞ്ചരിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ പിറകില്‍ ജീപ്പ് ഇടിക്കുന്നു, അവരുടെ ടെന്ഷനില്‍ ഇടപെടുന്നു, ആശുപത്രിയില്‍ നിന്ന് ഒരുവനെ കാണാതാകുന്നു, ഇദ്ദേഹം സഹായം വാദ്ദാനം ചെയ്യുന്നു, താന്‍ ഐ പി എസ് ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ സസ്പെന്ഷനിലാണെന്നും വെളിപ്പെടുത്തുന്നു.  (ഇത്രയുമൊക്കെ ആകുമ്പോഴെയ്ക്കും ആ ആക്സിഡന്‍റും മറ്റും ഇദ്ദേഹം ഇവരിലേയ്ക്ക് ഇടപെടാന്‍ മനപ്പൂര്‍ വ്വം സൃഷ്ടിച്ചതാണെന്ന്  നമുക്ക്  തോന്നാം.   ആ തോന്നലിന്‍ കാരണം  പൃഥ്യിരാജിന്‍റെ  നിസ്സംഗഭാവം കൂടിയാണ്‍.)

തുടര്‍ന്ന്  നടക്കേണ്ട ഉദ്വേഗജനകവും ബുദ്ധിപരവുമായ സംഭവവികാസങ്ങളും  കോരിത്തരിപ്പിക്കുന്ന കുറ്റാന്വേഷണവും  പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന്‍  ഇഴഞ്ഞ് നീങ്ങുന്ന  രംഗങ്ങളും കുറേ എന്തിനോ വേണ്ടി പറയുന്ന ഡയലോഗുകളും ഒട്ടും ലോജിക്കലല്ലാത്ത  പഴഞ്ചന്‍   തന്ത്രങ്ങളും കണ്ട്  സന്തുഷ്ടരാവേണ്ടിവരും.

ഇഴഞ്ഞ് നീങ്ങിയ രംഗങ്ങളെ പരാമര്‍ശിക്കാതെ പ്രേക്ഷകരില്‍  സംശയമുയര്‍ത്തിയ ചില ലോജിക്കല്‍ കാര്യങ്ങള്‍ സൂചിപ്പിക്കാം.

1. ഒരാളുടെ സ്ഥാപനത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപ അയാള്‍ അറിയാതെ ആരോ കൊണ്ട് വെക്കുകയും അവിടെ നിന്ന് അത് നഷ്ടപ്പെടുകയും ചെയ്താല്‍ അതിന്‍റെ യഥാര്‍ത്ഥ അവകാശികളായ വില്ലന്മാര്‍ അത് അന്വേഷിച്ച്വരികയും  ആ പണം തിരികെ കിട്ടാന്‍ അയാളെയും വീട്ടുകാരെയും ഭീഷണിയും ദേഹോപദ്രവവും മറ്റും ചെയ്യുക സ്വാഭാവികം. പക്ഷേ, ഈ വ്യക്തിയും സുഹൃത്തുക്കളും  ആ പണം എങ്ങനെ തന്‍റെ സ്ഥാപനത്തില്‍ വന്നു എന്നതിനെക്കുറിച്ച് വ്യാകുലപ്പെടുകയോ പരാതിപ്പെടുകയോ ചെയ്യാതെ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി സുകുമാരക്കുറുപ്പ് കളിക്കുന്നത് കുറച്ച് അക്രമമായിപ്പോയി.

2. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള ഡെഡ് ബോഡിക്കായി ഒരാഴ്ച കൊണ്ട് ഒരു ഹോസ്പിറ്റലില്‍ വന്ന് അവകാശികളില്ലാത്ത പത്തിരുപത്തെട്ട് ഡെഡ് ബോഡികള്‍ പരിശോധിച്ചെന്ന കേട്ടപ്പോള്‍  അത്ഭുതം തോന്നിപ്പോയി.  (ഇതെവിടാ സ്ഥലം ഇത്രയധികം അവകാശികളില്ലാത്ത മനുഷ്യര്‍ മരിക്കുന്ന ഏരിയ).  
പക്ഷേ, അതൊക്കെ വെറുതേ ആയിപ്പോയി. കൂടെയുള്ളവന്‍ ഒ നെഗറ്റീവ് തന്നെ മരിച്ച് കഴിഞ്ഞേ അറിഞ്ഞുള്ളൂ എന്ന് തോന്നുന്നു.

3. ഒരു ബാഗ് നിറയെ പണം ഒരു അടുത്ത സുഹൃത്തിന്‍റെ സ്ഥാപനത്തില്‍ കണ്ടാല്‍ അത് അടിച്ച് മാറ്റാന്‍ തോന്നുന്ന സുഹൃത് ബന്ധം (എടുത്താലും അറിയാത്തത്ര തുക ഒന്നേമുക്കാല്‍ കോടി രൂപ) കൌതുകകരമായി.  അതേപോലെ തന്നെ,  ഒരു പെണ്ണിനുവേണ്ടി  ഉറ്റ സുഹൃത്തിനെ കൊല്ലാനും മറ്റ് സുഹൃത്തുക്കളെ അപകടങ്ങളില്‍ ചാടിക്കാനും സാധിക്കുന്ന സൌഹൃദം എത്ര പഴഞ്ചനാണേലും ന്യൂജനറേഷനിലും തുടരുന്നു.

ഒരു പാവം മോര്‍ച്ചറി സൂക്ഷിപ്പുകാരനോട് പറയുന്ന ഒരു ഡയലോഗിന്‍റെ ഏകദേശ രൂപം
'പരാജയം തൊട്ടടുത്താണെന്ന് അറിയുമ്പോഴും അത് മനസ്സിലാക്കാതെ വീണ്ടുംവിജയിക്കാമെന്ന് കരുതുന്ന മണ്ടത്തരം താന്‍ കാണിക്കില്ലെന്ന് വിശ്വസിക്കുന്നു'. 
ആ പാവത്തിനോട് അത്രയ്ക്ക് വേണ്ടായിരുന്നു.  അങ്ങേര്‍ കണ്ണും തള്ളി നിന്ന് പോയി "എന്‍റെ തള്ളേ" എന്ന ഭാവത്തില്‍

അതുപോലെ, പരസ്യത്തിലും മറ്റും കണ്ട ഡയലോഗ്  "ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍"   എന്ത് സംഭവിച്ചു  സത്യമായിട്ടും ആ ഡയലോഗ് എന്തിനായിരുന്നെന്ന് മനസ്സിലായില്ല ആന്തരിക അര്‍ത്ഥ തലങ്ങളുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ഒടുവിലെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ക്ലൈമാക്സുണ്ട്.  അവിടെ തീയ്യറ്ററില്‍ കയ്യടി ഉയരുന്നുണ്ട്. പക്ഷേ, പിന്നീട്ആലോചിക്കുമ്പോള്‍ എന്തിനായിരുന്നു ഈ കസര്‍ത്തൊക്കെ എന്ന ചോദ്യവും അതിന്‍ വ്യക്തമായി കിട്ടാത്ത ഉത്തരവുമായി പ്രേക്ഷകര്‍ക്ക് അലഞ്ഞ് നടക്കാം.


സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണവും പൃഥ്വിരാജിന്‍റെ  പക്വതയോടുകൂടിയുള്ള അഭിനയവവും എടുത്ത് പറയേണ്ട മികവുകളാണ്‍.

Rating : 5 / 10

Monday, February 03, 2014

ലണ്ടന്‍ ബ്രിഡ്ജ്‌ (London Bridge)

കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
സംവിധാനം : അനില്‍ സി മേനോന്‍

ലണ്ടനില്‍ പൈസ പലിശയ്ക്ക്‌ കൊടുക്കുന്നതടക്കം ചില ബിസിനസ്സുകള്‍ ചെയ്ത്‌ ജീവിക്കുന്ന വിജയ്‌ ദാസ്‌ എന്ന ചെറുപ്പക്കാരന്‍ വന്‍ വ്യവസായിയായ നമ്പ്യാരുമായി ബന്ധപ്പെടാന്‍ ഇടയാകുന്നു. അദ്ദേഹത്തിന്റെ ഏക മകളുമായി ഒരു ബന്ധം സ്ഥാപിക്കേണ്ട അവസ്ഥയില്‍ എത്തിച്ചേരുന്നത്‌ പെണ്‍കുട്ടിയുടെ സൗന്ദര്യത്തേക്കാള്‍ സമ്പത്തിന്‌ പ്രാധാന്യം തോന്നിയതിനാല്‍ തന്നെയാണ്‌. അതിന്നിടയില്‍ ഒരു റോടപകടത്തോടനുബന്ധിച്ച്‌ ഇടപെടേണ്ടിവരുന്ന മെറിന്‍ എന്ന പെണ്‍കുട്ടി വിജയുടെ ജീവിതത്തില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുന്നു.

തുടര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്ത പിരിമുറുക്കങ്ങളും അതിനെ വിജയ്‌ അതിജീവിക്കാനുള്ള ശ്രമങ്ങളുമാണ്‌ സിനിമയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

നിറയെ ദൃശ്യസൗന്ദര്യവും നല്ല സംഗീതവും ചേര്‍ന്ന് മികച്ച ഒരു അനുഭവം ഈ ചിത്രം സമ്മാനിക്കുന്നുണ്ടെങ്കിലും പ്രണയത്തിന്റെ തീവ്രത ആഴത്തില്‍ പതിഞ്ഞിട്ടില്ലാത്തതിന്റെ ഒരു കുറവ്‌ പ്രകടമാണ്‌.

അനാവശ്യമാണെന്ന് തോന്നിപ്പോകുന്ന ഗാനരംഗം വരെ തുടര്‍ന്ന് ആസ്വദിക്കാവുന്ന തരത്തിലേക്കെത്തിക്കാന്‍ സാധിച്ചിരിക്കുന്നത്‌ ഒരു മികവാണ്‌.

സ്ത്രീകളെയും കുടുംബപ്രേക്ഷകരേയും ഈ ചിത്രം ഇഷ്ടപ്പെടുന്നുണ്ടെന്നാണ്‌ സൂചന.
ഇപ്പോഴത്തെ നല്ലതല്ലാത്ത ഒരു പ്രവണതയായ ട്രെന്‍ഡ്‌ തീരുമാനിക്കുന്ന 'ഇന്റര്‍നെറ്റ്‌ യൂത്ത്‌' ഈ ചിത്രത്തെ കാര്യമായി പ്രോല്‍സാഹിപ്പിച്ചിട്ടില്ല എന്നത്‌ ഈ ചിത്രത്തെ ദോഷകരമായി ബാധിക്കാവുന്ന ഒരു ഘടകമാണ്‌.

പൊതുവേ എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. പൃഥ്യിരാജ്‌, പ്രതാപ്‌ പോത്തന്‍ എന്നിവര്‍ മികച്ച്‌ നിന്നു.

അനില്‍ സി മേനോന്‍ എന്ന സംവിധായകന്റെ ഒരു മികവ്‌ ഈ ചിത്രത്തിലുണ്ടെങ്കിലും ഒരു ത്രികോണപ്രണയത്തിന്റെ തീവ്രത കൊണ്ടുവരുന്നതില്‍ രചയിതാവിന്‌ സംഭവിച്ചിട്ടുള്ള ന്യൂനത ഈ ചിത്രത്തിനെ ഉന്നതനിലവാരത്തില്‍ എത്തിക്കുന്നതിന്‌ തടസ്സമായിട്ടുണ്ടെന്ന് പറയാം.

എന്നിരുന്നാലും, കുടുംബപ്രേക്ഷകര്‍ക്ക്‌ കാര്യമായ മാനസികപീഠകളില്ലാതെ കണ്ണിനും കാതിനും ആനന്ദം പകരുന്ന ഒരു ചലച്ചിത്രാനുഭവം 'ലണ്ടന്‍ ബ്രിഡ്ജ്‌' സമ്മാനിക്കുന്നു.

Rating : 5.5 / 10

Thursday, August 15, 2013

മെമ്മറീസ്‌ (Memories)


രചന, സംവിധാനം : ജിത്തു ജോസഫ്‌

ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തത്തെത്തുടര്‍ന്ന്‌ മുഴുക്കുടിയനായിത്തീര്‍ന്ന ഒരു പോലീസുദ്യോഗസ്ഥന്‍, വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു അന്വേഷണം ഏറ്റെടുക്കുന്നു.

ഒരു സീരിയല്‍ കില്ലറെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തീവ്രമാകുന്നിടത്താണ്‌ ഈ സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്‌.

മുഴുനീള കുടിയനായി പ്രിഥ്യിരാജ്‌ പ്രേക്ഷകര്‍ക്ക്‌ മദ്യപാന ആസക്തിയുണ്ടാക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം മികച്ച അഭിനയം കാഴ്ച വെച്ചു എന്ന്‌ തന്നെ പറയാം.

കാര്യമായ വേഗതയോ ഉത്സാഹമോ ഇല്ലാതെയുള്ള കഥാഗതിയെ സിനിമയുടെ അവസാനത്തെ കുറച്ച്‌ മിനിട്ടുകള്‍ മാറ്റി മറിച്ചു.

ക്ളൈമാക്സിനോടടുക്കും തോറും പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുവാനും മികവോടെ പരിസമാപ്തിയിലെത്തിക്കാനും കഴിഞ്ഞതാണ്‌ ഈ സിനിമയുടെ വിജയം.

കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാളെ കണ്ടിട്ടുള്ളവരെ കിട്ടിയിട്ടും അയാളുടെ ഒരു രേഖാചിത്രം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമോ ആലോചനയോ നടത്താതെ ആ മുഖം കണ്ടെത്താന്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ ഒരല്‍പ്പം അത്ഭുതം സൃഷ്ടിച്ചു.

ജിത്തു ജോസഫിനും ഇതിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം.

Rating: 6.5 / 10

Thursday, May 09, 2013

മുംബൈ പോലീസ്‌


 കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ജയ്‌
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്‌

തുടക്കം മുതല്‍ അവസാനം വരെ കാര്യമായ ബോറടിയില്ലാതെ കുറച്ച്‌ താല്‍പര്യപൂര്‍വ്വം കണ്ടാസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ മുംബൈ പോലീസ്‌.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ മൂന്ന് പോലീസ്‌ ഒാഫീസര്‍മാര്‍. അതില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. ആ കേസ്‌ അന്വേഷിച്ചുകൊണ്ടിരിക്കെ മറ്റൊരാള്‍ ഒരു ആക്സിഡണ്റ്റില്‍ പെട്ട്‌ പൂര്‍വ്വകാല ഒാര്‍മ്മ നഷ്ടപ്പെടുന്നു. ഇയാള്‍ തന്നെ വീണ്ടും കേസ്‌ അന്വേഷിക്കേണ്ടിവരുന്നു.

ബോബിയും സഞ്ജയും കാര്യമായ ചിന്തയും അദ്ധ്വാനവും തന്നെ ഇതിണ്റ്റെ തിരക്കഥ ചിട്ടപ്പെടുത്താന്‍ ചിലവിട്ടിട്ടുണ്ട്‌ എന്നത്‌ വളരെ വ്യക്തം.

റോഷന്‍ ആന്‍ഡ്രൂസും തണ്റ്റെ സംവിധാനമികവ്‌ ഈ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്‌.

 ഉദ്വേഗവും താല്‍പര്യവും ചിത്രത്തിലുടനീളം നിലനിര്‍ത്താന്‍ ഇതിണ്റ്റെ പ്രവര്‍ത്തകര്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.

പ്രിഥ്യിരാജ്‌ തണ്റ്റെ മികച്ച അഭിനയം കാഴ്ച വെച്ച മറ്റൊരു ചിത്രം കൂടിയാകുന്നു മുംബൈ പോലീസ്‌.

റഹ്‌ മാനും തണ്റ്റെ റോള്‍ ഗംഭീരമാക്കി. ജയസൂര്യ മോശമാക്കിയില്ലെങ്കിലും ഒരല്‍പ്പം കൃത്രിമ ഗംഭീരത പ്രകടിപ്പിക്കുന്നതായി അനുഭവപ്പെട്ടു.

കുഞ്ചണ്റ്റെ ഒരു സീന്‍ പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്നതാക്കാന്‍ സാധിച്ചിരിക്കുന്നു എന്നത്‌ പോലീസിനോടുള്ള ജനങ്ങളുടെ താല്‍പര്യം ഒരല്‍പ്പം മെച്ചപ്പെടുത്താന്‍ സാധിച്ചേക്കും.

റിയാസ്‌ ഖാന്‍ തണ്റ്റെ റോള്‍ നന്നായി കൈകാര്യം ചെയ്തു.

സ്ത്രീ കഥാപാത്രങ്ങളായി വന്ന അഭിനേത്രികളെൊന്നും തന്നെ കാര്യമായ ശ്രദ്ധ നേടിയില്ല.

കൊലപാതക പ്ളാനിങ്ങും അതിണ്റ്റെ നടപ്പാക്കലിലും കുറച്ച്‌ അപാകതകള്‍ ഉണ്ടെങ്കിലും പൊതുവേ ആസ്വദിച്ച്‌ കാണാവുന്നതും ചെറുതായൊന്ന് ഞെട്ടിക്കുന്നതുമായ ചിത്രമാകുന്നു ഇത്‌.

Rating : 6.5 / 10

Saturday, September 15, 2012

മോളി ആന്റി റോക്ക്സ് (Molly Aunty Rocks!)





രചന, സംവിധാനം: രഞ്ജിത് ശങ്കർ

അമേരിക്കയിൽ നിന്ന് നാട്ടിലെത്തി രണ്ട് വർഷക്കാലം കൂടി തന്റെ ബാങ്ക് ഉദ്യോഗം പൂർത്തിയാക്കി വൊളണ്ടറി റിട്ടയർമെന്റ് എടുത്ത് തിരിച്ചുപോകാനൊരുങ്ങുന്ന മോളി ആന്റി ജീവിതത്തിലും സമൂഹത്തിലും ഇവിടെ നിലനില്ക്കുന്ന ബ്യൂറോക്രാറ്റിക് ചുറ്റുപാടിലും നേരിടുന്ന കാര്യങ്ങളാണ്‌ ഈ ചിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

വളരെ സ്വാഭാവികവും സത്യസന്ധവുമായ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യപകുതി പ്രേക്ഷകർക്ക് ഒരു ചെറുപുഞ്ചിരിയോടെ ആസ്വദിക്കാൻ സാധികുന്നതാകുന്നു.

ആദ്യപകുതി കഴിയാറാകുമ്പോൾ പ്രണവ് റോയ് എന്ന ഇൻ കം ടാക്സ് ഓഫീസറായി പൃഥിരാജ് എത്തുന്നതോടെ ചിത്രത്തിന്‌ മറ്റൊരു ഭാവതലം കൈവരുന്നു.
രണ്ടാം പകുതിയിൽ സലിം എന്ന വക്കീലായി മാമുക്കോയ എത്തുന്നതോടെ ചിത്രം കൂടുതൽ താല്പര്യജനകമാകുകയും തുടർന്ന് പ്രേക്ഷകരുടെ മനസ്സിനെ സ്പർശിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്നു.

ടൈറ്റിൽ റോൾ അഭിനയിച്ച രേവതി തന്നെയാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. രണ്ടാം പകുതിയിലെത്തുന്ന മാമുക്കോയയുടെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്ന്.

മറ്റൊരു ശ്രദ്ധേയമായ ഘടകം എന്തെന്നാൽ ഈ ചിത്രത്തിൽ ഒരു സീനിൽ മാത്രമാണെങ്കിലും അഭിനയിച്ചിട്ടുള്ള എല്ലാവരും വളരെ മികച്ചു നിന്നു എന്നതാണ്‌.

അമിതപ്രാധാന്യമുള്ള കഥാപാത്രമല്ലെങ്കിലും പൃഥ്യിരാജ് മികച്ച അഭിനയം കാഴ്ച വെച്ചു. ലാലു അലക്സ്, കെ.പി.എസ്. സി ലളിത, കൃഷ്ണകുമാർ, ലക്ഷ്മിപ്രിയ തുടങ്ങിയ എല്ലാവരും തന്നെ നല്ല അഭിനയം കാഴ്ച വെച്ചു.

ആനന്ദ് മധുസൂദനനെന്ന പുതിയ സംഗീത സംവിധായകൻ ഒരു ഭാവി പ്രതീക്ഷയാണ്‌.

ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവനും എഡിറ്റർ ലിജോ പോളും തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു.

ഗംഭീരമായ സംഭവവികാസങ്ങളൊന്നുമില്ലെങ്കിലും വളരെ ശാന്തമായ മനസ്സുമായി ഒരു ചെറുപുഞ്ചിരിയോടെ കണ്ടിരുന്ന് മാനസിക സംതൃപ്തിയോടെ ഇറങ്ങിപ്പോരാവുന്ന ഒരു ചിത്രമാണ്‌ മോളി ആന്റി റോക്ക്സ്.

രേവതി റോക്ക്സ്!
മാമുക്കോയ റോക്ക്സ്!

Rating : 6.5 / 10

Note:
തുടക്കത്തിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടായില്ലെങ്കിലും ഈ ചിത്രം പ്രേക്ഷക അഭിപ്രായത്തിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു  എന്ന് മനസ്സിലാകുന്നു. ഇന്നലെ എറണാകുളം പത്മയിൽ സെക്കന്റ് ഷോയ്ക്ക് ഈ ചിത്രം ഹൗസ് ഫുൾ ആയിരുന്നു.

Sunday, April 01, 2012

മാസ്റ്റേര്‍സ്‌ (Masters)



കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
സംവിധാനം: ജോണി ആണ്റ്റണി
നിര്‍മ്മാണം: ബി. ശരത്‌ ചന്ദ്രന്‍

ശ്രീരാമകൃഷ്ണന്‍ എന്ന ഐ.പി.എസ്‌ ഉദ്യേഗസ്ഥനായ പൃഥ്യിരാജും മിലന്‍ പോള്‍ എന്ന പത്രപ്രവര്‍ത്തകനായി ശശികുമാറും കോളേജ്‌ കാലഘട്ടം മുതല്‍ സുഹൃത്തുക്കളാണ്‌.
സംസ്ഥാനത്ത്‌ നടക്കുന്ന ഒരു കൊലപാതകം, അതും ചാവേര്‍ മോഡല്‍. ഇത്‌ അന്വേഷിക്കാന്‍ ഈ ഐ.പി.എസ്സിനെ കേന്ദ്രത്തില്‍ നിന്ന് നേരിട്ട്‌ ഇടപെടലിലൂടെ ഏല്‍പ്പിക്കുന്നു.

ഈ കൊലപാതകത്തിണ്റ്റെ അന്വേഷണം നടക്കുമ്പോള്‍ മറ്റൊരു കൊലപാതകം. കൊല്ലപ്പെട്ടവര്‍ രണ്ടുപേരും സ്ത്രീ പീഠനക്കേസുകളില്‍ വിട്ടയക്കപ്പെട്ട പ്രമുഖര്‍. പക്ഷേ, കൊലപാതകിയും കൊല്ലപ്പെട്ടയാളും തമ്മില്‍ നേരിട്ട്‌ ബന്ധവുമില്ല. ഈ അന്വേഷണം മുന്നോട്ട്‌ പോകുമ്പോള്‍ വീണ്ടു അത്തരം കൊലപാതകം. തുടര്‍ന്ന് ഈ കൊലപാതകങ്ങളുടെ സാദൃശ്യങ്ങളും കൊലപാതകികളുടെ സാദൃശ്യങ്ങളുമെല്ലാം ചേര്‍ത്ത്‌ ഇനി നടക്കാന്‍ പോകുന്ന കൊലപാതകങ്ങളെ മുന്‍ കൂട്ടി കണ്ടെത്തി തടയാനുള്ള ശ്രമങ്ങളും കുറ്റാന്വേഷണവുമാണ്‌ 'മാസ്റ്റേര്‍സ്‌' എന്ന ഈ സിനിമ.

പതിവ്‌ രീതിയില്‍ നിന്ന് മാറി അല്‍പം വ്യത്യസ്തമായ ഒരു കൊലപാതകഘടനയുണ്ട്‌ എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏക മികവ്‌. പക്ഷേ, ആ ഘടന കുറച്ച്‌ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുകയും തുടര്‍ന്ന് എന്തെന്ന് ഏകദേശരൂപമുള്ളതിനാല്‍ അത്‌ വരുന്നതിനുവേണ്ടി കാത്തിരുന്നു കുറേയൊക്കെ ബോറടിക്കേണ്ടിവരികയും ചെയുന്നു എന്നിടത്താണ്‌ ഈ ചിത്രത്തിണ്റ്റെ പ്രധാന പ്രശ്നം.

ചിത്രത്തിണ്റ്റെ ഒരു ഘട്ടത്തിലും പ്രേക്ഷകരെ കാര്യമായി സ്വാധീനിക്കാവുന്ന ഒരു ഘടകവും ഉണ്ടായിരുന്നില്ല എന്നത്‌ തന്നെ വളരെ ദൌര്‍ഭാഗ്യകരമാണ്‌. ഇടയ്ക്ക്‌ ഒരല്‍പ്പം ആകാംക്ഷയും വേഗവും തോന്നിയതൊഴിച്ചാല്‍ ചിത്രം പൊതുവേ നല്ല ലാഗിംഗ്‌ ആയിരുന്നു.

ബോബുണ്ടാക്കാനുള്ള വിശദാംശങ്ങളെല്ലാം ഇണ്റ്റര്‍ നെറ്റില്‍ ലഭ്യമാണെന്നും ഒരു ഇലക്ട്രോണിക്സ്‌ വിദ്യാര്‍ത്ഥിനിക്ക്‌ ആ വിവരങ്ങള്‍ വെച്ച്‌ ബോംബുണ്ടാക്കി റിമോട്ട്‌ ആയി പ്രവര്‍ത്തിപ്പിക്കുന്നരീതിയില്‍ സഞ്ജീകരിക്കല്‍ വളരെ സിമ്പിള്‍ ആണെന്നും ഐ.പി.എസ്സിനെക്കൊണ്ട്‌ പറയിച്ചാല്‍ പ്രേക്ഷകര്‍ക്ക്‌ വിശ്വാസമാകും എന്ന ധാരണ തിരക്കഥാകൃത്തിനുണ്ട്‌. ഇത്രയും കപ്പാസിറ്റിയുണ്ടെങ്കില്‍ ഈ കഥയില്‍ പിന്നെ മറ്റുള്ളവരുടെ കൊലപാതകങ്ങള്‍ക്ക്‌ വേറെ രീതിയൊന്നും അവലംബിക്കേണ്ടതുണ്ടായില്ല.

സയനൈഡ്‌ ലിപ്സ്റ്റിക്‌ പരിപാടി ചൂണ്ടിയതാണെന്ന് പറയേണ്ടതില്ലല്ലോ. ഇത്‌ എങ്ങനെ കിട്ടി, അതിണ്റ്റെ പിന്നില്‍ ആര്‌ എന്നതൊന്നും പോലീസിണ്റ്റെ അന്വേഷണപരിധിയില്‍ പെടുന്നില്ല.

കൊലപാതകം നടന്നുകഴിഞ്ഞാല്‍ ഒരു മഴയും റെയിന്‍ കോട്ടും കുടയുമൊക്കെയായ സെറ്റപ്പില്‍ അവതരിപ്പിച്ചാല്‍ ഗംഭീരതകൂടും എന്ന ഫോര്‍മുലയില്‍ സംവിധായകന്‍ വല്ലാതെ ആകൃഷ്ടനായി തോന്നി.

ശ്രീരാമകൃഷ്ണനും മിലന്‍ പോളുമായുള്ള സൌഹൃദത്തിനെ ഉദ്ദേശിക്കുന്ന അളവില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടില്ല. അതില്‍ ശശികുമാറിണ്റ്റെ ഡബ്ബിങ്ങിണ്റ്റെ പരാധീനതകളും അഭിനയത്തിണ്റ്റെ ന്യൂനതകളും നല്ലൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

പൃഥ്യിരാജ്‌ തണ്റ്റെ റോള്‍ ഒരുവിധം ഭംഗിയായി ചെയ്തു എന്നേ പറയാനാകൂ.

ഒരല്‍പ്പം വ്യത്യസ്തമായ ഒരു കഥാബീജമുണ്ടായിരുന്നിട്ടും അതിനെ വേണ്ടവിധം പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ഉദ്വേഗവും ജനിപ്പിക്കുന്ന വിധത്തില്‍ ചിത്രീകരിക്കാനായില്ല എന്നതിനാല്‍ തന്നെ ഈ ചിത്രം ഒരു നനഞ്ഞ പടക്കമായി അവശേഷിക്കുന്നു.

Rating : 4.5 / 10

Sunday, September 04, 2011

തേജാഭായി & ഫാമിലി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ദീപു കരുണാകരന്‍
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരളി

ലോജിക്കുകളോ ക്വാളിറ്റിയോ നോക്കാതെ ഇതൊരു ലാഘവത്തോടെ കാണേണ്ട സിനിമയാണ്‌ എന്നാണെങ്കില്‍ ഈ റിവ്യൂവിനേയും അങ്ങനെത്തന്നെ കാണണമെന്ന് അപേക്ഷ.

മലേഷ്യയില്‍ അധോലോകത്ത്‌ ഉന്നതസ്ഥാനീയനായ തേജാഭായി. ഏതെങ്കിലും ഒരു ഏരിയയിലെ കെട്ടിടങ്ങളോ പ്രോപ്പര്‍ട്ടിയോ ഇദ്ദേഹത്തിണ്റ്റെ ആളുകള്‍ വന്ന് 'തേജാഭായി സീല്‍' പതിപ്പിച്ചാല്‍ പിന്നെ ചോദ്യോം പറച്ചിലും ഒന്നുമില്ല. അത്‌ അവരുടേതായി അത്രേ. ('വെള്ളരിക്കാപ്പട്ടണം' അല്ല, മലേഷ്യയാണ്‌.. ഒര്‍മ്മിപ്പിച്ചൂന്ന് മാത്രം...)

ഇനി അഥവാ ആര്‍ക്കെങ്കിലും ചോദ്യം ചെയ്യണമെന്നു തോന്നിപ്പോയാല്‍ തേജാഭായി കോട്ടും സ്യൂട്ടും കൂളിംഗ്‌ ഗ്ളാസ്സും വച്ച്‌ ഒരുപ്രാവശ്യം സ്ളോമോഷനില്‍ വരും.. കൂടെ ഏകദേശം ഇതേ വേഷവിധാനത്തില്‍ (കോട്ടിണ്റ്റെ കളര്‍ വ്യത്യാസം കാണും) കൂട്ടാളികളും ഉണ്ടാകും. ഇവര്‍ നിരന്ന് നിന്ന് പല വലുപ്പത്തിലും ഡിസൈനിലും ഉള്ള തോക്കുകള്‍ കൊണ്ട്‌ ഒരു വെടിക്കെട്ട്‌ നടത്തും... ചോദ്യം ചെയ്ത ആളുടെ ദേഹത്തല്ല, ചുറ്റിലുമാണ്‌ ഈ വെടിക്കെട്ട്‌. ഇത്‌ കണ്ട്‌ ഹിസ്റ്റീരിയ ബാധിച്ച്‌ എവിടെ വേണേലും ഒപ്പിട്ട്‌ കൊടുത്ത്‌ പാവങ്ങള്‍ സ്ഥലം വിടും.

ഇനി അഥവാ വേറെ കോട്ടിട്ട ക്വൊട്ടേഷണ്‍ ടീമുകള്‍ വന്നാല്‍ തേജാഭായി എല്ലാവരേയും ഒറ്റയ്ക്ക്‌ നേരിടും.. ഇത്‌ പുള്ളി തണ്റ്റെ ബോഡി വല്ലപ്പോഴും അനങ്ങാന്‍ വേണ്ടി ചെയ്യുന്നതാണത്രേ... ഒരു പ്രത്യേകത എന്തെന്നാല്‍, തേജാഭായിയുടെ ഗ്യാങ്ങിണ്റ്റെ കയ്യില്‍ മാത്രമേ തോക്ക്‌ ഉണ്ടാവുള്ളൂ... ബാക്കി ടീമുകളെല്ലാം വാളിണ്റ്റെ ആളുകളാ... തോക്കുപോലെതന്നെ വാളും തേജാഭായിയ്ക്ക്‌ വഴങ്ങും... ഈയിടെ 'ഉറുമി' ട്രെയിനിംഗ്‌ കിട്ടിയിട്ടുണ്ടല്ലോ.. അങ്ങനെ എല്ലാവരേയും വെട്ടി നോവിച്ച്‌ (കൊല്ലൂല്ലെന്ന് തോന്നുന്നു) കോട്ട്‌ നേരെയാക്കി നില്‍ക്കുമ്പോള്‍ കൊണ്ടുപോകാന്‍ വണ്ടി വരും... എന്ത്‌ വണ്ടിയാണെന്നോ... ഹെലികോപ്റ്റര്‍ വണ്ടി. ഇങ്ങനെയുള്ള ഒരു സംഭവമാണ്‌ തേജാഭായി.

ഈ തേജാഭായിയ്ക്ക്‌ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ തല്‍പരയായ ഒരു പെണ്‍കുട്ടിയോട്‌ വല്ലാത്ത പ്രേമം തോന്നിയതിനാല്‍ ആ കുട്ടിയുടെ ഇഷ്ടം നേടാനായി ശ്രമങ്ങള്‍ നടത്തുന്നു. ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ നല്ല തറവാട്ടുകാര്‍ക്കേ മോളെ വിവാഹം ചെയ്തു കൊടുക്കൂ. മാത്രമല്ല, ഇയാള്‍ക്ക്‌ വിശ്വാസമുള്ള ഒരു യോഗാചാര്യ സ്വാമി (സുരാജ്‌ വെഞ്ഞാര്‍മൂട്‌) പറഞ്ഞപോലെയേ ബാക്കി എല്ലാം ചെയ്യൂ. തേജാഭായി ഈ സ്വാമിയേയും അധീനതയിലാക്കി നാട്ടിലെത്തി വീടും വീട്ടുകാരേയും വാടകയ്ക്ക്‌ സംഘടിപ്പിച്ച്‌ തണ്റ്റെ ശ്രമങ്ങള്‍ നടത്തുന്നതാണ്‌ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

കുറേ ഹാസ്യതാരങ്ങളെ തള്ളിക്കയറ്റി ഒരു കോമഡിടൂര്‍ നടത്താന്‍ ദീപു കരുണാകരന്‍ കിണഞ്ഞു ശ്രമിച്ചിരിക്കുന്നു എന്ന് വ്യക്തം. പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാവുന്ന സീനുകള്‍ (ആവര്‍ത്തനമെങ്കിലും) ഉണ്ടെങ്കിലും പൊതുവേ ഒരു ദയനീയസ്ഥിതി ചിത്രത്തെ ബാധിച്ചിരിക്കുന്നു.

ഈ ചിത്രം കണ്ടതിനെത്തുടര്‍ന്നുണ്ടായ ചില സംശയങ്ങളും നിഗമനങ്ങളും..

1. കൃത്യം 5 മണിയാകുമ്പോള്‍ തേജാഭായിയും കൂട്ടരും അവരുടെ ജോലി നിര്‍ത്തും. ഒരാളെ വെടിവെക്കാന്‍ പോകുകയാണെങ്കില്‍ പോലും 5 മണി അടിച്ച്‌ കഴിഞ്ഞാല്‍ അത്‌ പിറ്റേന്നാളേയ്ക്ക്‌ വയ്ക്കും. പക്ഷേ, രാവിലെ എപ്പോള്‍ പരിപാടി വീണ്ടും തുടങ്ങും എന്ന് വ്യക്തമല്ല.

2. തോക്ക്‌ തേജാഭായിയുടെ ടീമിനുമാത്രമേ ഉപയോഗിക്കാവൂ എന്ന് മലേഷ്യയില്‍ നിയമം ഉണ്ടോ എന്നൊരു സംശയം.

3. 5 PM മണികഴിഞ്ഞാല്‍ മറ്റ്‌ അധോലോകസംഘങ്ങളും ജോലി നിര്‍ത്തുമോ എന്ന് അറിയില്ല. അങ്ങനെയാണ്‌ മലേഷ്യയില്‍ നിയമം എന്നു തോന്നുന്നു. അല്ലെങ്കില്‍ പിന്നെ തേജാഭായിയുടെ പണി പണ്ടേ തീര്‍ന്നേനെയല്ലോ.

4. യോഗാചാര്യന്‍ യോഗ പഠിപ്പിക്കുന്നതിനുമുന്‍പ്‌ മലയാളം കോഴ്സ്‌ ഉണ്ടാകുമോ അതോ യോഗാ കോഴ്സ്‌ കഴിയുമ്പോഴേയ്ക്ക്‌ മലേഷ്യക്കാരോക്കെ മലയാളം പഠിക്കുമോ എന്നൊരു സംശയം.

5. നായികയുടെ അച്ഛന്‍ യോഗാചാര്യന്‍ പറഞ്ഞതേ അനുസരിക്കൂ എന്ന് പറയുന്നുണ്ട്‌. അതായത്‌, അത്ര വിശ്വാസവും ബഹുമാനവും ആണെന്നര്‍ത്ഥം. പക്ഷേ, യോഗാചാര്യന്‌ പെണ്‍കുട്ടിയുടെ അച്ഛനെയാണ്‌ പേടിയും ബഹുമാനവും. മാത്രമല്ല, ഈ യോഗാചാര്യനെ സ്റ്റുപിഡ്‌ ഇഡിയറ്റ്‌ എന്നൊക്കെ ഒരു സാഹചര്യത്തില്‍ വിളിക്കുന്നുമുണ്ട്‌. പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായ ഒരു ഗുരു ശിഷ്യ ബന്ധം ആയിരിക്കും എന്ന് ഊഹിക്കാം.

6. മലേഷ്യയിലൊക്കെ ജീവകാരുണ്യപ്രവര്‍ത്തനത്തിണ്റ്റെ ഭാഗമായി ഏത്‌ ഹോസ്പിറ്റലിലും ആര്‍ക്ക്‌ വേണേല്‍ കയറിച്ചെന്ന് പരിക്ക്‌ പറ്റിയവരുടെ മുറിവുകള്‍ എല്ലാം വൃത്തിയാക്കി ശുശ്രൂഷിക്കാം എന്ന് മനസ്സിലായി.

7. മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയവര്‍ മലയാളം പത്രം വായിക്കുക വിരളമായിരിക്കും എന്ന് മനസ്സിലായി. പേപ്പറില്‍ ഒരു പേജ്‌ വലുപ്പത്തില്‍ ഫോട്ടോ വച്ച്‌ കൊടുത്ത പരസ്യം നായികയോ അച്ഛനോ കണ്ടേ ഇല്ല.

8. 'ലിവിംഗ്‌ ടുഗദര്‍' എന്ന ആശയം നടപ്പിലാക്കാനാണാവോ നായിക കല്ല്യാണം നിശ്ചയിക്കുന്നതിനുമുന്‍പ്‌ തന്നെ നായകണ്റ്റെ വീട്ടില്‍ വന്ന് താമസം തുടങ്ങുന്നത്‌. കുറേ കഴിഞ്ഞപ്പോഴേയ്ക്കും വാടകബന്ധുക്കളാണെന്നറിഞ്ഞിട്ടുകൂടി എല്ലാവരുമായി ആ ഒരു ഒത്തൊരുമയും മാനസികമായ അടുപ്പവും കണ്ടാല്‍ ആരുടേയും നെഞ്ച്‌ തകര്‍ന്നുപോകും

ഈ സംശയങ്ങള്‍ക്കും അനുമാനങ്ങള്‍ക്കുമിടയിലും കുറേ നല്ല സംഗതികളും ഈ ചിത്രത്തിലുണ്ട്‌. ഗാനനൃത്ത രംഗങ്ങള്‍ മികച്ചുനിന്നു. പ്രത്യേകിച്ചും 'ഒരു മധുരകിനാവിന്‍' എന്ന് തുടങ്ങുന്ന ഗാന ചിത്രീകരണം വളരെ ആകര്‍ഷണീയമായി.

അത്ര ഗംഭീരമായ അഭിനയസാദ്ധ്യതകളൊന്നുമില്ലെങ്കിലും അഖില തണ്റ്റെ റോള്‍ നന്നായി ചെയ്തു.

പൃഥ്യിരാജ്‌ കോമഡി രംഗങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരു ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു.

ജഗതിയും ജഗതീഷും സീരിയസ്സായി ഇമോഷണലാകുന്നത്‌ കണ്ടപ്പോഴാണ്‌ കൂടുതല്‍ ചിരി വന്നത്‌.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ ഈ ചിത്രത്തിന്‌ നല്ല സംഭാവന നല്‍കിയിട്ടുണ്ട്‌. പക്ഷേ, പലപ്പോഴും കൈവിട്ടുപോയ ഒരു ലക്ഷണം അനുഭവപ്പെട്ടിരുന്നു.

ദ്വയാര്‍ത്ഥപ്രയോഗമുള്ളതും അശ്ളീലച്ചുവയുള്ളതുമായ ഡയലോഗുകള്‍ ഹാസ്യത്തിണ്റ്റെ കൊഴുപ്പിനായി ചിലയിടത്ത്‌ ഉപയോഗിച്ച്‌ നോക്കിയിട്ടുണ്ട്‌.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്ന ചില പതിവ്‌ ചേരുവകളില്‍ വട്ടമിട്ട്‌ നിന്ന് ചെകിടിത്തടി, ഒാടിച്ചിട്ട്‌ തലയ്ക്കടി, ആളുമാറി കെട്ടിപ്പിടി, ആള്‍മറാട്ടക്കളിയോകളി തുടങ്ങിയവ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

ഒട്ടും സീരിയസ്സായ ഒരു കഥ പ്രതീക്ഷിക്കാതെ കുറേ നര്‍മ്മമുഹൂര്‍ത്തങ്ങളോടെ ആസ്വദിക്കാവുന്ന ഒരു സിനിമ എന്ന് പ്രതീക്ഷിച്ച്‌ പോയാല്‍ പോലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ദുര്യോഗം.

Note: ഒബറോണിലെ സിനിമാക്സില്‍ നിന്ന് ഒരു ഫുള്‍ ഫാമിലി (തേജാഭായി ആണ്റ്റ്‌ ഫാമിലി അല്ല, പ്രായമായ അച്ഛനും അമ്മയും കോളേജില്‍ പഠിക്കുന്ന മകന്‍, ചേട്ടന്‍ ചേട്ടത്തിയമ്മ എന്നിവര്‍ അടങ്ങിയ ഫാമിലി) ഇണ്റ്റര്‍വെല്‍ സമയത്ത്‌ സിനിമയെ പ്രാകിക്കൊണ്ട്‌ എഴുന്നേറ്റ്‌ പോകുന്നതിന്‌ സാക്ഷ്യം വഹിച്ചപ്പോള്‍ അത്ഭുതം തോന്നി. ഇത്ര കാശ്‌ മുടക്കിയാലും അവനവണ്റ്റെ സമയവും ഉറക്കവുമാണ്‌ വലുതെന്ന പ്രഖ്യാപനമായി ഇതിനെ തോന്നി.

Rating: 3 / 10

Friday, May 06, 2011

മാണിക്യക്കല്ല്‌ (Maanikyakkallu)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എം. മോഹനന്‍

നിര്‍മ്മാണം: എ. എസ്‌. ഗിരീഷ്‌ ലാല്‍

-------------------------------------------------------------------------------------
വണ്ണാമല എന്ന ഗ്രാമത്തിലെ ഗവര്‍ണ്‍മന്റ്‌ സ്കൂളില്‍ പത്താം ക്ലാസ്സില്‍ എല്ലാവരും തോറ്റതിന്റെ വാര്‍ത്തകളുമായി ഈ ചിത്രം ആരംഭിക്കുന്നു.

തുടര്‍ന്നുള്ള കുറച്ചുസമയം ഈ പ്രദേശത്തെ ജനങ്ങളെയും സ്കൂളിനെയും അവിടുത്തെ അദ്ധ്യാപകരെയും കുട്ടികളേയും കുറിച്ച്‌ ഒരു ഏകദേശരൂപം നല്‍കാനായി മാറ്റിവച്ചിരിക്കുന്നു.

പലപ്രാവശ്യം കണ്ട്‌ ആസ്വദിക്കുകയും ആവര്‍ത്തനങ്ങള്‍ അധികമായപ്പോള്‍ ബോറാവുകയും ചെയ്തുതുടങ്ങുന്ന അതേ ജനജീവിതവും സാഹചര്യങ്ങളും വീണ്ടും ഇവിടെയും കാണാം. ഒരു ചായക്കട, അതിനെ ചുറ്റിപ്പറ്റിയുള്ള കുറേ ആളുകളും അവരുടെ വര്‍ത്തമാനങ്ങളും.
സ്കൂളിലെ പ്രധാന അദ്ധ്യാപകനായി നെടുമുടി വേണു അഭിനയിക്കുന്നു. പലപ്രാവശ്യം കണ്ട വേഷമാണെങ്കിലും അദ്ദേഹം പതിവുപോലെ തന്മയത്വത്തോടെ ഇവിടെയും അഭിനയിച്ചിരിക്കുന്നു. സ്കൂളിലെ പ്രധാന അദ്ധ്യാപകനാണെങ്കിലും പ്രധാനപരിപാടി വളക്കച്ചവടവും കൃഷിയോടുള്ള കമ്പവും.

പ്രേക്ഷകര്‍ പലപ്രാവശ്യം കണ്ടുമടുത്ത മറ്റ്‌ പുതുമയുള്ള കഥാപാത്രങ്ങള്‍ ആ സ്കൂളിലെ മറ്റ്‌ അദ്ധ്യാപകരാണ്‌. ഡാന്‍സും പാട്ടും പഠിപ്പിക്കുന്ന ജഗദീഷ്‌ റിയാലിറ്റി ഷോയ്ക്ക്‌ വേണ്ടി ഒരു പെണ്‍കുട്ടിയെയും അതിന്റെ അമ്മയേയും കരാറെടുത്ത്‌ കൊണ്ടുനടക്കുന്നതുമായി ബന്ധപ്പെട്ട രംഗങ്ങള്‍ വളരെ ബോറായിരുന്നു. ഭര്‍ത്താവ്‌ ഗള്‍ഫിലുള്ള ഒരു ടീച്ചര്‍, അദ്ധ്യാപകസംഘടനാപ്രവര്‍ത്തനമുള്ള ഒരു അദ്ധ്യാപകന്‍ (അനില്‍ മുരളി), സ്ഥലക്കച്ചവടവും മറ്റ്‌ എന്തൊക്കെയോ (ജട്ടിയെന്നോ മറ്റോ പറയുന്നുണ്ട്‌) ഇടപാടുകളുമായി നടക്കുന്ന ഒരു അദ്ധ്യാപകന്‍ (കോട്ടയം നസീര്‍), വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാക്കുന്നതും പ്രധാന തൊഴിലാക്കിയ ഒരു മുസ്ലീം അദ്ധ്യാപകന്‍ (അനൂപ്‌ ചന്ദ്രന്‍.. പണിയെടുത്ത്‌ അദ്ദേഹത്തിന്റെ നടുവൊടിഞ്ഞു... എന്നും നടുവേദനയാണത്രേ), പിന്നെ കോഴിവളര്‍ത്തലും മുട്ടക്കച്ചവടവും പ്രധാന ഇനമായി കൊണ്ടുനടക്കുന്ന പി.ടി. ടീച്ചറായി സംവൃതസുനിലും. അവിടെയുള്ള പ്യൂണായി സലിം കുമാര്‍. ആളുകളെക്കൊണ്ട്‌ ബഹുമാനത്തോടെ വിളിപ്പിക്കാനായി ഗസറ്റില്‍ പേര്‌ മാറ്റി 'തമ്പുരാന്‍' എന്നാക്കിയതാണത്രേ ഇദ്ദേഹം.

നാട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടാത്ത ഈ സ്കൂളില്‍ ആര്‍ക്കോ വേണ്ടി പഠിക്കുന്ന കുറച്ച്‌ കുട്ടികള്‍.

ഈ സെറ്റപ്പിലേയ്ക്കാണ്‌ വിനയചന്ദ്രന്‍ മാഷായി പൃഥ്യിരാജ്‌ എത്തുന്നത്‌.

ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റിന്റെ ഘടനതന്നെ പ്രേക്ഷകര്‍ക്ക്‌ നേരിട്ട്‌ കാര്യങ്ങളുടെ സൂചനകൊടുക്കുന്ന രീതിയില്‍ പറയുകയും വ്യക്തമായി വരാന്‍പോകുന്ന സംഗതികളുടെ രൂപം നല്‍കുകയും ചെയ്യുന്നതാകുകയാല്‍ വളരെ നിസ്സംഗഭാവത്തില്‍ ഇരുന്ന് സിനിമ കാണാം.

ചായക്കടക്കാരന്‍ (ഇന്ദ്രന്‍സ്‌) അവിടെ ചായകുടിക്കാനെത്തുന്ന ഒരു അദ്ധ്യാപകനോട്‌ പറയുന്ന ഒരു ഡയലോഗ്‌ "സൈഡ്‌ ബിസിനസ്സൊക്കെ തീരാറായി... പുതിയ മാഷ്‌ വരുന്നുണ്ട്‌. വിനയചന്ദ്രര്‍.."

ചോദ്യം: ഇത്‌ കേട്ടാല്‍ പ്രേക്ഷകര്‍ എന്ത്‌ മനസ്സിലാക്കണം?
ഊഹം: "ഈ വരുന്നത്‌ ഒരു പുലിയാണ്‌.. ഈ മാഷ്‌ വന്നാല്‍ പിന്നെ ഇവിടെ വേറൊരു പരിപാടിയും നടക്കില്ല" എന്ന്. "അതെന്താ അങ്ങനെ?" എന്ന് ചോദിക്കരുത്‌. കാരണം, വരുന്നത്‌ ഹീറോയാണ്‌.

സ്കൂളിലെ അച്ചടക്കമില്ലാത്ത അനുസരണയില്ലാത്ത കുട്ടികളുടെ ക്ലാസ്സില്‍ വിനയചന്ദ്രന്‍ മാഷ്‌ വരുന്നു. കുട്ടികളുമായി സംവദിക്കുന്നു, കാര്യങ്ങള്‍ മനസ്സിലാക്കുന്നു.

ചോദ്യം: ഇനി എന്ത്‌ സംഭവിക്കും?
ഊഹം: "ഈ കുട്ടികളെയൊക്കെ ഇദ്ദേഹം മിടുക്കന്മാരും മിടുക്കികളുമാക്കും"

കള്ളവാറ്റ്‌ നടത്തുന്ന സ്ഥലത്തെ ഒരു പ്രധാനിയുടെ (ജഗതി ശ്രീകുമാര്‍) കയ്യാളായി പ്രവര്‍ത്തിക്കുന്ന തലതിരിഞ്ഞ ഒരു പയ്യന്‍. ഈ പയ്യനെ വിനയചന്ദ്രന്‍ മാഷ്‌ കാണാന്‍ ചെല്ലുന്നു.

ചോദ്യം: ഇനി എന്ത്‌ സംഭവിക്കാം?
ഊഹം: "ഈ പയ്യനെ വിനയചന്ദ്രന്‍ മാഷ്‌ സ്നേഹിച്ച്‌ കൊല്ലും.. എന്നിട്ട്‌ നേര്‍വഴിക്ക്‌ നടത്തും. ഈ പയ്യന്‍ ചിലപ്പോള്‍ പോലീസ്‌ കേസുള്‍പ്പെടെയുള്ള കുഴപ്പങ്ങളില്‍ ചെന്ന് ചാടാം. അവിടെയൊക്കെ രക്ഷകനായി മാഷ്‌ വരുമായിരിക്കും"

മാഷ്‌ ഈ സ്കൂളിലെ അദ്ധ്യാപകരോട്‌ സംസാരിക്കുന്നു. സ്കൂള്‍ നല്ല നിലയില്‍ കൊണ്ടുപോകാന്‍ ശ്രമം ആരംഭിക്കുന്നു.

ചോദ്യമില്ല, ഊഹം മാത്രം.. "അദ്ധ്യാപകരൊക്കെ നേരെയാവാം"

ചാരായം വാറ്റുന്ന സ്ഥലത്തെത്തി കുട്ടികളെ ഉപയോഗിച്ച്‌ അത്‌ കടത്താനുള്ള ശ്രമത്തെ മാഷ്‌ എതിര്‍ക്കുന്നു.

ഊഹം: "ഈ മാഷ്‌ അടി എപ്പോഴെങ്കിലും മേടിക്കും. അപ്പോള്‍ എല്ലാവരേയും ഇടിച്ച്‌ പപ്പടമാക്കുമോ ആവോ? ഈശ്വരാ.. അങ്ങനെ സംഭവിക്കല്ലേ?" (ഇത്‌ സിനിമ നന്നാവണേ എന്ന് ആഗ്രഹമുള്ള ഒരു പാവം പ്രേക്ഷകന്റെ മനോഗതം)

"ആദ്യ പോസ്റ്റിംഗ്‌ തന്നെ എന്തിന്‌ ഇങ്ങനെയൊരു സ്കൂളില്‍ തന്നെ വേണം എന്ന് വച്ചു?" ഈ ചോദ്യം സിനിമയിലെ ഒരു കഥാപാത്രം തന്നെ ചോദിക്കുന്നതാണ്‌. അതിന്‌ വിനയചന്ദ്രന്‍ മാഷുടെ ഉത്തരം എന്തായിരുന്നാലും പ്രേക്ഷകന്റെ ഊഹം ഇങ്ങനെ: "ഇവിടെ മാഷിന്‌ എന്തോ പൂര്‍വ്വകാലവുമായി ബന്ധപ്പെട്ട ഒരു സെറ്റപ്പുണ്ട്‌"

മുകളില്‍ സൂചിപ്പിച്ചതെല്ലം ഒരു സാധാരണപ്രേക്ഷകന്‍ ഊഹിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളാണെന്നേയുള്ളൂ. ഈ ഊഹങ്ങളെല്ലാം ശരിയായിക്കൊള്ളണമെന്നില്ല.. എങ്കിലും.....

പിന്നീട്‌ ഗുണ്ടകളുടെ അടികൊണ്ട്‌ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാണാന്‍ വരുന്ന പി.ടി. ടീച്ചറെ വിനയന്‍ മാഷ്‌ "ചന്തൂ.." എന്നൊരു വിളി വിളിച്ചതോടെ പ്രേക്ഷകര്‍ക്ക്‌ ആ പൂര്‍വ്വകാല സെറ്റപ്പ്‌ പിടികിട്ടി. ഛേ... ഛേ... അതൊന്നുമല്ല പ്രധാനകാര്യം. വേറെയും വികാരപരമായ സംഗതികളുണ്ട്‌. സസ്പെന്‍സാണ്‌. പ്രേക്ഷകര്‍ക്കല്ല സസ്പെന്‍സ്‌... ഈ റിവ്യൂ വായിക്കുന്നവര്‍ക്ക്‌. പ്രേക്ഷകര്‍ക്ക്‌ കാര്യങ്ങള്‍ അപ്പോള്‍ തന്നെ പിടികിട്ടും. വിനയചന്ദ്രന്‍ മാഷ്‌ വന്നതെന്താണെന്നും മറ്റും വ്യകതമായി വിവരിച്ചു തരും. നോ കണ്‍ ഫ്യൂഷന്‍സ്‌ പ്ലീസ്‌...

കുറച്ച്‌ കഴിയുമ്പോഴേയ്ക്കും നാട്ടുകാരും അദ്ധ്യാപകരും കുട്ടികളുമൊക്കെ നന്നായി എന്ന് ചായക്കടക്കാരന്‍ തന്നെ പ്രഖ്യാപിക്കുന്നു. അപ്പോള്‍ പ്രേക്ഷകരും സമ്മതിച്ചോളണം. "സമ്മതിച്ചു"

ഇനിയാണ്‌ ക്ലൈമാക്സിലേയ്ക്കുള്ള കാര്യങ്ങള്‍:

കുട്ടികളെല്ലാം പരീക്ഷയെഴുതി ഉന്നതമാര്‍ക്ക്‌ വാങ്ങി പാസ്സാകുമോ?

വിനയചന്ദ്രന്‍ മാഷ്‌ വന്ന തന്റെ ദൗത്യം വിജയിക്കുമോ?


-------------------------------------------------------------------------------------

വളരെ സാധാരണമായ ഒരു കഥ. കൃത്യമായി ഊഹിക്കാവുന്ന കഥാഗതിയും സംഭവങ്ങളും. പ്രതീക്ഷിച്ചപോലുള്ള നനഞ്ഞ ക്ലൈമാക്സ്‌. ഇതൊക്കെ ഈ സിനിമയുടെ മാറ്റ്‌ കുറയ്ക്കുന്നു.

കണ്ണ്‍ നനയ്ക്കുകയും ഹൃദയത്തെ സ്പര്‍ശിക്കുന്നതുമായ രണ്ട്‌ മൂന്ന് രംഗങ്ങള്‍, രസകരവും പൊട്ടിച്ചിരി സൃഷ്ടിക്കുന്നതുമായ നാലഞ്ച്‌ സീനുകള്‍, അര്‍ത്ഥഗര്‍ഭവും പ്രാധാന്യമുള്ളതുമായ മൂന്ന് നാല്‌ ഡയലോഗുകള്‍, കൊള്ളാവുന്ന ഒന്ന് രണ്ട്‌ പാട്ടുകള്‍, ഗൃഹാതുരത്വമുണ്ടാക്കാവുന്ന ഗ്രാമവും സ്കൂളും. ഇതൊക്കെയാണ്‌ ഈ സിനിമയുടെ പോസിറ്റീവ്‌ ആയ ഘടകങ്ങള്‍.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. പൃഥ്യിരാജ്‌ വിനയന്‍ മാഷിനെ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്ന് രണ്ട്‌ പാട്ടുകളില്‍ ഡാന്‍സ്‌ കളിച്ച്‌ ആ മാഷ്‌ ഇമേജിനെ ഒന്ന് ഡാമേജ്‌ ആക്കി.

എത്രയൊക്കെ അടുപ്പവും പ്രായവ്യത്യാസവുമുണ്ടെങ്കിലും ഒരു അദ്ധ്യാപകനെ എല്ലാവരും ഒരേപോലെ വിളിക്കുന്ന 'മാഷേ' എന്ന ഒരു വിളീയുണ്ടല്ലോ. അതാണ്‌ ഒരു അദ്ധ്യാപകന്റെ ഏറ്റവും വലിയ നേട്ടം. അതും ഈ സിനിമയില്‍ എടുത്ത്‌ കളഞ്ഞു. 'വിനയചന്ദ്രാ..' എന്ന് വിളിക്കുന്ന പ്യൂണ്‍, പ്രധാന അദ്ധ്യാപകനെ ഭാര്യപോലും 'മാഷേ' എന്ന് വിളിക്കുമ്പോള്‍ 'ചേട്ടാ' എന്ന് വിളിക്കുന്ന നാട്ടുകാര്‍, ഇതൊക്കെ ഒരല്‍പ്പം വ്യത്യസ്തമായിരിക്കുന്നു.

പ്രതീക്ഷിച്ച ക്ലൈമാക്സിന്‌ ഒരു അനാവശ്യ വലിച്ചുനീട്ടല്‍. 'കഥ പറയുമ്പോള്‍' എന്ന സിനിമയുടെ അവസാനരംഗം തന്നെ മറ്റൊരു രൂപത്തില്‍ ഇവിടെയും പകര്‍ത്തിയിരിക്കുന്നു. മാഷെ തേടിയുള്ള എല്ലാവരുടേയും ആ വരവ്‌.. ഹോ.......

കുറച്ച്‌ കൂടി കാമ്പുള്ള കഥയും സന്ദര്‍ഭങ്ങളും കുറേക്കൂടി തീവ്രമായി ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നങ്കില്‍ ഈ സിനിമയുടെ സ്വീകാര്യത വളരെയധികം ഉയരുമായിരുന്നു എന്ന് തോന്നുന്നു.

പ്രത്യേക കുറിപ്പ്‌: 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ഒരു ചിത്രം കാണാന്‍ സാധിച്ചിട്ടുള്ളവര്‍ പിന്നെ ഈ ചിത്രം കണ്ടാല്‍ അത്ഭുതപരതന്ത്രരാകും. പച്ചയായ കോപ്പിയടിയെ 'യാദൃശ്ചികത' എന്ന്‌ വിളിക്കാമെങ്കില്‍ യാദൃശ്ചികമായ ഒരുപാട്‌ സാമ്യങ്ങള്‍ (കഥാപാത്രങ്ങളടക്കം) മാണിക്യക്കല്ല്‌ എന്ന ചിത്രത്തില്‍ കാണാം... വളരെ യാദൃശ്ചികമായി 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ചിത്രം ടി.വി. യില്‍ കാണാന്‍ ഇടയായതിനാലാണ്‌ ഈ പ്രത്യേക കുറിപ്പ്‌ ഇവിടെ ചേര്‍ക്കുന്നത്‌. 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ചിത്രത്തിന്‌ ഒരു ഹൃദയത്തില്‍ തൊട്ടുള്ള സല്യൂട്ട്‌... (എം. മോഹനന്‍ ഇതൊക്കെ കണ്ടുപഠിക്കുന്നത്‌ വിരോധമില്ലായിരുന്നു, പക്ഷേ, പകര്‍ത്താന്‍ വേണ്ടിയുള്ള കണ്ടുപഠിക്കലാകരുതായിരുന്നു)

Rating : ( 5 / 10 )

Sunday, May 01, 2011

സിറ്റി ഓഫ്‌ ഗോഡ്‌ (City of God)



കഥ, തിരക്കഥ, സംഭാഷണം: ബാബു ജനാര്‍ദ്ദനന്‍
സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി
നിര്‍മ്മാണം: എം അനിത, അനില്‍ മാത്യു

"സിനിമാരംഗത്ത്‌ വളര്‍ന്ന്‌ വരുന്ന ഒരു നടി (റീമാ കല്ലിങ്ങല്‍). അവരുടെ ഭര്‍ത്താവ്‌ തണ്റ്റെ ബിസിനസ്സിനോ മറ്റ്‌ പണത്തിണ്റ്റെ ഭീമമായ ആവശ്യങ്ങള്‍ക്കോ വേണ്ടി ഈ നടിയെ വളരെ അടുത്ത പലര്‍ക്കും കാഴ്ച വച്ചിട്ടുണ്ട്‌. അതില്‍ ഒരു പ്രധാനി റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ പ്രമുഖനായ ഒരാളാണ്‌. ഇയാല്‍ പണ്ട്‌ ഈ നടിയെ പ്രേമിച്ചിരുന്നതും പിന്നീട്‌ എന്തുകൊണ്ടോ വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നതുമാണെന്നും പറയുന്നുണ്ട്‌. ഇയാളുടെ അടുത്ത സുഹൃത്തും ഇദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നതുമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ജ്യോതിലാല്‍ (പൃഥ്വിരാജ്‌) ഒരു വസ്തുക്കച്ചവടം നടത്തുന്നതിനായി ഇടപെടുന്നു. അതിണ്റ്റെ തര്‍ക്കങ്ങളുടെ ഭാഗമായി മറ്റൊരു പ്രമുഖനായ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരനെ കൊലചെയ്യുന്നു. ഇയാളുടെ ഭാര്യ (ശ്വേതാ മേനോന്‍), പ്രതികാരത്തിനുവേണ്ടി ചിലരെ ഉപയോഗിക്കുന്നു.

തമിഴ്‌ തൊഴിലാളിയായ സ്വര്‍ണ്ണവേല്‍(ഇന്ദ്രജിത്‌) ആ കൂട്ടത്തിലെ മരതകവുമായി (പാര്‍വ്വതി) ഇഷ്ടത്തിലാണ്‌. മരതകം വിവാഹം കഴിഞ്ഞ്‌ ഒരു കുട്ടിയുള്ളതാണെങ്കിലും അവരുടെ ഭര്‍ത്താവ്‌ ദുഷ്ടനും ദുര്‍ന്നടപ്പുകാരനും കുറേ ചിന്നവീടുമുള്ള ഒരു പോലീസുകാരനാണ്‌. കുട്ടി നാട്ടില്‍ അമ്മൂമ്മയോടൊപ്പമാണ്‌. ഈ തമിഴ്‌ ഗ്രൂപ്പിലെ ഒരു പ്രധാനിയായ സ്ത്രീയായി രോഹിണിയുണ്ട്‌."


ഈ മുകളില്‍ പറഞ്ഞ പല കാര്യങ്ങളും പല പല കഷണങ്ങളായി മുറിച്ച്‌ പല ഭാഗങ്ങളില്‍നിന്നായി കൂട്ടിയോജിപ്പിച്ച്‌ കൊണ്ടുവരും. ഈ കൂട്ടിയോജിപ്പിക്കലുകള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. അതിന്നിടയില്‍ പല ഡയലോഗുകളും വ്യക്തമാകില്ല. അതില്‍ ഇത്ര മനസ്സിലാക്കാനൊന്നുമില്ലെന്ന് തന്നെയാണ്‌ ഉദ്ദേശം എന്നുതോന്നുന്നു. അത്‌ മനസ്സിലാകാത്തതുകൊണ്ട്‌ സിനിമ വ്യക്തമായില്ലെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. വളരെ ബ്രില്ല്യണ്റ്റ്‌ സിനിമകള്‍ ചെയ്യുമ്പോള്‍ അങ്ങനെ വേണം. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഒന്നും മനസ്സിലാകരുത്‌.

കൊച്ച്‌ കുട്ടികളുടെ ബുദ്ധി നിലവാരം വികസിപ്പിക്കുന്നതിന്‌ വലിയ ഒരു ഇമേജ്‌ കുറേ കഷണങ്ങളാക്കി കൊടുത്ത്‌ ഒന്നിപ്പിച്ചെടുക്കാന്‍ പറയുന്ന ഒരു സംഗതിയുണ്ട്‌. അതുപോലെ, ഈ സിനിമയിലും ചിതറിക്കിടക്കുന്ന സീനുകളെ ഇടയ്ക്കിടയ്ക്ക്‌ പല കഥാപാത്രങ്ങളുടെ ജീവിതകോണില്‍ നിന്നോ ജീവിത സന്ദര്‍ഭങ്ങളില്‍നിന്നോ കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച്‌ ഒരിടത്തെത്തിക്കും. പിന്നീട്‌ ഒരു ബന്ധവുമില്ലാത്ത വേറൊരു സംഭവം കാണിക്കും. ആ സംഭവത്തെ പ്രധാന കഥയുമായി ബന്ധിപ്പിക്കാനായി വീണ്ടും പല ഭാഗത്തുനിന്നും കഥാസന്ദര്‍ഭങ്ങളെയോ സംഭവങ്ങളേയോ കൊണ്ട്‌ വന്ന് യോജിപ്പിക്കും. ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. ഇതാണ്‌ സിറ്റി ഒാഫ്‌ ഗോഡ്‌ എന്ന ഈ സിനിമ.

വ്യത്യസ്തമായ ഒരു അവതരണരീതി ഈ ചിത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നു. കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാതെ ഇങ്ങനേയും പറയാം എന്ന് ഈ ചിത്രം മനസ്സിലാക്കിത്തരുന്നു. പക്ഷേ, എന്തിനായിരുന്നു ഇങ്ങനെയൊരു കൃത്യം എന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‌ മനസ്സിലാകാതെ അവന്‍ അന്തം വിട്ട്‌ കഷ്ടപ്പെടും.

വളരെ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്‌ ഒന്നും മനസ്സിലാകില്ല. 'ഇതെന്താ സംഭവം? ഇതെന്താ കാണിച്ചത്‌ തന്നെ കാണിക്കുന്നേ?' എന്ന് അവന്‍ മണ്ടനെപ്പോലെ പലപ്രാവശ്യം ചോദിച്ചുകൊണ്ടിരിക്കും. (എണ്റ്റെ ഒരു കസിന്‍ കൂടെയുണ്ടായിരുന്നതുകൊണ്ട്‌ ഇത്‌ എണ്റ്റെ നേരിട്ടുള്ള അനുഭവമാണ്‌). സാമാന്യമായ കലാസ്വാദനകഴിവില്ലാത്ത പാവം മണ്ടന്‍ പ്രേക്ഷകന്‍. ആദ്യമൊക്കെ ഈ ചോദ്യം ചോദിക്കുന്നത്‌ നല്ല സിനിമ ഗ്രഹിക്കാനുള്ള കഴിവുകേടാണെന്ന് തോന്നുന്നതിനാള്‍ അതിനുവേണ്ട വിശദീകരണം കൊടുക്കാന്‍ ബുദ്ധിമുട്ടില്ല. 'ഒരേ സന്ദര്‍ഭത്തെ പല കഥാപത്രങ്ങളുടെ ആങ്കിളുകളില്‍ നിന്നും അവരുടെ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നും കൊണ്ടുവന്ന് സംയോജിപ്പിക്കുന്നതാണ്‌' എന്ന് പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കാം. പക്ഷേ, ഈ സംഗതികള്‍ തുടരുകയും ഇതേ ചോദ്യം തുടരുകയും ചെയ്യുമ്പോള്‍ ബുദ്ധിനിലവാരവും ആസ്വാദനക്ഷമതയും കൂടുതലുണ്ടെന്ന് അഹങ്കരിക്കുന്ന പ്രേക്ഷകന്‍ (ഉദാഹരണത്തിന്‌ 'ഞാന്‍' എന്ന് വയ്ക്കുക) കുറച്ച്‌ ആവലാതിയോടെ തല ചൊറിഞ്ഞ്‌ ടെന്‍ഷനടിക്കും.

സ്വര്‍ണ്ണവേ‍ലുവും മരതകവും അടങ്ങുന്ന കഥാതന്തുവിലെ പല രംഗങ്ങളും നീണ്ട്‌ നീണ്ട്‌ ബോറടിപ്പിച്ച്‌ അവശരാക്കും.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. കഥയും സന്ദര്‍ഭങ്ങളും അതിമാനുഷികതകളോ യുക്തിക്കുറവുകളോ അനാവശ്യതിരുകലുകളോ കാര്യമായില്ലാതെ കൊണ്ടുപോകാനായി എന്നതാണ്‌ മറ്റൊരു പ്രത്യേകത. പൊതുവേ ഒരു നിലവാരം കാത്തുസൂക്ഷിച്ചു എന്നതാണ്‌ ലിജോ എന്ന സംവിധായകണ്റ്റെ കഴിവായി എടുത്ത്‌ പറയാവുന്നത്‌.

പക്ഷേ, വ്യത്യസ്തതയ്ക്കുവേണ്ടി ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ആ സിനിമ സാധാരണ പ്രേക്ഷകന്‍ കണ്ടില്ലേലും മനസ്സിലായില്ലേലും വിരോധമില്ല എന്ന് തോന്നുകയോ പ്രേക്ഷകര്‍ ഇത്തരം സിനിമകള്‍ കാണാന്‍ അഭിരുചി ഉണ്ടാക്കിയെടുത്തേ പറ്റൂ എന്ന ധാരണയോ അപകടമാണ്‌.

ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും ഈ സിനിമ കാണാനായി തീയ്യറ്റര്‍ തപ്പി കണ്ടുപിടിക്കേണ്ടി വരികയും ശുഷ്കമായ ഷോ മാത്രമുള്ളതില്‍ ഒരു ഷോയ്ക്ക്‌ കയറി വിരളമായ പ്രേക്ഷകര്‍ക്കിടയിലിരുന്ന് കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീകളടങ്ങുന്ന ചില കുടുംബപ്രേക്ഷകര്‍ ഇടയ്ക്ക്‌ വച്ച്‌ ഇറങ്ങിപ്പോകുന്ന കാഴ്ച ഈ അപകടാവസ്ഥയുടെ സൂചനയാണ്‌. അതുപോലെ തന്നെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയകണ്ട്‌ അന്തം വിട്ട്‌ ചിരിക്കുകയും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ 'ഈ സിനിമ എന്തൂട്ടാ? എന്താ ഇതിണ്റ്റെ കഥ?' എന്ന് ചോദിക്കുകയും ചെയ്യുന്ന പാവപ്പെട്ട മണ്ടന്‍ പ്രേക്ഷകരാണ്‌ പൊതുവേ തീയ്യറ്ററുകളില്‍ കൂടുതലായും എത്തുന്നത്‌ എന്ന സത്യവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

Rating: 5 / 10

Thursday, April 07, 2011

ഉറുമി (Urumi)




കഥ, തിരക്കഥ, സംഭാഷണം: ശങ്കര്‍ രാമകൃഷ്ണന്‍

സംവിധാനം: സന്തോഷ്‌ ശിവന്‍

നിര്‍മ്മാണം: ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, പൃഥ്യിരാജ്‌


ആദിവാസികളടങ്ങുന്ന ഒരു ജനത താമസിച്ചിരുന്ന ഒരു പ്രദേശത്തിന്റെ ഖ നനസാദ്ധ്യതകള്‍ മനസ്സിലാക്കി അതിന്റെ വില്‍പനയുമായി ബന്ധപ്പെട്ട്‌ വര്‍ത്തമാന കാലഘട്ടത്തിലെ കഥാപാത്രങ്ങളില്‍ നിന്ന് തുടങ്ങി, ഭൂതകാലത്തിലെ സംഭവവികാസങ്ങളുടെ വിവരണങ്ങളിലേയ്ക്കും ചരിത്രപശ്ചാത്തലത്തിന്റെ ദൃശ്യാവിഷ്കാരത്തിലേയ്ക്കും പ്രേക്ഷകരെ ഈ സിനിമ കൊണ്ടുപോകുന്നു. വര്‍ത്തമാനകാലഘട്ടത്തിലെ ഈ ഓരോ പ്രധാന കഥാപാത്രങ്ങളേയും ഭൂതകാലത്തിലെ കഥാപാത്രങ്ങളുമായി ബന്ധിപ്പിക്കുകയും സാഹചര്യങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഒരു തുടര്‍ച്ച അനുഭവിപ്പിക്കുന്നിടത്തുമാണ്‌ ഈ കഥയുടെ പ്രത്യേകതയും.


നമുക്ക്‌ അവകാശപ്പെട്ട ഭൂമി, ഇവിടെ കച്ചവടം ചെയ്യാനെത്തിയവര്‍ ആധിപത്യം സ്ഥാപിക്കുന്നിടത്ത്‌ ചെന്നെത്തുകയും അവരുടെ അധീനതയില്‍പെട്ട്‌ അസ്ഥിത്വവും സംസ്കാരവും അടിയറവെച്ച്‌ ചൂഷണം ചെയ്യപ്പെടുകയും സംഭവിക്കുന്ന ഒരു ജനവിഭാഗത്തെ ഈ രണ്ട്‌ കാലഘട്ടത്തിലും വരച്ച്‌ കാണിക്കുന്നു. അത്തരം അധിനിവേശങ്ങളെ എതിര്‍ക്കാനും അതിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ച്‌ പ്രതിരോധം സൃഷ്ടിക്കാന്‍ നേതൃത്വം ഏറ്റെടുക്കുന്ന ചങ്കുറപ്പുള്ളവരേയും വ്യക്തമായി ദര്‍ശിക്കാനാകുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ സ്വന്തം നാടിനേയും ജനതയേയും അധികാരത്തിനും ധനത്തിനും വേണ്ടി ഒറ്റുകൊടുക്കുന്ന ചില ഹിജഡകളായ അധമരേയും ഈ രണ്ട്‌ കാലഘട്ടത്തിലും ദൃശ്യമാകുന്നതാണ്‌.

അഭിനയം പൊതുവേ എല്ലാവരുടേയും മികച്ചുനിന്നു. പൃഥ്യിരാജ്‌ തന്റെ കഥാപാത്രത്തോട്‌ പൂര്‍ണ്ണമായും നീതിപുലര്‍ത്തി എന്ന് തന്നെ പറയാം. അതുപോലെ തന്നെ എടുത്ത്‌ പറയാവുന്ന നിരവധി കഥാപാത്രങ്ങളുണ്ട്‌ ഈ ചിത്രത്തില്‍. ഒരല്‍പ്പം നര്‍മ്മം കലര്‍ന്ന പ്രഭുദേവയുടെ കഥാപാത്രം പ്രേക്ഷകഹൃദയത്തോട്‌ വളരെ അടുത്ത്‌ നില്‍ക്കുന്നു. അറയ്ക്കല്‍ ആയിഷയായി ജെനീലിയ ഭാവചലനനടന വൈഭവം തീര്‍ത്ത്‌ പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ചു.

ചേണിച്ചേരി കുറുപ്പിനെ അവതരിപ്പിച്ച ജഗതി ശ്രീകുമാറും ചിറയ്ക്കല്‍ തമ്പുരാനായി വന്ന അമോല്‍ ഗുപ്തയും രണ്ട്‌ ഗാമമാരും (അച്ഛനും മകനും), ഇളമുറതമ്പുരാനും തങ്ങളുടേതായ ഒരു ഇടം പ്രക്ഷകമനസ്സില്‍ കണ്ടെത്തുന്നു.

തബു, വിദ്യാബാലന്‍ എന്നിവര്‍ ഒരു ആട്ടവും പാട്ടുമായി അവശേഷിച്ചു.

ചിറയ്ക്കല്‍ തമ്പുരാന്റെ മകളായി നിത്യാ മേനോന്‍ മോശമല്ലാത്ത കഥാപാത്രമാണെങ്കിലും വേണ്ടത്ര പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയില്ല.

കേളുനായരുടെ അച്ഛനെ അവതരിപ്പിച്ച ആര്യയ്ക്ക്‌ തന്റെ രൂപത്തിലും ഭാവത്തിലും കേളുനായരോട്‌ സാമ്യം ജനിപ്പിക്കാനായി.

ചിത്രത്തിലെ ഗാനങ്ങള്‍ മികച്ചതായിരുന്നു. ഗാനരംഗങ്ങളടക്കം ചിത്രത്തിലെ പല ഭാഗങ്ങളും ദൃശ്യവിരുന്ന് തന്നെയായിരുന്നു.

പറങ്കികളെ സധൈര്യം നേരിട്ട്‌ കുറേപേരെ വകവരുത്തിയ ഹസൈനാര്‍ എന്ന യോദ്ധാവിനെ തൂക്കുകയറില്‍ നിന്ന് കേളുനായനാരും ‍ആയിഷയും കൂട്ടരും ചേര്‍ന്ന് രക്ഷിക്കുന്നതുള്‍പ്പെടെ പല രംഗങ്ങളും ഗംഭീരമായി. ഹസൈനാരെ തൂക്കുമരത്തില്‍ നിന്ന് രക്ഷിച്ചിട്ട്‌ കെട്ടഴിച്ച്‌ പോലും വിടാതെ കേളുനായര്‍ പോകുകയും പിന്നീട്‌ ആ കഥാപാത്രം വിസ്മൃതിയിലാകുകയും ചെയ്തത്‌ അത്ഭുതപ്പെടുത്തി.

പലപ്പോഴും കഥാഗതിയില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു.

ഇത്രയൊക്കെയാണെങ്കിലും പല ന്യൂനതകളും ഈ ചിത്രത്തിലും തെളിഞ്ഞ്‌ നില്‍ക്കുന്നു. കുറിക്ക്‌ കൊള്ളുന്ന പല സംഭാഷണങ്ങളും ഉണ്ടെങ്കിലും ചില നെടുനീളന്‍ ഡയലോഗുകള്‍ ആസ്വാദനക്ഷമതയെ ബാധിച്ചതോടൊപ്പം ഒന്നും മനസ്സിലാകാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്തു. ചില ഡയലോഗുകള്‍ വളരെ നാടകീയമായി തോന്നി.

ഈ ചിത്രത്തിന്‌ അവിചാരിതമായിട്ടാകാമെങ്കിലും 'പഴശ്ശിരാജ' എന്ന സിനിമയോട്‌ പലതരത്തിലും സാമ്യമുള്ളതായി അനുഭവപ്പെട്ടു. കഥയുടെ ഗതിയും സംഭവവികാസങ്ങളും പല കഥാപാത്രങ്ങളും 'പഴശ്ശിരാജ' യുടേതുമായി രസകരമായ ഒരു സാമ്യം തോന്നിപ്പിച്ചു.

'പഴശ്ശിരാജ' യില്‍ തിലകന്‍ അവതരിപ്പിച്ച നാട്ടുരാജാവ്‌ ഈ ചിത്രത്തിലെ ചിറയ്ക്കല്‍ തമ്പുരാനുമായി താരതമ്യം ചെയ്യാം. പഴശ്ശിരാജയിലെ നാട്ടുരാജാവ്‌ ബ്രിട്ടീഷുകാരുമായി പൂര്‍ണ്ണമായി ഒരുമപ്പെടുന്നതാണെങ്കില്‍ ഉറുമിയിലെ തമ്പുരാന്‍ മനസ്സില്‍ ആത്മാഭിമാനമുണ്ടെങ്കിലും ഗതികേടിന്റെ കീഴ്‌ പെടല്‍ അനുഭവിക്കുകയും അവസാനഘട്ടത്തില്‍ നെഞ്ചുറപ്പോടെ നില്‍ക്കുന്നതായും കാണാം.

പഴശ്ശിരാജ എങ്ങനെ ജനങ്ങളെ അണിനിര്‍ത്തി പ്രതിരോധം തീര്‍ത്തുവോ അതുപോലെ തന്നെയാണ്‌ കേളുനായനാരും പറങ്കിപ്പടയ്ക്കെതിരെ തയ്യാറെടുപ്പുകള്‍ നടത്തുന്നത്‌. രണ്ട്‌ സിനിമകളിലും നാനാവിധ ജനവിഭാഗങ്ങളേയും വിവിധമതസ്ഥരേയും സംയോജിപ്പിക്കുന്ന പ്രക്രിയ കാണാം.

പഴശ്ശിരാജയില്‍ നീലിയെന്ന ആദിവാസിയുവതി ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരേ പഴശ്ശിരാജയോടൊപ്പം നിന്ന് യുദ്ധം ചെയ്തതെങ്കില്‍, ഉറുമിയില്‍ കേളുനായനാരോടൊപ്പം അറായ്ക്കല്‍ ആയിഷ സമാനമായരീതിയില്‍ പ്രകടനം കാഴ്ചവെക്കുന്നു.

പഴശ്ശിരാജയുടെ സന്തതസഹചാരിയായ യോദ്ധാവിനെപ്പോലെ കേളുനായനാര്‍ക്കും ഒരു സഹോദരസമാനനായ വവ്വാലിയുമുണ്ട്‌. പഴശ്ശിരാജയുടെ വലം കയ്യായിരുന്ന ഈ യോദ്ധാവ്‌ വീരോചിതമായി കൊല്ലപ്പെടുന്നപോലെതന്നെ കേളുനായനാരുടെ വവ്വാലിയും അടിയറവ്‌ പറയുന്നു.


ഇടയ്ക്ക്‌ ബ്രിട്ടീഷ്‌ പടയെ തുരത്താന്‍ പഴശ്ശിരാജയ്ക്ക്‌ സാധിക്കുന്നപോലെ തന്നെ കേളുനായനാരും സംഘവും ഇടക്കാല വിജയം കൈവരിക്കുന്നുണ്ട്‌.

പ്രതിരോധങ്ങള്‍ക്കൊടുവില്‍ പഴശ്ശിരാജ വീരോചിതമായി അന്ത്യം വരിച്ചതിന്റെ മറ്റൊരു പതിപ്പാകുന്നു കേളുനായനാരുടെ വീരമൃത്യുവും.

പ്രതികാരത്തിന്‌ ഒരു കുടുംബപരവും വൈകാരികവുമായ ഒരു പശ്ചാത്തലം ഉണ്ടാക്കി പ്രതികാരദാഹം ആറ്റിക്കുറിക്കി കാത്തിരുന്ന കഥാപാത്രമാണ്‌ കേളുനായനാരെങ്കില്‍ പഴശ്ശിരാജയ്ക്ക്‌ അങ്ങനെ വ്യക്തിപരമായ പൂര്‍വ്വവൈരാഗ്യങ്ങളൊന്നും ഇല്ല എന്നതാണ്‌ വ്യത്യാസം. ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി കഥാപാത്രങ്ങളെയുള്‍പ്പെടെ ബന്ധിപ്പിക്കാനായിരിക്കുന്നു എന്നതാണ്‌ ഉറുമി എന്ന സിനിമയുടെ കഥയുടെ മറ്റൊരു പ്രത്യേകത.

ഇടയ്ക്കൊക്കെ 'മെല്ലെപ്പോക്ക്‌' അല്‍പം അലോസരപ്പെടുത്തുമെങ്കിലും പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാനുള്ള വിവിധ ഘടകങ്ങളാല്‍ സമ്പുഷ്ടമാണ്‌ 'ഉറുമി' എന്ന സിനിമ. ഉറുമിയുടെ ചടുലതയും തീവ്രതയും കുറച്ചെങ്കിലും അവിസ്മരണീയമായി മനസ്സില്‍ നില്‍ക്കുകയും ആത്മാഭിമാനമുള്ള പോരാളികളുടെ വീര്യം കുറച്ചെങ്കിലും ഹൃദയത്തില്‍ നിറയ്ക്കുകയും ചെയ്യുന്നു ഈ ചിത്രം.

Rating: 7 / 10

Saturday, January 29, 2011

അര്‍ജുനന്‍ സാക്ഷി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്‌ ശങ്കര്‍
നിര്‍മ്മാണം: എസ്‌. സുന്ദര്‍ രാജ്‌
ഛായാഗ്രഹണം: അജയന്‍ വിന്‍സണ്റ്റ്‌
സംഗീതം: ബിജിബാല്‍

ഒരു വര്‍ഷം മുന്‍പ്‌ കൊലചെയ്യപ്പെട്ട എറണാകുളം കളക്ടറുടെ കേസ്‌ അന്വേഷണം CBI പോലും കൈവിട്ട്‌ വഴിമുട്ടി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഒരു പ്രധാന പത്രത്തിലേയ്ക്ക്‌ താന്‍ കൊലപാതകത്തിസാക്ഷിയാണെന്നും, തെളിവ്‌ ന്‌ കൈവശമുണ്ടെന്നും പറഞ്ഞുകൊണ്ട്‌ഒരു അഡ്രസ്സില്ലാത്ത കത്ത്‌ വരുന്നു. .... ഇവിടുത്തെ നിയമവ്യവസ്ഥയേയും ഭരണകൂടത്തെയും വിശ്വാസമില്ലാത്തതിനാലും ജീവഭയം ഉള്ളതിനാലും താന്‍ പുറത്ത്‌ വരാന്‍ ധൈര്യപ്പെടുന്നില്ല എന്ന്‌ 'അര്‍ജുനന്‍' എന്ന്‌ പരിചയപ്പെടുത്തുന്ന വ്യക്തി കത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇതൊരു ന്യൂസ്‌ ആയി മാറുന്നു. ഇത്‌ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകയ്ക്ക്‌ നിരവധി ഭീഷണികള്‍ നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിലേയ്ക്ക്‌ റോയ്‌ മാത്യു എന്ന ആര്‍ക്കിടെക്റ്റ്‌ എത്തിച്ചേരുകയും 'അര്‍ജുനന്‍' ആയി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ സാഹചര്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തലുകളുമാണ്‌ 'അര്‍ജുനന്‍ സാക്ഷി' എന്ന ഈ ചിത്രം പ്രേക്ഷകരോട്‌ പറയുന്നത്‌.

ആദ്യപകുതി പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ജിഞ്ജാസയും നല്ല അളവില്‍ ജനിപ്പിച്ചുവെങ്കിലും രണ്ടാം പകുതിയിലെ സംഭവങ്ങളുടെ പുരോഗതി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള തീവ്രതയോ അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ ഉണ്ടാക്കിയില്ല.

അഭിനയം എല്ലാവരുടേയും മികച്ചുനിന്നു. പ്രിഥ്വിരാജ്‌, ആന്‍ അഗസ്റ്റിന്‍, വിജീഷ്‌ (നൂലുണ്ട), ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയ എല്ലാവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

സലിം കുമാറും സുരാജ്‌ വെഞ്ഞാര്‍മൂടും കുറച്ച്‌ സീനുകളിലേ ഉള്ളൂവെങ്കിലും വളരെ മിതവും സ്വാഭാവികവുമായതോതില്‍ ഹാസ്യവും അഭിനയവും കാഴ്ചവച്ചു.

ഫോട്ടോഗ്രാഫിയും ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ചിത്രത്തിണ്റ്റെ ആസ്വാദനത്തെ വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്‌.

ചില രംഗങ്ങളില്‍ സംവിധായകണ്റ്റെ സൂക്ഷ്മതക്കുറവും അപൂര്‍ണ്ണതയും ചിത്രത്തില്‍ കാണാം.

വില്ലന്‍മാരില്‍ ആദ്യത്തെ ആളിലേയ്ക്ക്‌ എത്തുന്നതിനുവേണ്ടി പിന്‍ തുടരുന്ന രംഗം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. റോയ്‌ മാത്യുവിണ്റ്റെ ഒാരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുന്നിടത്തുനിന്ന് അവരെ തിരിച്ച്‌ പിന്തുടരുമ്പോള്‍ കുറച്ചുകൂടി ബുദ്ധിയും സൂക്ഷ്മതയും പ്രദര്‍ശിപ്പിക്കേണ്ടിടത്ത്‌ നേരെ കാറോടിച്ച്‌ പിന്തുടരുകയും പിന്നാലെ തന്നെ നടന്നുചെല്ലുകയും ചെയ്യുന്നത്‌ കുറച്ച്‌ ആര്‍ഭാടമായിപ്പോയി.

വില്ലന്‍മാരുമായി ധാരണയാകുന്നിടത്ത്‌ തെളിവുകള്‍ കൈമാറാതെ തന്നെ വളരെ സിമ്പിളായി ഒപ്പിട്ടുകൊടുത്തതും സംശയാസ്പദമാണ്‌. അതിനുശേഷം നടക്കുന്ന ഫൈറ്റും അതിന്നൊടുവില്‍ കോഴിയെ ആട്ടി കൂട്ടില്‍ കയറ്റുന്ന പോലുള്ള സീനും പ്രേക്ഷകര്‍ക്ക്‌ വിശ്വാസ്യത ജനിപ്പിക്കാന്‍ പ്രാപ്തമായില്ല.

രണ്ടാം പകുതിയില്‍ ചില സീനുകളില്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമായ രീതിയിലുള്ള അവതരണവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും ഈ ചിത്രത്തിണ്റ്റെ ആസ്വാദനമൂല്ല്യം വളരെയധികം ഉയര്‍ത്തുമായിരുന്നു എന്ന് തോന്നി. പ്രേക്ഷകരും ഒരു പക്ഷേ ഈ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയതിനാലാവാം പ്രേക്ഷകരില്‍നിന്നുള്ള പ്രതികരണം അത്ര പോസിറ്റീവ്‌ അല്ലാതിരിക്കാന്‍ കാരണം.

പൊതുവേ പറഞ്ഞാല്‍ പൃഥ്യിരാജിണ്റ്റെ സമീപകാല ചിത്രങ്ങളില്‍ വച്ച്‌ അതിമാനുഷീകതയും ഒാവര്‍ ഹീറോയിസവും ഇല്ലാതെ തന്നെ ഏറ്റവും മെച്ചപ്പെട്ട ഒരു ചിത്രം.

ഭേദപ്പെട്ട ഒരു തിരക്കഥയും ആവറേജില്‍ കവിഞ്ഞ ആസ്വാദനാക്ഷമതയും കുറച്ച്‌ സാമൂഹികപ്രതിബദ്ധതയുടെ സൂചനകളും നല്‍കുന്ന ഒരു ചിത്രം.

രഞ്ജിത്‌ ശങ്കറില്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന അമിതപ്രതീക്ഷയെ സാക്ഷാത്‌ കരിക്കാനാകാത്തതിണ്റ്റെ കുറവും ഈയിടെയുള്ള പൃഥ്യിരാജിണ്റ്റെ സിനിമകളോടുള്ള അപ്റീതിയും ഈ ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നതാണ്‌ മറ്റൊരു സത്യം.

Rating: 6.5 /10