Tuesday, April 24, 2012

Vicky Donor


സംവിധാനം: സൂജിത് സിർകാർ
നിർമ്മാണം: ജോൺ അബ്രഹാം
കഥ, തിരക്കഥ: ജൂഹി ചതുർവ്വേദി
അഭിനേതാക്കൾ: ആയുഷ്മാൻ ഖുറാന, യാമി ഗൗതം, അന്നു കപൂർ.

ജോൺ എബ്രഹാം ആദ്യമായി നിർമ്മാതാവ് ആകുന്ന സിനിമയാണ് വിക്കി ഡോണർ. നിർമ്മാതാവ് മാത്രമല്ല, സംവിധായകനും അഭിനേതാക്കളും ഒക്കെ പുതുമുഖങ്ങളാണ്. ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരായ ആയുഷ്മാൻ ഖുറാനയും (എം.ടി.വി. ജോക്കി), യാമി ഗൗതവും (സീരിയൽ നടി) സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥ ചുരുക്കത്തിൽ: വിക്കി അറോറ (ആയുഷ്മാൻ) ഒരു അലസനായ ചെറുപ്പക്കാരനാണ്. അമ്മ നടത്തുന്ന ബ്യൂട്ടി പാർലറിൽ നിന്നുള്ള വരുമാനമെടുത്ത് ചിലവാക്കിയും ക്രിക്കറ്റ് കളിച്ചും ഒക്കെ ഒരു ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഒരു ചെറുപ്പക്കാരൻ. ബൽദേവ് ചഡ്ഡ (അന്നു കപൂർ) ഒരു വധ്യതാചികിത്സകനാണ്. ഡോക്റ്റർ ചഡ്ഡയുടെ അടുത്ത് വരുന്ന രോഗികൾക്ക് എത്ര ചികിത്സിച്ചിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. നേരിട്ടും ഫോണിലും ഒക്കെ ഭീഷണിയും അസഭ്യവും ഒക്കെ കേൾക്കേണ്ടി വരുന്നു ഈ ഡോക്റ്റർക്ക്. തന്റെ ഹോസ്പിറ്റൽ തന്നെ പൂട്ടേണ്ടി വരുന്ന അവസ്ഥയിലായ ഈ ഡോക്റ്ററുടെ പ്രശ്നം രോഗികൾക്ക് നൽകുന്ന ബീജത്തിന്റെ ഗുണനിലവാരമില്ലായ്മയാണ്. അതുകൊണ്ട് വളരെ നിലവാരമുള്ള ബീജം നൽകാൻ കഴിവുള്ള ഒരാളുടെ അന്വേഷണത്തിലാണ് ഇദ്ദേഹം. ആകസ്മികമായി അദ്ദേഹം വിക്കിയെ കാണാൻ ഇടയാകുന്നു. ഡോക്റ്ററുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ മുഖം കണ്ടാൽ ബീജത്തിന്റെ നിലവാരം മനസ്സിലാക്കാൻ കഴിയുന്ന ഈ ഡോക്റ്റർ, വിക്കി തന്നെ ഇനി മുതൽ തന്റെ ബീജദാതാവ് എന്ന് തീരുമാനിച്ച് അദ്ദേഹത്തെ സമീപിക്കുന്നു. പക്ഷെ വിക്കി നാണക്കേട് പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കുന്നത്. ഒടുവിൽ വിക്കി സമ്മതിക്കുന്നു.

മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നതാണെങ്കിലും പണം കിട്ടിത്തുടങ്ങിയതോടെ വിക്കിയ്ക്ക് ഇതിൽ താത്പര്യമാകുന്നു. നാലു വർഷത്തോളം ധാരാളം ബീജം ദാനം ചെയ്ത് വിക്കി പണമുണ്ടാക്കുന്നു. ആയിടയ്ക്ക് ആഷിമ റോയ് എന്ന ബംഗാളിയെ വിക്കി കാണാൻ ഇടയാകുകയും പ്രേമത്തിലാകുകയും ചെയ്യുന്നു. വിക്കി ബീജം ദാനം ചെയ്യുന്നത് നിർത്തിയാൽ ഡോ. ചഡ്ഡയുടെ ഹോസ്പിറ്റൽ വീണ്ടും പഴയ പോലെയാകും എന്ന് ഡോക്റ്റർക്ക് അറിയാം. വിക്കിയ്ക്കാണെങ്കിൽ താൻ ബീജം ദാനം ചെയ്താണ് പണമുണ്ടാക്കുന്നത് എന്ന് പ്രണയിനിയോട് പറയാനും വയ്യ. വിക്കിയുടെ കല്യാണവും കഴിയുന്നതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നു. തുടർന്ന് എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ രണ്ടാം പകുതി പറയുന്നത്.

ഇത്ര മനോഹരമായും അച്ചടക്കത്തോടും കൂടി ഒരു സിനിമ പറയാൻ കഴിയുമെന്ന് ഈ സിനിമ നമ്മളെ പഠിപ്പിക്കുന്നു. അഭിനേതാക്കൾ ഒക്കെയും മത്സരിച്ച് അഭിനയിച്ചിരിക്കുന്ന ഈ സിനിമയിൽ വിക്കിയുടെ അമ്മയുടേയും അമ്മൂമ്മയുടേയും കഥാപാത്രങ്ങൾ ചെയ്തവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ്. ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും കൃത്യമായി ഈ സിനിമയിൽ ചേർത്തിരിക്കുന്നു. സിനിമ പ്രായപൂർത്തിയായവർക്കുള്ള ബീജദാനത്തെപ്പറ്റി ആണെങ്കിലും കുട്ടികൾക്ക് പോലും ആസ്വദിക്കാവുന്ന തരത്തിൽ തമാശകളും കാര്യങ്ങളും ഒക്കെ ഒട്ടും അധികമാവാതെ ഈ സിനിമയിൽ ചേർത്തിരിക്കുന്നു. നല്ല പാട്ടുകൾ, നല്ല ചിത്രീകരണം, നിഷ്കളങ്കമായ ഹാസ്യം, അസ്വാഭാവികത ഒട്ടും തോന്നാത്ത സംഭാഷണങ്ങൾ, ഇഴച്ചിൽ തീരെ തോന്നാത്ത അവതരണ രീതി എന്നിങ്ങനെ ഈ സിനിമയിൽ എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ തന്നെ ചേർന്ന് കിട്ടിയിരിക്കുന്നു.

നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ തീർച്ചയായും കാണേണ്ട ഒരു സിനിമയാണിത്. ഹൗസ്‌ഫുൾ 2 പോലെയുള്ള മാരക പ്രേക്ഷകവധങ്ങൾ കണ്ട് തണുത്തിരിക്കുന്ന പ്രേക്ഷകരെ സിനിമയോടെ വീണ്ടും അടുപ്പിക്കുന്നു വിക്കി അറോറയും ഡോക്റ്റർ ചഡ്ഡയും. തുടർന്നും നല്ല ചിത്രങ്ങൾ എടുക്കാൻ സുജിത് സിർകാറിനും ജോൺ അബ്രഹാമിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

മുന്നറിയിപ്പ്: സിനിമയിൽ ഡെൽഹി നഗരത്തിൽ മാത്രം പ്രയോഗിക്കപ്പെടുന്ന പ്രാദേശിക ഹിന്ദിയും കൂടാതെ പഞ്ചാബി ഭാഷയും ആണ് ഉള്ളതെന്നതിനാൽ ഈ ഭാഷകളിൽ ഗ്രാഹ്യം ഇല്ലാത്തവർക്ക് സിനിമ ആസ്വദിക്കാൻ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

 റേറ്റിങ്ങ്: 5/5

Sunday, April 22, 2012

കോബ്ര (COBRA)


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ലാല്‍
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

 സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ 'ബ്രദര്‍' എന്ന വിളി കേട്ട്‌ ചെവി തഴമ്പിക്കും എന്നതാണ്‌ ഈ സിനിമയുടെ പ്രത്യേകത.

സിനിമ തുടങ്ങുമ്പോഴേ ഒരു ഹോസ്പിറ്റലില്‍ നടക്കുന്ന പ്രസവത്തില്‍ ഉണ്ടാകുന്ന ഇരട്ടക്കുട്ടികളും അവിടെ സംഭവിക്കുന്ന ആക്രമണവും സ്പോടനത്തെയും തുടര്‍ന്ന്‌ കുഞ്ഞുങ്ങളുമായി രക്ഷപ്പെടുമ്പോള്‍ അതില്‍ ഒരെണ്ണം മാറിപ്പോകുകയും പിന്നീട്‌ ആ ചേര്‍ച്ചയില്ലാത്ത ഇരട്ടകള്‍ വളര്‍ന്ന്‌ വലുതായി എന്തൊക്കെയോ ആയിത്തീരുകയും തുടര്‍ന്നങ്ങോട്ട്‌ അവരുടെ മറ്റ്‌ വീരചരിതങ്ങള്‍ വിവരിക്കുകയും ചെയ്യുന്നതാണ്‌ ഈ സിനിമ.

സലിം കുമാറും മണിയന്‍പിള്ള രാജുവും നടത്തുന്ന കഥാപ്രസംഗത്തിലൂടെ കോബ്രകളെ നമുക്ക്‌ പരിചയപ്പെടുത്തുന്നു.

ഇതിണ്റ്റെ കഥയെക്കുറിച്ചോ അതിണ്റ്റെ ഗുണദോഷങ്ങളെക്കുറിച്ചോ ഒരു വിശകലനം നടത്തുന്നത്‌ ഒരു പാഴ്‌ പ്രവര്‍ത്തിയാണെന്നതിനാല്‍ അതിന്‌ മുതിരുന്നില്ല.

ഒന്നോ രണ്ടോ സീനില്‍ ഒരല്‍പ്പം ഹാസ്യത്തിണ്റ്റെ ഛായ ഉണ്ടായി എന്നതൊഴിച്ചാല്‍ പൂര്‍ണ്ണമായും പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഈ ചിത്രം കഥയിലോ, കഥാപാത്രങ്ങളിലോ ഒന്നും തന്നെ യാതൊരു ആസ്വാദനസുഖവും നല്‍കുന്നില്ല.

സ്വന്തം ഗ്ളാമറിനെയും നിറത്തെയും കുറിച്ചുള്ള കമണ്റ്റുകള്‍, സുഹൃത്‌ സഹോദര സെണ്റ്റിമെണ്റ്റ്സ്‌, സ്നേഹം പിന്നെ സാക്രിഫൈസ്‌... ഇതെല്ലാം ഇടയ്ക്കെല്ലാം വാരി വിതറിയിട്ടുണ്ട്‌. ഇതൊക്കെയാണെങ്കിലും എം.ബി.ബി.എസ്‌ കാരായ സുന്ദരിമാരെ നായികമാരായി റിക്രൂട്ട്‌ ചെയ്ത്‌ വെച്ചിട്ടുമുണ്ട്‌.
പണ്ട്‌ മുതലേ കണ്ട്‌ മടുത്ത ക്ളൈമാക്സ്‌ ഫോര്‍മുല കൂടി ചേര്‍ത്ത്‌ പിടിപ്പിച്ചപ്പോള്‍ പൂര്‍ത്തിയായി.

ലാലു അലക്സ്‌ തണ്റ്റെ പ്രകടനം ഇടയ്ക്ക്‌ ഒരല്‍പ്പം ആസ്വാദ്യകരമാക്കി എന്ന്‌ തോന്നി.

പൊതുവേ പറഞ്ഞാല്‍ ഗുണമോ മണമോ നിറമോ രുചിയോ ഇല്ലാത്ത ഒരു വേസ്റ്റ്‌ സിനിമ എന്നേ പറയാന്‍ കഴിയുന്നുള്ളൂ.

Rating : 2 / 10

Tuesday, April 17, 2012

22 ഫീമെയില്‍ കോട്ടയം



രചന: അഭിലാഷ്‌ കുമാര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക്‌ അബു
നിര്‍മ്മാണം: ഒ.ജി. സുനില്‍

മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന്‌ ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്ന കുറച്ച്‌ ചിത്രങ്ങളുടെ ഗണത്തിലേയ്ക്കെന്ന രീതിയില്‍ നേരത്തേ തന്നെ നിശ്ചയിക്കപ്പെട്ടപോലെ ഈ ചിത്രവും പ്രതീക്ഷ തെറ്റിക്കാതെ എഴുതിച്ചര്‍ക്കപ്പെട്ടു. പക്ഷേ, ലൈഗീകച്ചുവയുള്ള കാര്യങ്ങള്‍ അധികം മറച്ചുപിടിക്കാതെ കഥാപരമായി പരാമര്‍ശിക്കപ്പെടുകയും ലൈഗീകതയില്‍ വിമുഖതകാണിക്കാത്ത 'സ്ട്രോങ്ങ്‌' ആയ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നതിലാണോ ഈ മലയാള സിനിമയുടെ 'മാറ്റം' എന്ന്‌ വിശകലനം ചെയ്യുകയും ഈ മാറ്റത്തെ സ്ത്രീപ്രേക്ഷകരും, കുട്ടികളടങ്ങുന്ന കുടുംബ പ്രേക്ഷകരും തീയ്യറ്ററില്‍ ഇരുന്ന്‌ ആസ്വദിക്കുമ്പോള്‍ സാംസ്കാരികമായ വലിയൊരു 'മാറ്റം' സംഭവിക്കുന്നുണ്ടെന്ന്‌ മനസ്സിലാകുകയും ചെയ്യുന്നു.

അതുപോലെ തന്നെ, സിനിമകളെ വിശകലനം ചെയ്യുമ്പോള്‍ ഇത്തരം 'മാറ്റത്തിണ്റ്റെ' സിനിമകളെ മറ്റൊരു അളവുകോല്‍ വെച്ചുമാത്രം അളന്ന്‌ തിട്ടപ്പെടുത്തി ഉയര്‍ത്തിക്കാട്ടാന്‍ കൂട്ടായ ഒരു ഇണ്റ്റര്‍നെറ്റ്‌ ബുദ്ധിജീവി സമൂഹം നിലകൊള്ളുന്നു എന്ന സത്യവും വിസ്മരിക്കാവുന്നതല്ല.

ബാംഗ്ക്ളൂരില്‍ നഴ്സ്‌ ആയി ജോലി ചെയ്ത്‌ വിദേശത്ത്‌ പോകാന്‍ ആഗ്രഹിക്കുന്ന അനേകം കോട്ടയംകാരി പെണ്‍കുട്ടികളില്‍ ഒരാളാണ്‌ നായിക. ഈ നായികയിലൂടെ കോട്ടയംകാരായ പെണ്‍കുട്ടികളുടെ തണ്റ്റേടത്തെയാണോ നഴ്സുമാരായി ജോലി ചെയ്യുന്നവരുടെ ജീവിതാനുംഭവങ്ങളെയാണോ അതുമല്ലെങ്കില്‍ രണ്ടും ചേര്‍ന്നുള്ള ഒരു സ്ത്രീ വിഭാഗത്തെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്‌ ചിന്തിക്കാവുന്നതാണ്‌.

ഈ കഥാപാത്രത്തിലൂടെയും ഇവരുടെ ചുറ്റുമുള്ള മറ്റ്‌ കഥാപാത്രങ്ങളിലൂടെയും വിവാഹപൂര്‍വ്വ, വിവാഹേതര ബന്ധങ്ങള്‍ വളരെ ലളിതവല്‍ക്കരിച്ച്‌ ചിത്രീകരിക്കപ്പെടുകയും അതിന്‌ ഒരു പൊതുവായ കാര്യമെന്ന അര്‍ത്ഥം നല്‍കുകയും ചെയ്തിരിക്കുന്നു.

ഈ സിനിമയില്‍ 'മാറ്റ'ത്തിണ്റ്റെ സൂചനകള്‍ നല്‍കിയ ചില സന്ദര്‍ഭങ്ങളും ഡയലോഗുകളും താഴെ ചേര്‍ക്കുന്നു.
1. തന്നെ പ്രേമിക്കുന്ന അല്ലെങ്കില്‍ കാമിക്കുന്ന ഒരാളോട്‌ താന്‍ വിര്‍ജിന്‍ അല്ല എന്ന്‌ പ്രഖ്യാപിക്കുന്ന നായിക, തണ്റ്റെ പൂര്‍വ്വ ലൈഗികബന്ധത്തെ വിശദീകരിച്ചുകൊടുക്കുന്നു.
2. നായികയുടെ കൂട്ടുകാരി സ്വന്തം സുഖസൌകര്യങ്ങള്‍ക്ക്‌ വേണ്ടി ധനികനായ മറ്റൊരാള്‍ക്ക്‌ വേണ്ടപ്പോഴൊക്കെ ലൈഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നു. അത്‌ അറിയുന്ന കൂട്ടുകാരികളും അതിണ്റ്റെ ധനസുഖത്തിണ്റ്റെ പങ്ക്‌ പറ്റുന്ന സുഹൃത്തുക്കളും.
3. ഒരാളോട്‌ പ്രണയമായിക്കഴിഞ്ഞപ്പോഴെയ്ക്കും വിവാഹം കഴിക്കാതെ തന്നെ കുറച്ചുകാലം കാമുകനോടൊപ്പം ഭാര്യയെപ്പോലെ കഴിയാന്‍ സന്തോഷത്തോടെ സമ്മതിക്കുന്ന നായിക.
3. പ്രതികാരനടപടികളില്‍ ഒട്ടും ചഞ്ചലപ്പെടാതെ ഇരയുടെ വേദനയെ ആസ്വദിക്കുന്ന നായിക.
4. 'നൈസ്‌ ആസ്സ്‌' എന്ന് ഒരു പുരുഷനെ നോക്കി പറയാന്‍ ധൈര്യം കാണിക്കുന്ന നായികയുടെ അനിയത്തി.
5. Can i have Sex with you?, F. ck you, എന്നൊക്കെയുള്ള ഡയലോഗുകള്‍
6. Male organ മുറിച്ച്‌ മാറ്റപ്പെടുകയും തുടര്‍ന്നുള്ള സാഹചര്യങ്ങളും സംസാരങ്ങളും

മേല്‍ പറഞ്ഞ മാറ്റത്തിണ്റ്റെ സൂചനകള്‍ കാണുമ്പോള്‍ ഈ മാറ്റം അനുഭവിക്കാന്‍ ഒരു കുടുംബത്തെയോ കുട്ടികളെയോ കൂടെ കൊണ്ടുപോകാന്‍ ധൈര്യം കാണിക്കുന്നവരാണ്‌ യഥാര്‍ത്ഥ മാറ്റത്തിണ്റ്റെ മുന്‍ നിരക്കാര്‍.

നന്‍മയുടെ അംശം മരുന്നിന്‌ മാത്രം ചേർക്കുകയും ക്രൂരതകളും അതിണ്റ്റെ അസ്വസ്ഥതകളും പ്രേക്ഷകര്‍ക്ക്‌ ഒരുപാട്‌ സമ്മാനിക്കുകയും ചെയ്യുന്നു ഈ ചിത്രം. അതൊക്കെ നല്ലപോലെ ആസ്വദിക്കാവുന്ന പ്രേക്ഷകര്‍ക്ക്‌ ഇത്‌ മാറ്റത്തിണ്റ്റെ സിനിമയാണ്‌.

ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ സമൂഹത്തെയും അതില്‍ പ്രതികരിക്കുവാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സ്ത്രീ കഥാപാത്രങ്ങളേയും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ കാട്ടിക്കൊടുക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന മേന്‍മ.
പക്ഷേ, ഇങ്ങനെ പ്രതികാരം ചെയ്യുമ്പോള്‍ ഈ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷസഹായത്തോടെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന് വിവരിക്കുമ്പെൊള്‍, അതിനുവേണ്ടി എപ്പോഴും വസ്ത്രം ഉരിഞ്ഞുകൊടുക്കേണ്ടിവരുന്നു എന്ന് വിശദീകരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സ്ത്രീ കഥാപാത്രങ്ങളുടെ ശക്തിയെ ഇകഴ്ത്തിക്കാട്ടുകയാണ്‌ ചെയ്യുന്നത്‌.

നായകനോട്‌ പ്രതികാരം ചെയ്യാന്‍ ഒരു കൂളിംഗ്‌ ഗ്ളാസ്സും ധരിപ്പിച്ച്‌ നായികയെ വിട്ടപ്പോള്‍ സംവിധായകന്‍ ഈ നായികയെ ഒരു മണ്ടിയാക്കിത്തീര്‍ക്കുകയാണ്‌ ചെയ്തത്‌.
സര്‍ജിക്കല്‍ സയന്‍സ്‌ വായിച്ച്‌ പഠിച്ച്‌ ഒാപ്പറേഷന്‍ ചെയ്ത ആദ്യ നഴ്സ്‌ എന്ന ബഹുമതി കൂടി നായികയ്ക്ക്‌ ലഭിക്കുന്നു എന്നതും ഈ സ്ത്രീ കഥാപാത്രത്തിണ്റ്റെ കരുത്താണ്‌.

തണ്റ്റെ ജീവിതത്തില്‍ ഇത്രയേറെ ദുരിതങ്ങള്‍ സമ്മാനിച്ച നായകനെ വീണ്ടും ചെന്ന് കണ്ട്‌ I Love You എന്ന് നായികയെക്കൊണ്ട്‌ പറയിപ്പിക്കുമ്പോഴും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളിലും അവിശ്വസനീയതകളും സാമാന്യബോധത്തിണ്റ്റെ കുറവുകളും തെളിഞ്ഞുകാണാം.

പ്രതികാരത്തിണ്റ്റെ സങ്കീര്‍ണ്ണമായ സമയങ്ങളിലും വേദനയിലും നായകന്‍ നായികയെ 'ഫാഷ' (ഭാഷ) പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും കെങ്കേമമായി.

വേശ്യാവൃത്തിയെ ഉന്നതനിലവാരം ചേർത്ത് പൊലിപ്പിച്ച് കാണിച്ചാൽ അത് മാന്യവും മഹത്കരവുമായ ഒരു പ്രവർത്തിയാവില്ല എന്ന് കുറച്ച് ആളുകൾക്കെങ്കിലും അറിയാമായിരിക്കും.

വിവാഹപൂർവ്വബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ലളിതമായി ചിത്രീകരിക്കുകയും ഈ സമൂഹത്തിൽ വിജയിക്കാനും സുഖമായി ജീവിക്കാനും വേശ്യാവൃത്തി ചെയ്യാതെ ഒരു സ്ത്രീക്ക് സാധിക്കില്ല എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നതിലാണ്‌ ഈ സിനിമ ലക്ഷ്യമിട്ടിരിക്കുന്നതെന്നും തോന്നാവുന്നതാണ്‌.

റീമ കല്ലിങ്കൽ, ഫഹദ്, പ്രതാപ് പോത്തൻ, ടി.ജി. രവി എന്നിവരും മറ്റ് നടീ നടന്മാരും മികച്ച അഭിനയം കാഴ്ച വെച്ചു. ഫഹദ് എന്ന നടൻ ‘ടൈപ്പ് കാസ്റ്റ്’ ചെയ്യപ്പെടുകയാണ്‌ എന്നതാണോ അതോ ഈ ഒരു ടൈപ്പേ ഇദ്ദേഹത്തിന്‌ സാധിക്കൂ എന്നതാണോ കാര്യം എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്ക്കുന്നു.

പൊതുവേ പറഞ്ഞാല്‍ പലപ്പോഴും ബോറടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥമാക്കുകയും (ക്രൂരതകളും വേദനകളും കണ്ട്‌) ചെയ്യുന്ന, കുടുംബത്തെയോ കുട്ടികളെയോ കൊണ്ടുപോയി കാണിക്കാന്‍ സാധിക്കാത്ത ഒരു ചിത്രമായേ ഈ സിനിമയെ വിശകലനം ചെയ്യാന്‍ സാധിക്കുന്നുള്ളൂ.

Rating : 3 /10

Monday, April 09, 2012

മായാമോഹിനി



കഥ, തിരക്കഥ, സംഭാഷണം: സിബി. കെ. തോമസ്‌, ഉദയകൃഷ്ണ
സംവിധാനം: ജോസ്‌ തോമസ്‌
നിര്‍മ്മാണം: പി. സുകുമാര്‍, മധു വാര്യര്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌..... (ഇങ്ങനെയാകണമല്ലോ ഈ തിരക്കഥാകൃത്തുക്കളുടെ എല്ലാ സിനിമകളുടേയും തുടക്കം..)
ഇങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തുടങ്ങിയാലും നല്ല തറവാടും നല്ല സ്വത്തും ഉണ്ടായിരിക്കുക എന്നതും അത്യന്താപേക്ഷിതമാണ്‌.

അങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു തറവാട്ടിലെ അമ്മാവന്‍മാരുടെ ഏക അവകാശിയായി മാറുന്ന ബാലചന്ദ്രന്‍ (ബിജുമേനോന്‍). ചെറുപ്പത്തില്‍ ഗള്‍ഫില്‍ നിന്ന്‌ വന്ന ഒരു വിമാനം തകര്‍ന്ന്‌ ഈ നാല്‌ വയസ്സുകാരന്‍ കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ ബാലു വളര്‍ന്ന്‌ പല ബിസിനസ്സുകളും നടത്തിയെങ്കിലും എല്ലാം പൊളിഞ്ഞ്‌ നശിച്ച്‌ ഒരു വഴിക്കാകുന്ന ഒരു രോഗത്തിന്‌ അടിമയാണ്‌. ഈ രോഗത്തിന്‌ കൂട്ടായി ലക്ഷ്മി നാരായണന്‍ (ബാബുരാജ്‌) എന്ന റിട്ടയേര്‍ഡ്‌ മജിസ്റ്റ്രേറ്റിണ്റ്റെ മകനുമുണ്ട്‌. ഇവര്‍ തമ്മിലുള്ള പല സംഭവങ്ങളും സംഭാഷണങ്ങളുമാണ്‌ ഈ ചിത്രത്തില്‍ ആസ്വാദ്യകരമായ പല സന്ദര്‍ഭങ്ങളും പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നത്‌.

ചോതി നക്ഷത്രക്കാരിയെ കല്ല്യാണം കഴിച്ചാല്‍ ബാലുവിന്‌ പിന്നെ നല്ലകാലമാണെന്ന ഒരു ജ്യോത്സ്യപ്രവചനത്തെത്തുടര്‍ന്ന്‌ അങ്ങനെ ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കുന്നതും അവള്‍ ഒരു വഴിക്ക്‌ പോകുമ്പോള്‍ പകരക്കാരിയായി അമ്മാവന്‍മാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു പെണ്ണിനെ വാടകയ്ക്‌ എടുക്കുന്നതും തുടര്‍ന്നുള്ള സംഭവബഹുലമായ കാര്യങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം. വാടകയ്ക്ക്‌ എത്തുന്ന പെണ്ണാണ്‌ മായാമോഹിനി.

ഗംഭീര സുന്ദരിയാണെന്ന മട്ടില്‍ അവതരിപ്പിക്കുന്ന ഈ സംഭവം പ്രേക്ഷകര്‍ക്ക്‌ വല്ലാത്ത ഒരു അറപ്പ്‌ ജനിപ്പിക്കുന്നതിനേ ഉപകരിച്ചുള്ളൂ എന്നതാണ്‌ സത്യം. ഒരു 'ഹിജഡ' യെ ഭംഗിയായി അവതരിപ്പിക്കാന്‍ ദിലീപിന്‌ സാധിച്ചു എന്ന്‌ വേണമെങ്കില്‍ പറയാം. ആ കൈവിരലുകളുടെയൊക്കെ ഭംഗി കണ്ടാല്‍ പിന്നെ സ്ത്രീ എന്ന വിഭാഗത്തോട്‌ തന്നെ ഒരു അലര്‍ജി തോന്നാവുന്നതാണ്‌.

ദിലീപ്‌ എന്ന നടന്‍ ഈ വേഷം കൈകാര്യം ചെയ്യാന്‍ കാണിച്ച സാഹസവും ബുദ്ധിമുട്ടുകളും വിസ്മരിക്കുന്നില്ലെങ്കിലും സത്യം പറയാതിരിക്കാനാവില്ലല്ലോ. പരമ ദയനീയം...

പഴയ മലയാളം നീലപ്പടങ്ങളുടെ കെട്ടും മട്ടും പലപ്പോഴും ഈ ചിത്രത്തില്‍ തെളിഞ്ഞുവന്നു.

ഈ മാദകറാണിയെ കണ്ട്‌ വയസ്സന്‍മാര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ ആകൃഷ്ടരായി പ്രതികരിച്ചപ്പോള്‍ അത്‌ കണ്ട്‌ വെറുപ്പോടെ ഇരിക്കാനേ ഒരു പ്രേക്ഷകനെന്ന നിലയില്‍ സാധിക്കുന്നുള്ളൂ.

അശ്ളീലത്തിണ്റ്റെ അതിര്‍വരമ്പുകള്‍ കടന്നും പോയുള്ള ദ്വയാര്‍ത്ഥപ്രയോഗങ്ങളുടെ കൂട്ടപ്പൊരിച്ചിലിന്നിടയില്‍ കിടന്ന്‌ സാംസ്കാരികബോധമുള്ളവര്‍ വീര്‍പ്പുമുട്ടുമ്പോഴും ഈ ചിത്രം പകുതിപോലും ആയിട്ടില്ലല്ലോ എന്ന ഭീതി മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പിന്നീടങ്ങോട്ട്‌ കഥ ഒരു പരക്കം പാച്ചിലാണ്‌. കണ്ടതും കേട്ടതുമായ സംഗതികളെല്ലാം ചേര്‍ത്ത്‌ വെച്ച്‌ ഗംഭീരമായ സസ്പെന്‍സുകളൊക്കെ തുന്നിച്ചേര്‍ത്തുകൊണ്ടുള്ള കഥയുടെ പോക്ക്‌ കണ്ട്‌ സഹിച്ച്‌ തരിച്ച്‌ ഇരിക്കാനേ പ്രേക്ഷകര്‍ക്കാകൂ.. (ഈ വൃത്തികേട്‌ മുഴുവന്‍ കാണണമെന്നുള്ള വാശിയുണ്ടെങ്കില്‍ ഇരുന്നാല്‍ മതി എന്ന്‌ ഓര്‍ക്കുന്നു).

കഥയോ അര്‍ത്ഥമോ മനസ്സിലാക്കാത്ത വിഭാഗം കുട്ടികളെ കുറേയൊക്കെ ഈ ചിത്രം രസിപ്പിക്കും എന്നത്‌ എണ്റ്റെ ഏഴ്‌ വയസ്സുകാരി കുട്ടിയുടെ സന്തോഷത്തില്‍ നിന്ന്‌ എനിക്ക്‌ മനസ്സിലായി. ദിലീപിണ്റ്റെ ഡാന്‍സും പല ഭാവപ്രകടനങ്ങളും കുട്ടികളെ ആകര്‍ഷിക്കുമെങ്കിലും മറ്റുള്ളവര്‍ക്ക്‌ അത്‌ വളരെ അരോചകമായി തോന്നും.

അവ്വൈ ഷണ്‍മുഖിയെ ഒന്ന്‌ രണ്ട്‌ സീനുകളില്‍ ഓര്‍മ്മിപ്പിക്കുമെങ്കിലും താരതമ്യം ചെയ്യാനുള്ള വലുപ്പം ഇല്ലാത്തതിനാല്‍ ആ ഓര്‍മ്മ നമ്മള്‍ വിസ്മരിക്കും.

ഒരു മണ്ടന്‍ പോലീസ്‌ ഒാഫീസറായി (എസ്‌.പി.) സ്ഫടികം ജോര്‍ജ്ജിനെ അവതരിപ്പിച്ചപ്പോള്‍ അത്‌ വല്ലാത്തൊരു മണ്ടന്‍ പ്രദര്‍ശനമായിപ്പോയി. ഈ പോലീസ്‌ ഒാഫീസറുടെ കീഴിലുള്ള സമര്‍ത്ഥനും ചുറുചുറുക്കുള്ളതുമായ എ.എസ്‌.പി. (മധു വാര്യര്‍) അവതരിച്ചെങ്കിലും പോലീസ്‌ തലയ്ക്ക്‌ വില പറഞ്ഞിട്ടുള്ള ഒരു കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആ സ്മാര്‍ട്ട്‌ നസ്‌ കണ്ട്‌ മണ്ടന്‍ ട്രോഫി നമ്മള്‍ എസ്‌.പി.യില്‍ നിന്ന് വാങ്ങി ഈ എ.എസ്‌.പി.യ്ക്ക്‌ കൈമാറും. അങ്ങനെ കേരളപോലീസിനെ മൊത്തം അടച്ചാക്ഷേപിക്കാനായതില്‍ ഈ ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ ആഹ്ളാദിക്കാം.

ഈ ചിത്രത്തിണ്റ്റെ മറ്റൊരു പ്രത്യേക്ത എന്തെന്നല്‍ ഇതില്‍ അഭിനയിച്ചിരിക്കുന്ന ഭൂരിഭാഗം പേരും ഒന്നുകില്‍ വേഷം മാറിയോ (അമ്മാവന്‍മാരും ജ്യോത്സ്യനും പ്രായത്തിനനുസരിച്ച്‌ വേഷഭാവവ്യതാസത്തില്‍ അവതരിക്കുന്നു) അല്ലെങ്കില്‍ ആള്‍മറാട്ടം നടത്തിയോ (മിക്കവാറും എല്ലാ കഥാപാത്രങ്ങളും) പ്രത്യക്ഷപ്പെടുന്നു എന്നതാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ കൊള്ളാമായിരുന്നു എന്ന് തോന്നി.
ഗാനരംഗങ്ങള്‍ക്ക്‌ ഹിന്ദി ഗാനങ്ങളുടെ ഛായയും നല്ല ഒച്ചയും ബഹളവും ഉണ്ടായിരുന്നു.

ആദ്യരാത്രി, ഹോസ്പിറ്റല്‍ സീന്‍ തുടങ്ങിയ ചില രംഗങ്ങളില്‍ അശ്ളീലം അതിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ കൊടികുത്തി വാഴുമ്പോള്‍ മലയാളികളുടെ സംസ്കാരത്തിണ്റ്റെ നെറുകയില്‍ ഒരു ശൂലം കുത്തിയിറക്കുകയാണ്‌ ഈ ചിത്രം ചെയ്ത സംഭാവന എന്ന്‌ തോന്നുന്നു.

ഏത്‌ തരം പ്രേക്ഷകവിഭാഗത്തെയാണ്‌ ഈ ചിത്രം ഉന്നം വച്ചതെന്ന്‌ തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്‌.

സ്വവര്‍ഗ്ഗാനുരാഗികള്‍, അശ്ളീലച്ചുവയുള്ള ദ്വയാര്‍ത്ഥങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ എന്നീ രണ്ട്‌ വിഭാഗങ്ങളെ നല്ലപോലെ സംതൃപ്തരാക്കുന്ന ഈ ചിത്രം വലിയ വിജയത്തോടെ ആഘോഷിക്കപ്പെട്ടാല്‍ മലയാളിയുടെ സംസ്കാരത്തിണ്റ്റെ മഹിമ എത്രെത്തോളം ഔന്നത്യത്തില്‍ എത്തിയിരിക്കുന്നു എന്ന്‌ വിലയിരുത്താവുന്നതാണ്‌.

Rating : 2 / 10

Sunday, April 01, 2012

മാസ്റ്റേര്‍സ്‌ (Masters)



കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
സംവിധാനം: ജോണി ആണ്റ്റണി
നിര്‍മ്മാണം: ബി. ശരത്‌ ചന്ദ്രന്‍

ശ്രീരാമകൃഷ്ണന്‍ എന്ന ഐ.പി.എസ്‌ ഉദ്യേഗസ്ഥനായ പൃഥ്യിരാജും മിലന്‍ പോള്‍ എന്ന പത്രപ്രവര്‍ത്തകനായി ശശികുമാറും കോളേജ്‌ കാലഘട്ടം മുതല്‍ സുഹൃത്തുക്കളാണ്‌.
സംസ്ഥാനത്ത്‌ നടക്കുന്ന ഒരു കൊലപാതകം, അതും ചാവേര്‍ മോഡല്‍. ഇത്‌ അന്വേഷിക്കാന്‍ ഈ ഐ.പി.എസ്സിനെ കേന്ദ്രത്തില്‍ നിന്ന് നേരിട്ട്‌ ഇടപെടലിലൂടെ ഏല്‍പ്പിക്കുന്നു.

ഈ കൊലപാതകത്തിണ്റ്റെ അന്വേഷണം നടക്കുമ്പോള്‍ മറ്റൊരു കൊലപാതകം. കൊല്ലപ്പെട്ടവര്‍ രണ്ടുപേരും സ്ത്രീ പീഠനക്കേസുകളില്‍ വിട്ടയക്കപ്പെട്ട പ്രമുഖര്‍. പക്ഷേ, കൊലപാതകിയും കൊല്ലപ്പെട്ടയാളും തമ്മില്‍ നേരിട്ട്‌ ബന്ധവുമില്ല. ഈ അന്വേഷണം മുന്നോട്ട്‌ പോകുമ്പോള്‍ വീണ്ടു അത്തരം കൊലപാതകം. തുടര്‍ന്ന് ഈ കൊലപാതകങ്ങളുടെ സാദൃശ്യങ്ങളും കൊലപാതകികളുടെ സാദൃശ്യങ്ങളുമെല്ലാം ചേര്‍ത്ത്‌ ഇനി നടക്കാന്‍ പോകുന്ന കൊലപാതകങ്ങളെ മുന്‍ കൂട്ടി കണ്ടെത്തി തടയാനുള്ള ശ്രമങ്ങളും കുറ്റാന്വേഷണവുമാണ്‌ 'മാസ്റ്റേര്‍സ്‌' എന്ന ഈ സിനിമ.

പതിവ്‌ രീതിയില്‍ നിന്ന് മാറി അല്‍പം വ്യത്യസ്തമായ ഒരു കൊലപാതകഘടനയുണ്ട്‌ എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏക മികവ്‌. പക്ഷേ, ആ ഘടന കുറച്ച്‌ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുകയും തുടര്‍ന്ന് എന്തെന്ന് ഏകദേശരൂപമുള്ളതിനാല്‍ അത്‌ വരുന്നതിനുവേണ്ടി കാത്തിരുന്നു കുറേയൊക്കെ ബോറടിക്കേണ്ടിവരികയും ചെയുന്നു എന്നിടത്താണ്‌ ഈ ചിത്രത്തിണ്റ്റെ പ്രധാന പ്രശ്നം.

ചിത്രത്തിണ്റ്റെ ഒരു ഘട്ടത്തിലും പ്രേക്ഷകരെ കാര്യമായി സ്വാധീനിക്കാവുന്ന ഒരു ഘടകവും ഉണ്ടായിരുന്നില്ല എന്നത്‌ തന്നെ വളരെ ദൌര്‍ഭാഗ്യകരമാണ്‌. ഇടയ്ക്ക്‌ ഒരല്‍പ്പം ആകാംക്ഷയും വേഗവും തോന്നിയതൊഴിച്ചാല്‍ ചിത്രം പൊതുവേ നല്ല ലാഗിംഗ്‌ ആയിരുന്നു.

ബോബുണ്ടാക്കാനുള്ള വിശദാംശങ്ങളെല്ലാം ഇണ്റ്റര്‍ നെറ്റില്‍ ലഭ്യമാണെന്നും ഒരു ഇലക്ട്രോണിക്സ്‌ വിദ്യാര്‍ത്ഥിനിക്ക്‌ ആ വിവരങ്ങള്‍ വെച്ച്‌ ബോംബുണ്ടാക്കി റിമോട്ട്‌ ആയി പ്രവര്‍ത്തിപ്പിക്കുന്നരീതിയില്‍ സഞ്ജീകരിക്കല്‍ വളരെ സിമ്പിള്‍ ആണെന്നും ഐ.പി.എസ്സിനെക്കൊണ്ട്‌ പറയിച്ചാല്‍ പ്രേക്ഷകര്‍ക്ക്‌ വിശ്വാസമാകും എന്ന ധാരണ തിരക്കഥാകൃത്തിനുണ്ട്‌. ഇത്രയും കപ്പാസിറ്റിയുണ്ടെങ്കില്‍ ഈ കഥയില്‍ പിന്നെ മറ്റുള്ളവരുടെ കൊലപാതകങ്ങള്‍ക്ക്‌ വേറെ രീതിയൊന്നും അവലംബിക്കേണ്ടതുണ്ടായില്ല.

സയനൈഡ്‌ ലിപ്സ്റ്റിക്‌ പരിപാടി ചൂണ്ടിയതാണെന്ന് പറയേണ്ടതില്ലല്ലോ. ഇത്‌ എങ്ങനെ കിട്ടി, അതിണ്റ്റെ പിന്നില്‍ ആര്‌ എന്നതൊന്നും പോലീസിണ്റ്റെ അന്വേഷണപരിധിയില്‍ പെടുന്നില്ല.

കൊലപാതകം നടന്നുകഴിഞ്ഞാല്‍ ഒരു മഴയും റെയിന്‍ കോട്ടും കുടയുമൊക്കെയായ സെറ്റപ്പില്‍ അവതരിപ്പിച്ചാല്‍ ഗംഭീരതകൂടും എന്ന ഫോര്‍മുലയില്‍ സംവിധായകന്‍ വല്ലാതെ ആകൃഷ്ടനായി തോന്നി.

ശ്രീരാമകൃഷ്ണനും മിലന്‍ പോളുമായുള്ള സൌഹൃദത്തിനെ ഉദ്ദേശിക്കുന്ന അളവില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടില്ല. അതില്‍ ശശികുമാറിണ്റ്റെ ഡബ്ബിങ്ങിണ്റ്റെ പരാധീനതകളും അഭിനയത്തിണ്റ്റെ ന്യൂനതകളും നല്ലൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

പൃഥ്യിരാജ്‌ തണ്റ്റെ റോള്‍ ഒരുവിധം ഭംഗിയായി ചെയ്തു എന്നേ പറയാനാകൂ.

ഒരല്‍പ്പം വ്യത്യസ്തമായ ഒരു കഥാബീജമുണ്ടായിരുന്നിട്ടും അതിനെ വേണ്ടവിധം പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ഉദ്വേഗവും ജനിപ്പിക്കുന്ന വിധത്തില്‍ ചിത്രീകരിക്കാനായില്ല എന്നതിനാല്‍ തന്നെ ഈ ചിത്രം ഒരു നനഞ്ഞ പടക്കമായി അവശേഷിക്കുന്നു.

Rating : 4.5 / 10

Wednesday, March 28, 2012

ദി കിംഗ്‌ & ദി കമ്മീഷണര്‍ (The King & The Commissioner)



പലവട്ടം കണ്ടിട്ടുള്ള ഷാജി കൈലാസ്‌, രഞ്ജി പണിക്കര്‍ സിനിമകളുടെ ഒരു ഘടന ആദ്യം നോക്കാം..
രാജ്യത്തെ ബാധിക്കുന്ന എന്തെങ്കിലും ഭീകരമായ സുരക്ഷാപ്രശനം, വളരെ പ്രധാനപ്പെട്ട ഏതെങ്കിലും വ്യക്തികളുടെ കൊലപാതകം, ദുരൂഹത. അതിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം പോലീസ്‌ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, ബിസിനസ്‌ ലോബികള്‍, ഒരു ആള്‍ ദൈവം / ആശ്രമവാസി, കുറേ വിദേശ ഇടപെടലുകാര്‍...

ഇനി, ഈ സെറ്റപ്പിലേയ്ക്ക്‌ സംസ്ഥാനത്തിലെയോ രാജ്യത്തിലെയോ പ്രധാന ഭരണാധികാരി സ്വതന്ത്രമായ ഒരു അന്വേക്ഷണത്തിന്‌ ഏതെങ്കിലും പുലിയെയോ സിംഹത്തെയോ വിദഗ്ദാന്വേക്ഷണത്തിനായി നിയോഗിക്കും. ഇവര്‍ സ്ളോ മോഷനില്‍ പല പല ക്യാമറാ ആങ്കിളില്‍ പ്രത്യക്ഷപ്പെടും.

ഈ അവതാരത്തെ ഭൂരിഭാഗം പേരും എതിര്‍ക്കും, ഏതെങ്കിലും ഒന്നോ രണ്ടോ ഉന്നതര്‍ പിന്തുണയ്ക്കും...

ഈ വരുന്ന ഉദ്യേഗസ്ഥന്‍ നല്ല തന്തയ്ക്ക്‌ പിറന്നവനായിരിക്കും എന്ന്‌ ഉറപ്പ്‌..

ഇനി അന്വേക്ഷണങ്ങല്‍ തുടങ്ങും...

ഓരോ പ്രശ്നക്കാരെയും നേരിട്ട്‌ അവരുടെ കുട്ടിക്കാലത്ത്‌ കപ്പലണ്ടി മുട്ടായി കട്ടെടുത്ത്‌ തിന്നതടക്കമുള്ള വിവരണങ്ങള്‍ കൊടുത്ത്‌ അവണ്റ്റെ അപ്പനേയും അമ്മയേയും അപ്പാപ്പനേയും തെറിവിളിച്ച്‌ അവനും പറയുന്ന ആള്‍ക്കും കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും മനസ്സിലാവാത്ത കുറേ ഇംഗ്ളീഷ്‌ ഡയലോഗില്‍ മലയാളം തെറി മിക്സ്‌ ചെയ്ത്‌ കാച്ചും... എല്ലാവരും നാണിച്ച്‌ നഖം കൊണ്ട്‌ നിലത്ത്‌ വരച്ചുകൊണ്ടിരിക്കുമ്പോള്‍ ഫുള്‍ മ്യൂസിക്ക്‌ പിന്‍ ബലത്തില്‍ നായകന്‍ സ്ളോ മോഷനില്‍ തിരിച്ച്‌ പോകും...

ഇനി തെളിവുകള്‍ ശേഖരിക്കല്‍, ഭേദ്യം ചെയ്യല്‍, കോടതി, ജഡ്ജി തുടങ്ങിയ പതിവ്‌ പരിപാടികള്‍ തുടരും..

അങ്ങനെ പരിപാടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ നായകണ്റ്റെ ടീമിലുള്ള ഏതെങ്കിലും പ്രധാനികള്‍ കൊല്ലപ്പെടും. എല്ലാത്തിനും ചേര്‍ത്ത്‌ പ്രതികാരമായി എല്ലാം തെളിയിച്ചോണ്ട്‌ വെട്ടി വെളുപ്പിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോകുമ്പോള്‍ ഈ അന്വേഷണത്തിന്‌ നിയോഗിച്ച ഭരണാധികാരി തന്നെ നേരിട്ട്‌ വിളിക്കും. 'എല്ലാം ഇഷ്ടപ്പെട്ടു... എല്ലാം ഇതോടെ നിര്‍ത്തിക്കോളണം' എന്ന്‌ ആജ്ഞാപിക്കും.

ആദ്യം വല്ലാതെ വിഷമിച്ച്‌ നിന്നതിനുശേഷം നായകന്‍ ഈ ഭരണാധികാരിയേയും രാജ്യത്തോ സംസ്ഥാനത്തോ നടക്കുന്ന പ്രശ്നങ്ങളേയും കുറിച്ച്‌ നിര്‍ത്താതെ ഘോര ഘോരം പ്രസംഗിക്കും. ഈ ഭരണാധികാരി ഇത്‌ കേട്ട്‌ അന്തം വിട്ട്‌ കണ്ണും മിഴിച്ച്‌ വായും പൊളിച്ച്‌ നില്‍ക്കും...

പിന്നെ, നായകന്‍ അവസാനഘട്ട പോരാട്ടത്തിനായി ഒരു ഇറങ്ങിപ്പോക്കാണ്‌. ഒടുവില്‍ എല്ലായിടത്തും കയറിച്ചെന്ന്‌ എല്ലാരെയും തെറിവിളിച്ച്‌ തല്ല്‌ നടത്തി വെടിവെച്ച്‌ സംഗതികള്‍ ഒരുവിധം വരുതിയിലാക്കും.

ഇനി ക്ളൈമാക്സ്‌.. പ്രധാന വില്ലന്‍മാരുമായി വാക്‌ പയറ്റും യുദ്ധവും കഴിഞ്ഞ്‌ അവരെ തല്ലിക്കൊന്ന്‌ വെടിവെച്ച്‌ ബോംബിട്ട്‌ നശിപ്പിക്കും... ഈ ബാക്ക്‌ ഗ്രൌണ്ടില്‍ നായകനും കൂട്ടരും സ്ളോ മോഷനില്‍ നടന്നുപോകും... ശുഭം...

മേല്‍ വിവരിച്ച കഥയില്‍ നിന്ന്‌ വ്യതിചലിക്കാതെ എല്ലാ ചേരുവകളും സമാസമം ചേര്‍ത്ത്‌ കുറച്ച്‌ കൂടി ഇറക്കുമതി ഉല്‍പന്നങ്ങള്‍ മിക്സ്‌ ചെയ്ത്‌ ഈ ചിത്രവും ഉണ്ടാക്കിയെടുത്തിരിക്കുന്നു.

രണ്ട്‌ നായകന്‍മാരായതിനാല്‍ ഇത്തവന സംസ്ഥാന അന്തരീക്ഷത്തില്‍ നിന്ന്‌ മാറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ലെവലിലേയ്ക്ക്‌ ഉയര്‍ത്തിയിരിക്കുന്നു. ഇതല്ലാതെ വേറെ ഒന്നും സംഭവിച്ചിട്ടില്ല.

സായികുമാറിണ്റ്റെ അഭിനയം മോശമായില്ല എന്നേ പറയാനാകൂ. സംവ്രതാ സുനില്‍ ഒന്നോ രണ്ടോ സീനില്‍ വന്ന്‌ പോയി എന്നല്ലാതെ അഭിനയിച്ചു എന്ന്‌ പറയാനാവില്ല. വയസ്സായതിണ്റ്റെ ചെറിയൊരു ഏനക്കേടുണ്ടെങ്കിലും മമ്മൂട്ടിയും സുരേഷ്‌ ഗോപിയും അവരുടെ റോളുകള്‍ ഒരുവിധം ഭംഗിയായി കൈകാര്യം ചെയ്തു. ചില പഞ്ച്‌ ഡയലോഗുകള്‍, സീനുകള്‍ എന്നിവ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരുന്നു. നെടുമുടി വേണുവിണ്റ്റെ അഭിനയത്തില്‍ എന്തോ ഒരു കുറവ്‌ അനുഭവപ്പെട്ടു. പ്രധാനമന്ത്രിയായി അഭിനയിച്ച ആള്‍ മികച്ചുനിന്നു.

തെറിപ്രയോഗങ്ങള്‍ക്ക്‌ ഒരു കുറവും ഉണ്ടായിട്ടില്ല. കുട്ടികളെ ഈ സിനിമയ്ക്ക്‌ കൊണ്ടുപോകുന്നത്‌ അവരുടെ ശേഖരത്തില്‍ ഇല്ലാത്ത വല്ല തെറിയും ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഇടനല്‍കുന്നതാണ്‌.

'മൈ' + 'രോമം'... ഇത്‌ തെറിയല്ലല്ലോ... പക്ഷേ, 'പുല..' + '... മോന്‍' എന്ന പദം ഇടയ്ക്കിടെ ഉപയോഗത്തില്‍ വരുന്നുണ്ട്‌. 'നായിണ്റ്റെ മോന്‍' എന്നതിണ്റ്റെ പര്യായങ്ങള്‍ ധാരാളം ഉപയോഗിച്ചിട്ടുള്ളതിനാല്‍ ആവര്‍ത്തനവിരസമല്ല.

ഇംഗ്ളീഷ്‌ തെറികള്‍ ഇഷ്ടം പോലെ ഉണ്ടെങ്കിലും അത്‌ തെറിയാണോ അതോ വേറെ എന്തെങ്കിലും ആണോ എന്ന് വലിയ നിശ്ചയമില്ലാത്തതിനാല്‍ പ്രശ്നമില്ല.

ഈ സിനിമയിലെ കഥയോ സന്ദര്‍ഭങ്ങളോ വിശദമായ ഒരു റിവ്യൂവിന്‌ വിധേയമാക്കുന്നില്ല. കാരണം, ഇത്ര ഉന്നതരായ ഒരു വില്ലന്‍ സംഘത്തിന്‌ ഈ രണ്ട്‌ നായകന്‍മാരെയും വന്ന ഉടനേ വെടിവെച്ച്‌ തീര്‍ത്തിരുന്നെങ്കില്‍ പിന്നെ ഈ സിനിമയേ ഇല്ലല്ലോ. (പുഷ്പം പോലെ പല പ്രധാനികളെയും കൊന്ന്‌ തീര്‍ക്കുകയും പ്രധാനമന്ത്രിയെ അടക്കം കൊന്ന്‌ കളയല്‍ വെറും നിസ്സാരകാര്യമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കി തരുകയും ചെയ്യുന്ന ഈ സംഘത്തിന്‌ രണ്ട്‌ ബുള്ളറ്റ്‌ വേറെ എടുക്കാനില്ലെന്ന്‌ തോന്നേണ്ട കാര്യമില്ലല്ലോ)

പൊതുവേ പറഞ്ഞാല്‍ വലരെ മോശം നിലവാരം പുലര്‍ത്തിയ, ആവര്‍ത്തനവിരസമായ, ബഹളമയമായ ഒരു സിനിമ. അട്ടഹാസങ്ങളും ബഹളങ്ങളും തെറിപ്രയോഗങ്ങളും ഹീറോയിസവും കണ്ട്‌ ആത്മനിര്‍വ്വൃതി അടയേണ്ടവര്‍ക്ക്‌ ആര്‍മ്മാദിക്കാം.

Rating : 2 / 10

Monday, March 19, 2012

ഓര്‍ഡിനറി



കഥ, സംവിധാനം: സുഗീത്‌
തിരക്കഥ, സംഭാഷണം: നിഷാദ്‌ കെ കോയ, മനു പ്രസാദ്‌
നിര്‍മ്മാണം: രാജീവ്‌ നായര്‍

ഗവി എന്ന സ്ഥലത്തേയ്ക്കുള്ള ഒരു ഓര്‍ഡിനറി കെ.എസ്‌.ആര്‍.ടി.സി. ബസ്സും അതിലെ ഡ്രൈവര്‍ സുകുവും (ബിജു മേനോന്‍) കണ്ടകടര്‍ ഇരവിയും (കുഞ്ചാക്കോ ബോബന്‍) ബസ്സിലെ യാത്രക്കാരും ഗവി എന്ന മലയോരഗ്രാമത്തെ ചില കഥാപാത്രങ്ങളും ചേര്‍ന്ന ഒരു നര്‍മ്മപ്രധാനമായ യാത്രയാണ്‌ ഈ സിനിമയുടെ നല്ലൊരു ഘട്ടം.

ക്ളൈമാസ്കിനോടടുക്കുമ്പോഴെയ്ക്കും അസ്വസ്ഥമായ തരത്തില്‍ ഗതി മാറുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിലെ കഥാപാത്രങ്ങളും അവരുടെ തന്‍മയോടെയുള്ള നര്‍മ്മവും സന്ദര്‍ഭങ്ങളും മനസ്സിലുള്ളതിനാല്‍ പ്രേക്ഷകര്‍ക്ക്‌ ഒരു പരിധിവരെ സം തൃപ്തി നല്‍കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

പാലക്കാടന്‍ ഭാഷയും ഭാവവുമായി ബിജുമേനോന്‍ ഈ ചിത്രത്തില്‍ തിളങ്ങി നിന്നു. ബാബുരാജിണ്റ്റെ മദ്യപാനിയും പ്രേക്ഷകര്‍ക്ക്‌ രസകരമായ സംഭാവന നല്‍കി. ആസിഫ്‌ അലി ഒരു വ്യത്യസ്തമായ റോളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. ആന്‍ അഗസ്റ്റിന്‍ ഒരു സീനില്‍ ഒരല്‍പ്പം ഒാവറായെങ്കിലും അസഹനീയമായില്ല. പുതുമുഖ നായിക ശ്രിത ശിവദാസ്‌ മോശമല്ലാതെ തണ്റ്റെ റോള്‍ നിര്‍വ്വഹിച്ചു.

ചിത്രത്തിലെ ഒരു ഗാനം മികച്ചതും ഒരെണ്ണം പ്രേക്ഷകണ്റ്റെ ക്ഷമ പരീക്ഷിക്കുന്നതും ഒരെണ്ണം സഹിക്കാവുന്നതുമായിരുന്നു.

ആദ്യപകുതിമുഴുവന്‍ രസകരമായ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും കൊണ്ട്‌ പ്രേക്ഷകരെ രസിപ്പിച്ച്‌ മുന്നേറിയ ഈ ചിത്രം രണ്ടാം പകുതിക്കപ്പുറം ആവര്‍ത്തന വിരസവും വിശ്വാസയോഗ്യവുമല്ലാത്ത കഥാഗതിയിലേയ്ക്ക്‌ ചെന്നെത്തിച്ചേര്‍ന്നു എന്നതാണ്‌ സത്യം.

എങ്കിലും കാര്യമായ പാളിച്ചകളില്ലാതെ സംഗതികള്‍ പറഞ്ഞൊപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതിനാല്‍ ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല.

കാര്യമായ സംഭാവനകളില്ലാത്ത ജോസ്‌ മാഷ്‌ (ജിഷ്ണു), വഴിയില്‍ കാണാതായ മദ്യപാനിയായ ബാബുരാജ്‌, കുടുംബപശ്ചാത്തലം വ്യക്തമല്ലാത്ത നായിക തുടങ്ങിയ മുഴുമിപ്പിക്കാത്ത കഥാപാത്രങ്ങളുണ്ടെങ്കിലും അതൊക്കെ മറക്കുവാന്‍ മറ്റ്‌ കഥാപാത്രങ്ങളുടെ സ്വാധീനം കൊണ്ട്‌ സാധിച്ചിരിക്കുന്നു.

ഇരവിയോ സുകുവോ ഇല്ലാത്തപ്പോള്‍ ഈ ബസ്സിണ്റ്റെ സ്ഥിതി എന്തെന്ന് കാണിക്കുവാനുള്ള സാമാന്യമര്യാദ സംവിധായകന്‍ കാണിച്ചില്ല എന്നത്‌ ഖേദകരം (ലീവിനു പോകുന്നതും ജയിലില്‍ പോകുന്നതുമൊക്കെ കാണിക്കുമ്പോഴും ബസ്സിണ്റ്റെ സെറ്റപ്പ്‌ വ്യക്തമല്ല).

പൊതുവേ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക്‌ വിനോദം പകരുന്നതില്‍ ഈ ചിത്രത്തിലൂടെ സുഗീതിന്‌ സാധിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. അതിനാല്‍ തന്നെ ഈ ചിത്രം മികച്ച ഒരു വിജയമാകുമെന്നും വ്യക്തം.

Rating : 5.5 / 10

Thursday, March 01, 2012

ഈ അടുത്ത കാലത്ത്‌



കഥ, തിരക്കഥ, സംഭാഷണം: മുരളി ഗോപി
സംവിധാനം: അരുണ്‍ കുമാര്‍ അരവിന്ദ്‌
നിര്‍മ്മാണം: രാജു മല്ലിയത്ത്‌

പല കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും ഒരെ സമയം കൊണ്ടുപോയി ഒരു സ്ഥലത്ത്‌ യോജിപ്പിക്കുകയും ബാക്കി ഭാഗം കൂടി പൂരിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ആവിഷ്കാരമാണ്‌ ഈ സിനിമ. ഇടയില്‍ പലപ്പോഴും സുഖകരമായ ചില ചെറു സംഗതികളും കഥാപാത്രങ്ങളുടെ നന്‍മയുടെ അംശങ്ങളും സത്യസന്ധവും സുതാര്യവുമായ സന്ദര്‍ഭങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്‌ എന്നതാകുന്നു ഈ സിനിമയുടെ പ്രധാന സവിശേഷത. മാത്രമല്ല, ചില അസാധാരണരീതികളിലുള്ള കഥാസന്ദര്‍ഭങ്ങളുടെ സംയോജനവും പ്രത്യേകതയായി പറയാം.

ചിത്രത്തിണ്റ്റെ ആദ്യപകുതി കണ്ടിരിക്കാന്‍ അസാമാന്യ ക്ഷമ തന്നെ വേണം.

വിഷ്ണു (ഇന്ദ്രജിത്‌) എന്നയാളും അയാളുടെ കുടുംബവും അനുഭവിക്കുന്ന ദാരിദ്ര്യത്തിലേയ്ക്കും കഷ്ടതയിലേയ്ക്കും കഥ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഈ സമയങ്ങളില്‍ വിഷ്ണുവിണ്റ്റെ ഭാര്യ 'രമണി' (മൈഥിലി) കരിപുരണ്ട ഒരു സെറ്റപ്പില്‍ പിച്ചക്കാരത്തി ലുക്കില്‍ ആയിരിക്കും. പിന്നീട്‌ അല്‍പം കാശ്‌ കയ്യില്‍ വന്നപ്പോള്‍ ഇതേ ഭാര്യ നിറം വെച്ച്‌ സുന്ദരിയാവാന്‍ തുടങ്ങി. പണം വന്നപ്പോഴേ കുളിയും ഭര്‍ത്താവിനോടുള്ള താല്‍പര്യവും വന്നുള്ളൂ എന്ന്‌ വേണം ഊഹിക്കാന്‍. രമണിയുടെ ശബ്ധം കഥാപാത്രത്തില്‍ നിന്ന് വേറിട്ട്‌ നിന്നത്‌ അരോചകമായി.

അജയ്‌ കുര്യന്‍ (മുരളി ഗോപി) എന്ന ഹോസ്പിറ്റല്‍ ഉടമ സുന്ദരിയായ തണ്റ്റെ ഭാര്യയെ ('മാധുരി' - തനുശ്രീ ഘോഷ്‌) തുടക്കം മുതലേ ഒരു വൈരാഗ്യബുദ്ധിയോടെ കാണുകയും 'കഴുത കാമം കരഞ്ഞു തീര്‍ക്കും' എന്നോ മറ്റോ ഉള്ള ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം ചില പരിപാടികളുമായി മുന്നോട്ടുപോകുകയും ചെയ്യും.

ഇങ്ങനെയുള്ള അജയ്‌ കുര്യണ്റ്റെ ഭാര്യ ജീവിതം വെറുത്ത്‌ നരകിക്കുമ്പോഴെയ്ക്കും ഒരു പഞ്ചാരച്ചെക്കന്‍ ബന്ധം സ്ഥാപിച്ച്‌ വളച്ചെടുക്കാന്‍ ശ്രമിക്കുകയും ഈ പാവം ഭാര്യ ആ വഴിക്ക്‌ അല്‍പം സഞ്ചരിക്കുകയും ചെയ്ത്‌ ഒരു അപകടാവസ്ഥ വരെ എത്തുകയും ചെയ്യും. ഈ അപകടാവസ്ഥയിലേയ്ക്ക്‌ വിഷ്ണു എത്തി കാര്യങ്ങള്‍ കുറച്ച്‌ സീരിയസ്സ്‌ ആയി ഒരു കൊലപാതകം വരെ എത്തുകയും ചെയ്യുന്നിടത്ത്‌ ഇണ്റ്റര്‍ വെല്‍.

ഈ കഥാ തന്തുക്കള്‍ക്കിടയില്‍ വെറുതേ ഒരു സീരിയല്‍ കില്ലര്‍ കറങ്ങി നടക്കും. വയസ്സായവരെ വെറുതെ കഴുത്തില്‍ വെട്ടി കൊന്ന്‌ തള്ളുന്നതാണത്രേ ഹോബി. അനൂപ്‌ മേനോണ്റ്റെ കമ്മീഷണറെ അണിയിച്ചൊരുക്കാനും കൂടിയാണ്‌ ഈ കൊലപാതകിയുടെ ഉപയോഗം. കൂടാതെ, വിഷ്ണുവിണ്റ്റെ കയ്യില്‍ ചെന്നെത്താനാണ്‌ ഈ കൊലപാതകിയുടെ പോക്ക്‌ എന്ന് തുടക്കം മുതല്‍ ആര്‍ക്കും ഊഹിക്കാം.

ലെന അവതരിപ്പിച്ച രൂപ എന്ന ടി വി റിപ്പോര്‍ട്ടര്‍ കമ്മീഷണറുടെ ഇഷ്ടപാത്രമാണ്‌. എല്ലാ കൊലപാതക ലൊക്കേഷനുകളിലും ഇവരെ മാത്രം ഉള്ളിലേയ്ക്ക്‌ കയറ്റിവിടുന്ന കമ്മീഷണറെയും അത്‌ കണ്ട്‌ പുറത്ത്‌ വായും പൊളിച്ച്‌ നില്‍ക്കുന്ന മറ്റ്‌ റിപ്പോര്‍ട്ടര്‍മാരെയും കണ്ടാല്‍ ഇത്‌ 'വെള്ളരിക്കാപ്പട്ടണം' ആണോ എന്ന് തോന്നിപ്പോകും.

ഒരു മനോരോഗവിദഗ്ദന്‍ ഒരു മഞ്ഞപ്പത്രക്കാരണ്റ്റെ മുന്നില്‍ സമൂഹത്തില്‍ ഉന്നതനായ തണ്റ്റെ ഒരു പേഷ്യണ്റ്റിണ്റ്റെ ഹിസ്റ്ററി പറഞ്ഞുകൊടുക്കുന്നത്‌ കണ്ടപ്പോള്‍ കഷ്ടം തോന്നിപ്പോയി.

യാദൃശ്ചികതകള്‍ സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ സാധിക്കാത്തതാണ്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ഒരു പരിമിതി. യാദൃശ്ചികതകളെ ഒരുമിപ്പിക്കാന്‍ നേരത്തേ തന്നെ കഥാപാത്രങ്ങളേയും സിറ്റുവേഷനുകളേയും കെട്ടിയൊരുക്കുന്നതു കണ്ടാല്‍ തന്നെ കാര്യങ്ങളുടെ പോക്ക്‌ മനസ്സിലാവും.

സുന്ദരിയും അതൃപ്തയുമായ ഒരു വീട്ടമ്മയുടെ സ്വാതന്ത്യദാഹത്തെയും കാമചേതനയേയും ഒരു വഴിയിലൂടെ കൊണ്ടുപോയി പ്രേക്ഷകരില്‍ ഒരു വിഭാഗത്തെ വശീകരിക്കാനുള്ള ഒരു ശ്രമവും ഇതിണ്റ്റെ ഒരു ഘടകമാണ്‌. അതില്‍ ഒരു പരിധിവരെ രചയിതാവും സംവിധായകനും വിജയിച്ചിട്ടുണ്ട്‌ എന്ന് വേണം കരുതാന്‍.

അധികം പ്രായമായിട്ടില്ലെങ്കിലും നരയുള്ള വിഗ്ഗ്‌ ധരിക്കുന്ന ഒരാളെ അജയ്‌ കുര്യന്‍ എന്ന കഥാപാത്രത്തിലൂടെ ജീവിതത്തിലാദ്യമായി കാണാന്‍ സാധിച്ചു.

ക്ളൈമാക്സിനോടടുക്കുമ്പോള്‍ രഹസ്യമായി മറവുചെയ്ത ശവശരീരം പോലീസ്‌ കണ്ടെടുക്കുമ്പോഴെയ്ക്ക്‌ താന്‍ കീഴടങ്ങാന്‍ പോകുകയാണെന്നും തണ്റ്റെ കുട്ടികള്‍ക്കിനി ആരുണ്ടെന്നും വിലപിക്കുന്ന വിഷ്ണുവിനെ കണ്ടപ്പോള്‍ സഹതാപമല്ല, പകരം അലോസരമാണ്‌ തോന്നിയത്‌. കാരണം, കൊലപാതകിയിലേയ്ക്ക്‌ വിരല്‍ ചൂണ്ടുന്ന ഒന്നും തന്നെ കണ്ടെത്തുകയോ അതിനുള്ള സാഹചര്യം നിലനിക്കുകയോ ഇല്ലെങ്കിലും ഇങ്ങനെയുള്ള ജല്‍പനം പ്രേക്ഷകര്‍ക്ക്‌ ഒരു സുഖകരമായ പര്യവസാനം കാഴ്ചവെക്കാനാണെന്ന് ഊഹിക്കാനാവുന്നതേയുള്ളൂ. അതായത്‌, ഈ കൊലയും മറ്റേ കൊലയാളിയുടെ അക്കൌണ്ടില്‍ തന്നെ എന്നര്‍ത്ഥം.

അമ്മയെ ഉറക്കിക്കിടത്തി കാറുമായി കുറേ സമയം പുറത്ത്‌ പോകുക, സദാ ഭാര്യയുടെ പ്രവര്‍ത്തിയില്‍ ജാഗരൂകനായ ഭാര്‍ത്താവ്‌ അറിയാതെ ലക്ഷക്കണക്കിന്‌ രൂപ ഈ ഭാര്യ ദാനം നല്‍കുക തുടങ്ങിയ മറ്റ്‌ ചില സംഗതികളും പിടികിട്ടാപ്പുള്ളികളായി നിലനില്‍ക്കും.

ഇന്ദ്രജിത്‌, തനുശ്രീ, മുരളി ഗോപി എന്നിവര്‍ തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. മറ്റുള്ളവരും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു.

പൊതുവേ പറഞ്ഞാല്‍ അത്രയൊന്നും ആസ്വാദ്യകരമല്ലാത്ത, പലപ്പോഴും അലോസരപ്പെടുത്തുന്ന, എങ്കിലും കുറച്ചൊക്കെ സഹിക്കാവുന്ന അടുത്ത കാലത്ത്‌ ഇറങ്ങിയ ഒരു സിനിമ എന്ന് മാത്രം ഇതിനെ വിശേഷിപ്പിക്കാം.

Rating : 4.5 / 10

Monday, February 13, 2012

കാസനോവ



കഥ, സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്‌
തിരക്കഥ, സംഭാഷണം: ബോബി, സഞ്ജയ്‌

ഏറ്റവും കൂടുതല്‍ തുക മുടക്കി ഒരു മലയാളം സിനിമ വന്നിട്ട്‌ അത്‌ കാണാത്ത പാപം വേണ്ടല്ലോ എന്ന് കരുതി ഈ ചിത്രം കാണാന്‍ പോകുന്നവരെ മലയാളം സിനിമയുടെ ശത്രുക്കളാക്കാനായി മാത്രം ഉപകരിക്കുന്ന ഒരു 'തറ' സിനിമ എന്ന് മാത്രമേ ഈ ചിത്രത്തെ ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാനാകൂ.

പൊതുജനവികാരം മാനിച്ച്‌ ഈ ചിത്രം കാണാതിരിക്കാന്‍ ശ്രമിച്ചെങ്കിലും തലവരയുടെ ചില ഏനക്കേടുകൊണ്ട്‌ കണ്ട്‌ സഹിക്കേണ്ടി വന്നു എന്നതാണ്‌ സത്യം.

സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കണ്ടാല്‍ (അതിനുള്ള സഹനശേഷിയുണ്ടെങ്കില്‍) ആസ്വദിക്കാവുന്ന ഒരൊറ്റ സീന്‍ പോലും ഇല്ല എന്നത്‌ ഈ സിനിമയുടെ മാത്രം പ്രത്യേകതയായി തോന്നി.

നാല്‌ ചെറുപ്പക്കാരായ മിടുക്കന്‍ കള്ളന്‍മാര്‍... (ഒന്നുകില്‍ ഇവര്‍, അല്ലെങ്കില്‍ റോഷന്‍ ആന്‍ഡ്രൂസ്‌.. ഇവരിലാരെങ്കിലും 'ധൂം' സിനിമ കണ്ട്‌ പ്രചോദിതരായി ഉണ്ടാക്കിയെടുത്ത കള്ളന്‍മാരാകുന്നു ഇവര്‍). ഇണ്റ്റര്‍ പോള്‍ ഉദ്യോഗസ്ഥന്‍ (ഇതും ധൂം സിനിമയെ കടത്തി വെട്ടിയ കഥാപാത്രം). ഈ കള്ളന്‍മര്‍ കുരങ്ങന്‍മാരെപ്പോലെ ചാടി നടന്ന് മോഷണം നടത്തും. ഇണ്റ്റര്‍ പോള്‍ ഉദ്യോഗസ്ഥന്‍ കോട്ടിട്ട്‌ ഇംഗ്ളീഷ്‌ മൊഴിഞ്ഞ്‌ തേരാ പാരാ നടക്കും.

പക്ഷേ, കാസിനോവ എന്നൊരു സംഭവമുണ്ട്‌. അങ്ങേര്‍ ഒരു ലോഡ്‌ പെണ്ണുങ്ങളും കുറേ കാറുകളുമൊക്കെയായി ഇറങ്ങും. ഇങ്ങേര്‍ക്ക്‌ ഈ മോഷണസംഘത്തോട്‌ എന്താണ്‌ ഇത്ര അലര്‍ജി? അതാണ്‌ ഈ സിനിമയുടെ സസ്പെന്‍സ്‌... ഇനി കൂടുതല്‍ എഴുതാന്‍ വയ്യ... കണ്ട്‌ വെറുത്തത്‌ ഇനി എഴുതി വെറുക്കാന്‍ കൂടി വയ്യാത്തതുകൊണ്ടാണ്‌..

മോഹന്‍ ലാല്‍ ഈ സിനിമയില്‍ ചിലപ്പോഴൊക്കെ നല്ല ചെറുപ്പം തോന്നിച്ചു. മറ്റ്‌ ചിലപ്പോള്‍ വയസ്സന്‍ ലുക്കും.

ഒരെണ്ണമില്ലാതെ എല്ലാവരും വളരെ ദയനീയ അഭിനയം കാഴ്ച വെച്ചു. (ജഗതി ശ്രീകുമാറിനെപ്പോലും മോശമാക്കാന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാത്രമേ കഴിയൂ... കേമന്‍).

ബോബിയും സഞ്ജയും ഈ ഒരൊറ്റ ചിത്രം കൊണ്ട്‌ അവരോട്‌ തോന്നിയിരുന്ന സകല ബഹുമാനവും ഇല്ലാതാക്കി.

റോഷന്‍ ആന്‍ഡ്രൂസ്‌ എന്ന സംവിധായകനെ ഇനി ഒരിക്കലും ഒരു സിനിമയുടെ സംവിധായകനായി കാണേണ്ടിവരല്ലേ എന്ന് ആരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച്‌ പോകും.

ഈ ചിത്രത്തിനുവേണ്ടി പണം മുടക്കിയിരിക്കുന്നവര്‍ക്ക്‌ മറ്റെന്തോ ദുരുദ്ദേശ്യമല്ലാതെ വേറെ ഒന്നുമില്ല എന്ന് ആര്‍ക്കും മനസ്സിലാകുകയും ചെയ്യും.

Rating : 1.5 / 10

Saturday, February 04, 2012

സെക്കണ്റ്റ്‌ ഷോ



കഥ, തിരക്കഥ, സംഭാഷണം: വിനു വിശ്വലാല്‍
സംവിധാനം: ശ്രീനാഥ്‌ രാജേന്ദ്രന്‍

സമൂഹത്തിലെ നിയമവിരുദ്ധവും ഇരുണ്ടതുമായ മേഖലകളില്‍ പ്രവര്‍ത്തിച്ച്‌ ജീവിതം മുന്‍പോട്ട്‌ കൊണ്ടുപോകുകയും അങ്ങനെ ധനം സമ്പാദിച്ച്‌ വളര്‍ന്ന്‌ വരാന്‍ ശ്രമിക്കുകയും ചെയ്യുന്ന നായകനടക്കമുള്ള ചെറുപ്പക്കാരും അവരുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന പരിണിത ഫലങ്ങളും ഒട്ടേറെ തവണ സിനിമകളില്‍ കണ്ട്‌ പരിചിതമാണെങ്കിലും അതിനെ അധികം ആവര്‍ത്തനവിരസമല്ലാതെയും പരമ്പരാഗത രീതികള്‍ അവലംബിക്കാതെ വ്യത്യസ്തതയോടെയും അവതരിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ഈ ചിത്രം ഭേദപ്പെട്ട സിനിമകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കും.

ഇത്‌ പുതിയ കുറേ ചെറുപ്പക്കാരുടേ കൂട്ടായ പ്രയത്നത്താല്‍ സംഭവിച്ചതാണ്‌ എന്നതിനാല്‍ അതിണ്റ്റെ പ്രസക്തി കുറച്ചുകൂടി കൂടുകയും ചെയ്തിരിക്കുന്നു.

സ്ഥിരം സിനിമാ ചേരുവകളുടെ ആക്ഷേപസൂചകങ്ങള്‍ അവിടവിടെ എടുത്ത്‌ കാണിക്കുന്നുണ്ടെങ്കിലും അത്‌ അതേ അര്‍ഥത്തില്‍ തന്നെ സാധാരണ പ്രേക്ഷകരിലേക്കെത്തുന്നുണ്ടോ എന്ന്‌ സംശയം പ്രേക്ഷകപ്രതികരണത്തില്‍ നിന്ന്‌ തോന്നാം.

ചിത്രത്തിലെ ഒന്നോ രണ്ടോ ഘട്ടങ്ങളില്‍ സംഭവിച്ച വല്ലാത്ത ഒരു വലിച്ചില്‍ അഥവാ മെല്ലെപ്പോക്ക്‌ പ്രേക്ഷകരെ ചിത്രത്തിണ്റ്റെ ആസ്വാദനത്തില്‍ നിന്ന്‌ വിഘടിപ്പിച്ച്‌ നിര്‍ത്തിയെങ്കിലും മറ്റ്‌ ഘട്ടങ്ങളിലെല്ലാം ആസ്വാദനക്ഷമമായിരുന്നു.

കഥാസന്ദര്‍ഭങ്ങളില്‍ പലപ്പോഴും ഒരു സ്വാഭാവികതയുടെ കുറവ്‌ (ആളുകളെ കൊല്ലുന്നത്‌ ഒരു പുല്ല്ള്‌ പരിപാടിയാണെന്നതും അത്‌ നിര്‍ബാധം തുടരാമെന്നതും) തോന്നുമെങ്കിലും അവതരണത്തിലേയും കഥാപാത്രങ്ങളുടെ സ്വഭാവഘടനകളിലേയും വ്യത്യസ്തതകൊണ്ട്‌ കാര്യമായ പരിക്കുകളില്ലാതെ ഈ ചിത്രം പ്രേക്ഷകരുടെ അനുമോദനത്തിന്‌ സാദ്ധ്യത നല്‍കി.

ലാലു എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ദുല്‍ ക്കര്‍ സല്‍മാനും ഇദ്ദേഹത്തിണ്റ്റെ സന്തതസഹചാരിയായ കൂട്ടുകാരനെ അവതരിപ്പിച്ച സണ്ണി വെയ്നും ചിത്രത്തില്‍ മികച്ചുനിന്നു. ഒന്നോ രണ്ടോ സീനുകളിലെ അമിയതാഭിനയം ഒഴിച്ചുനിര്‍ത്തിയാല്‍ സണ്ണി വെയ്ന്‌ പ്രേക്ഷകര്‍ക്ക്‌ കൂടുതല്‍ പ്രിയപ്പെട്ട പ്രകടനം കാഴ്ച വെച്ചു എന്ന്‌ പറയാം.
ഈ ചിത്രത്തിലെ പുതുമുഖ നായിയകയായ ഗൌതമി നായര്‍ അവതരിപ്പിച്ച ഗീതു എന്ന കഥാപാത്രവും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. അഭിനയനിലവാരം പൊതുവേ മികച്ചതായിരുന്നു.

ഗാനങ്ങളില്‍ ഒരെണ്ണം താല്‍പര്യജനകമായിരുന്നെങ്കിലും ബാക്കിയുള്ളവ അത്ര ആകര്‍ഷണീയമായി തോന്നിയില്ല.

മലയാള സിനിമയുടെ പുതു തലമുറയില്‍ നിന്നുള്ള നായക ദാരിദ്ര്യത്തിണ്റ്റെ തീഷ്ണത കുറയ്ക്കാന്‍ തീര്‍ച്ചയായും ദുല്‍ ക്കര്‍ സല്‍മാന്‌ കഴിയും എന്ന്‌ വളരെ വ്യക്തമാക്കുന്ന പ്രകടനമാണ്‌ ഈ ചെറുപ്പക്കാരന്‍ അമിതാര്‍ഭാടങ്ങളില്ലാത്ത ഉറച്ച കാല്‍ വെയ്പേ്പാടെ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നത്‌. കുറച്ചുകൂടി സ്പഷ്ടമായി പറഞ്ഞാല്‍ പൃഥ്യിരാജ്‌ ശ്രേണിയിലേയ്ക്ക്‌ നിസ്സംശയം എഴുതിച്ചേര്‍ക്കാവുന്ന ഒരു താരമാണ്‌ ദുല്‍ ക്കര്‍ സല്‍മാന്‍.

മലയാള സിനിമയുടെ ഭാവി പുരോഗതിയില്‍ ദുല്‍ ക്കറിനും ഈ ചിത്രത്തിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചെറുപ്പക്കാര്‍ക്കും ഇനിയും ഒട്ടേറെ ചെയ്യാനാകും എന്ന പ്രതീക്ഷ തന്നെയാണ്‌ ഈ ചിത്രം നമുക്ക്‌ നല്‍കുന്നത്‌.

Rating : 6.5 / 10

Wednesday, January 25, 2012

സ്പാനിഷ്‌ മസാല (Spanish Masala)



കഥ, തിരക്കഥ, സംഭാഷണം: ബെന്നി പി. നായരമ്പലം
സംവിധാനം: ലാല്‍ ജോസ്‌
നിര്‍മ്മാണം: നൌഷാദ്‌

അത്യാവശ്യം സാമ്പത്തികബാദ്ധ്യതകളുമായി മിമിക്രി കളിച്ചു നടന്ന ചാര്‍ളി ഒരു ട്രൂപ്പിനോടൊപ്പം സ്പെയിനില്‍ എത്തുകയും അവിടെ നിന്ന്‌ തിരികെ പോരാതെ സ്പെയിനില്‍ തന്നെ തങ്ങുകയും ചെയ്യുന്നു. അവിടെ ഒരു ഹോട്ടലില്‍ ദോശ ഉണ്ടാക്കിക്കൊണ്ടിരിക്കെ 'സ്പാനിഷ്‌ മസാല' ദോശയുടെ ഗുണം കൊണ്ട്‌ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലെ പെണ്‍ കുട്ടിയുടെ വീട്ടില്‍ കുക്ക്‌ ആയി ജോലി ചെയ്യാന്‍ സാധിക്കുന്നു. ഈ വീട്ടില്‍ മാനേജര്‍ ഒരു മേനോന്‍ (ബിജു മേനോന്‍). വേറെ ഒരു ജോലിക്കാരനും മലയാളി (നെല്‍ സന്‍). ഈ പെണ്‍കുട്ടിയെ പോറ്റി വളര്‍ത്തിയത്‌ ഒരു മലയാളി സ്ത്രീ ആയതിനാല്‍ ഈ കുട്ടിക്കും മലയാളം അറിയാം. ഇപ്പോള്‍ കാര്യങ്ങള്‍ ഒക്കെ ഒരുവിധം സിനിമയ്ക്‌ വേണ്ട കഥയാക്കിയെടുക്കാന്‍ പരുവമായി എന്ന്‌ മനസ്സിലായല്ലോ.

ഇനി, ഈ പെണ്‍കുട്ടിക്ക്‌ പോറ്റമ്മയുടെ മകനുമായി (കുഞ്ചാക്കോ ബോബന്‍) പ്രേമമാകുകയും പെണ്‍കുട്ടിയുടെ അച്ഛന്‍ അതിനെ എതിര്‍ക്കുകയും പയ്യനെ പോര്‍ച്ചുഗലിലെ ഇദ്ദേഹത്തിണ്റ്റെ തോട്ടം നോക്കാനോ മറ്റോ മാനേജറായി വിട്ട്‌ ശല്ല്യം ഒഴിപ്പിക്കുകയും ചെയ്യുന്നു. അവിടെ വെച്ച്‌ ഈ പയ്യന്‍ കാറപകടത്തില്‍ മരണപ്പെട്ടു എന്നും പറയുന്നു. അച്ഛന്‍ തണ്റ്റെ കാമുകനെ ഇല്ലാതാക്കിയെന്ന്‌ ഈ പെണ്‍കുട്ടി വിശ്വസിച്ച്‌ ബഹളം വെക്കുന്നതിന്നിടയില്‍ ഉരുണ്ട്‌ വീണ്‌ കണ്ണ്‌ കാണാതാകുന്നു. (എന്ത്‌ രസമുള്ള കഥ എന്ന്‌ തോന്നുന്നില്ലേ?.. വരാനിരിക്കുന്നേയുള്ളൂ ബാക്കി രസങ്ങള്‍.. നവരസങ്ങള്‍)

ചാര്‍ളി എന്ന മിമിക്രിക്കാരന്‍ ഒരു സംഭവമാണ്‌. ഇദ്ദേഹത്തിന്‌ അപ്പോള്‍ കണ്ട ആളുടെ സ്വരം പോലും കൃത്യമയി അനുകരിക്കാന്‍ പറ്റും. ഇതോടുകൂടി ഈ കഥയെ ബുദ്ധിപരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള എല്ലാ ചേരുവകളുമായി എന്ന്‌ തോന്നും...

ഈ കണ്ണ്‌ കാണാതായ പെണ്‍കുട്ടി പതുക്കെ പതുക്കെ കാഴ്ച തിരികെ കിട്ടുന്ന അവസ്ഥയിലേയ്ക്ക്‌ എത്തുമെന്നും സൂചന തരുന്നുണ്ട്‌.

ചാര്‍ളി ഈ പെണ്‍കുട്ടിക്കും അച്ഛന്‍ സായ്പിനും ഇഷ്ടപ്പെട്ടവനായി മാറുന്നു. ചാര്‍ളിക്ക്‌ കല്ല്യാണം കഴിച്ചുകൊടുത്താലോ എന്ന ആലോചന നടക്കുന്നതിന്നിടയില്‍ അച്ഛന്‍ സായ്പ്‌ വെറുതേ ഇരുന്ന്‌ മരിക്കുന്നു. അപ്പോഴേയ്ക്കും പെണ്‍കുട്ടിയുടെ കാഴ്ച മുഴുവനായി തിരിച്ച്‌ കിട്ടുന്നു.

മരണച്ചടങ്ങിന്‌ എല്ലാവരേയും (പ്രേക്ഷകരെ ഒഴിച്ച്‌) ഞെട്ടിച്ചുകൊണ്ട്‌ മരണപ്പെട്ടു എന്ന്‌ വിചാരിച്ചിരുന്ന പയ്യന്‍ (കുഞ്ചാക്കോ ബോബന്‍) തിരിച്ചെത്തുന്നു.

പിന്നീട്‌ സംഭവബഹുലമായ കഥയായിരിക്കും എന്ന്‌ ഊഹിക്കാമല്ലോ.

ഇങ്ങനെയുള്ള ഈ കഥ മുന്നോട്ട്‌ പോകുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ഒരൊറ്റ കാര്യം പോലും തെറ്റി സംഭവിക്കില്ല. പ്രതീക്ഷിച്ച കാര്യം സംഭവിക്കുന്നതിനുവേണ്ടി കുറേ നേരം ബോറടിച്ച്‌ വെയ്റ്റ്‌ ചെയ്യണമെന്നു മാത്രം. പലപ്പോഴും നമ്മള്‍ അറിയാതെ തന്നെ അങ്ങനെ സംഭവിക്കല്ലേ എന്ന്‌ വിചാരിച്ചുപോകും... പക്ഷേ, അങ്ങനെയേ സംഭവിക്കൂ.. ഉദാഹരണത്തിന്‌ കുഞ്ചാക്കോ ബോബനെ അമ്മ ചെകിടത്ത്‌ അടിക്കുന്ന സീന്‍.. ഹോ.. വേണ്ട വേണ്ട എന്ന്‌ നമ്മള്‍ എത്രാ വിചാരിച്ചിട്ടും കാര്യമില്ല. എന്നും കണ്ടിട്ടുള്ള അതേ സീക്വന്‍സില്‍ പാവം അമ്മ മകണ്റ്റെ കരണത്തടിക്കും.

അച്ഛനും മകളുമായുള്ള സ്നേഹം, കാമുകനുമായുള്ള സ്നേഹം, കാമുകണ്റ്റെ മരണത്തെത്തുടര്‍ന്നുള്ള ശോകം, രണ്ട്‌ കാമുകര്‍ക്കിടയില്‍ നില്‍ക്കുമ്പോഴുള്ള അനിശ്ചിതത്വം, കാമുകിയെ നഷ്ടപ്പെടുമ്പോഴുള്ള വിരഹം, അമ്മയും മകനുമായുള്ള സ്നേഹം, ചതിക്കപ്പെട്ട വേദന തുടങ്ങിയ വികാരങ്ങളെല്ലാം ഈ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഒന്നുപോലും ഒട്ടും തന്നെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ ലാല്‍ ജോസും തിരക്കഥാകൃത്തും അഭിനന്ദനമര്‍ഹിക്കുന്നു.

ഇതില്‍ ആകെ പ്രേക്ഷകന്‌ രസിക്കാന്‍ സാധിച്ചത്‌ നെല്‍ സന്‍ എന്ന ഒരു കലാകാരണ്റ്റെ പ്രകടനവും ഗാനങ്ങളും മാത്രമാണ്‌.

ബാക്കി എല്ലാം വളരെ ബോറായി, വേണ്ടതിലധികം വഷളാക്കി, പ്രേക്ഷകരെ വെറുപ്പിച്ച്‌ ഒരു വഴിക്കാക്കാന്‍ സാധിച്ചിരിക്കുന്നു എന്നതിനാല്‍ 'സ്പാനിഷ്‌ മസാല' മനസ്സിനെങ്കിലും അജീര്‍ണ്ണമുണ്ടാക്കുന്ന ഒരു വിഭവമായി കലാശിച്ചു എന്നുവേണം പറയാന്‍. (ഈ വിവരം പ്രേക്ഷകര്‍ മനസ്സിലാക്കിയതിനാലാവണം ഷേണായീസില്‍ ഒരു വരള്‍ച്ച അനുഭവപ്പെട്ടത്‌. )

'സ്പാനിഷ്‌ മസാല'യ്ക്ക്‌ പകരം 'തട്ടിക്കൂട്ട്‌ മസാല' എന്ന പേരായിരുന്നെങ്കില്‍ അത്‌ ഈ ചിത്രത്തെ നീതീകരിക്കുന്നതാകുമായിരുന്നു എന്ന് തോന്നി. സ്പെയിനില്‍ പോയി ചെയ്തതായതുകൊണ്ട്‌ 'സ്പാനിഷ്‌ തട്ടിക്കൂട്ട്‌ മസാല' എന്നതാണെങ്കിലും വിരോധം ഇല്ല.

Rating : 3 / 10

ബ്യൂട്ടിഫുള്‍ (Beautiful)



രചന: അനൂപ്‌ മേനോന്‍
സംവിധാനം: വി. കെ. പ്രകാശ്‌
നിര്‍മ്മാണം: ആനന്ദ്‌ കുമാര്‍

(കുറിപ്പ്‌: പ്രായോഗികമായ ചില കാരണങ്ങളാല്‍ ഈ ചിത്രം കാണുവാന്‍ വൈകിപ്പോയെങ്കിലും ഇപ്പോള്‍ അത്ര പ്രസക്തമല്ലെങ്കില്‍ പോലും ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു റിവ്യൂ എഴുതിയില്ലെങ്കിലുള്ള എന്തോ ഒരു നീതികേട്‌ തോന്നിയതിനാലാണ്‌ വൈകിയെങ്കിലും ഈ റിവ്യൂ എഴുതുന്നത്‌.)


തലയ്ക്ക്‌ കീഴ്പോട്ട്‌ തളര്‍ന്ന് കിടക്കുന്ന ധനികനായ ഒരാളുടെ (സ്റ്റീഫന്‍ -ജയസൂര്യ) ജീവിതത്തോടുള്ള സമീപനവും ഇയാളെ ചുറ്റിപ്പറ്റിയുള്ള മറ്റ്‌ കഥാപാത്രങ്ങളും അതേ സമയം തന്നെ സംഗീതവും മറ്റ്‌ സാദ്ധ്യമായ ജോലികളും കൊണ്ട്‌ തണ്റ്റെ അനിയത്തിയെ പഠിപ്പിച്ച്‌ ഡോക്ടറാക്കാനും സ്വന്തം ജീവിതം മെച്ചപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വളരെ പോസിറ്റീവ്‌ കാഴ്ചപ്പാടുള്ള മറ്റൊരു ചെറുപ്പക്കാരനും (ജോണ്‍ -അനൂപ്‌ മേനോന്‍) ഈ ചിത്രത്തിണ്റ്റെ കഥാഗതിയെ നയിക്കുന്നു. ഈ രണ്ട്‌ കഥാപാത്രങ്ങളും കണ്ടുമുട്ടുകയും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

വളരെ സത്യസന്ധമായ ഒരു രചനാവൈഭവം ഈ ചിത്രത്തെ മികവുറ്റതാക്കുന്നു. സംഭാഷണങ്ങളും സാഹചര്യങ്ങളും കലര്‍പ്പില്ലാതെ നേരെ ചെൊവ്വേ പ്രേക്ഷകണ്റ്റെ മുന്നിലേക്കെത്തിച്ചിരിക്കുന്നു എന്നതിനാല്‍ തന്നെ ഈ ചിത്രം ആസ്വാദ്യകരമാകുന്നു.

വളരെ പോസിറ്റീവ്‌ ആയ ഒരു സമീപനം ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ സ്വീകരിച്ചിരിക്കുമ്പോഴും അത്തരം സമീപനങ്ങളുടെ കാര്യകാരണങ്ങളും പ്രതിപാദിക്കുന്നുണ്ട്‌.

ധനികനായതുകൊണ്ട്‌ ഇങ്ങനെ ജീവിതത്തെ പോസിറ്റീവ്‌ ആയി കണ്ട്‌ ആസ്വദിക്കാവുന്ന മാനസികാവസ്ഥയില്‍ ജീവിക്കുന്നു എന്ന് സ്റ്റീഫന്‍ എന്ന കഥാപാത്രം പറയുന്നുണ്ട്‌. 'തന്നോട്‌ സിമ്പതിയാണോ' എന്ന് ചോദിക്കുന്ന സ്റ്റീഫനോട്‌ ജോണ്‍ പറയുന്ന ഒരു ഉത്തരത്തില്‍ ധനികനല്ലെങ്കിലും ഇത്ര സൌകര്യങ്ങളില്ലെങ്കിലും ജീവിതത്തെ പോസിറ്റീവ്‌ ആയി അഭിമുഖീകരിക്കാം എന്ന സന്ദേശവും നല്‍കുന്നു. "സാറിനിവിടെ എന്തിണ്റ്റെ കുറവാണ്‌? ശരീരം തളര്‍ന്ന് വികലാംഗതയുള്ള ഒരാള്‍ ദിവസവും അയാള്‍ നടത്തുന്ന ടെലഫോണ്‍ ബൂത്തിലേയ്ക്ക്‌ പോകുന്നത്‌ കണ്ട്‌ കൊണ്ടാണ്‌ എണ്റ്റെ എല്ലാ ദിവസവും തുടങ്ങുന്നത്‌" എന്നതാണ്‌ ആ ഉത്തരം.

അതുപോലെ തന്നെ, കഷ്ടതയനുഭവിക്കുന്നവരോട്‌ അനുഭാവം കാണിക്കുകയും അവര്‍ക്ക്‌ വേണ്ടി സേവനം ചെയ്യാന്‍ സന്നദ്ധമാണെന്ന് പറയുകയും ചെയ്യുന്ന പലരും കാര്യത്തോടടുക്കുമ്പോള്‍ പിന്‍മാറുകയും അവനനവണ്റ്റെ സുഖസൌകര്യങ്ങള്‍ തേടിപോകുകയുമാണ്‌ പതിവെന്ന ഒരു സൂചനയും ഒരു സിറ്റുവേഷനില്‍ കാണിക്കുന്നു.

വിവാഹേതരബന്ധത്തെക്കുറിച്ചും മറ്റും പച്ചയായ ചില ചൂണ്ടിക്കാണിക്കലുകളും ഈ ചിത്രത്തിലൂടെ നല്‍കുന്നുണ്ട്‌.

ചിത്രത്തിണ്റ്റെ ക്ളൈമാക്സിനോടടുക്കുമ്പോള്‍ സംഭവിക്കുന്ന ചില കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ട്‌. ജോണിനെപ്പോലുള്ള ഒരു വ്യക്തിക്ക്‌ അത്തരം ഒരു ചിന്താഗതിയിലേയ്ക്ക്‌ പോയി എന്നത്‌ അത്ര വിശ്വാസ്യയോഗ്യമല്ല. ഐ.സി.യു. വില്‍ കിടക്കുന്ന സ്റ്റീഫന്‍ 'നീയാണോ ഇത്‌ ചെയ്തത്‌?' എന്ന് ജോണിനോട്‌ ചോദിക്കുമ്പോള്‍ പ്രതികരിക്കാതെ നില്‍ക്കുന്ന ജോണും അത്ര വ്യക്തമല്ല. മറ്റുള്ളവരോട്‌ താനല്ല എന്ന് പറയാന്‍ മടികാണിക്കാത്ത ജോണ്‍, വികാരം കൊണ്ട്‌ പ്രതികരിക്കാതെ നിന്ന് ജയിലില്‍ പോകാന്‍ മനസ്സുകാണിച്ചു എന്ന് പറയുന്നതിനെ നീതീകരിക്കാനാവുന്നില്ല.

ചിത്രത്തിലെ സംഗീതവും മികച്ചതായിരുന്നു. നല്ലൊരു രചനയെ അത്‌ അര്‍ഹിക്കും വിധം സംവിധാനം ചെയ്ത്‌ നല്ലൊരു സിനിമ ഒരുക്കുവാന്‍ വി.കെ. പ്രകാശിനും കൂട്ടര്‍ക്കും സാധിച്ചിരിക്കുന്നു.

Rating : 7 /10

Sunday, January 08, 2012

അസുരവിത്ത്‌



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എ.കെ. സാജന്‍
നിര്‍മ്മാണം: ഷാജി താനപ്പറമ്പില്‍

ഈ സിനിമ തുടങ്ങുമ്പോള്‍ തന്നെ ഒരു കുപ്രസിദ്ധ ഗുണ്ട 'സാത്താന്‍' പോലീസുമായി ഏറ്റുമുട്ടലില്‍ മരണപ്പെട്ടു എന്നുള്ള വാര്‍ത്തയാണ്‌. അത്‌ കഴിഞ്ഞപ്പോള്‍ കറുത്ത ളോഹാ വസ്ത്രധാരിയായ ജൂതനായ 'ബാബ' (വിജയരാഘവന്‍) തണ്റ്റെ ഒരു കൂട്ടം കൊച്ചുമക്കളെ ഒരു റെയില്‍ വേ ട്രാക്ക്‌ ചൂണ്ടിക്കാട്ടിയിട്ട്‌ 'ഇവിടെ വെച്ചാണ്‌ നിങ്ങളുടെ അച്ഛനെ സാത്താന്‍ കൊന്നത്‌' എന്നോ മറ്റോ പറയുന്നുണ്ട്‌. എന്നിട്ട്‌, കൂടെയുള്ള പോലീസ്‌ ഉദ്യേഗസ്ഥരാണെന്ന് തോന്നുന്ന ഒന്ന് രണ്ടുപേരോട്‌ ഇവരെ പ്രതികാരദാഹികളാക്കി വളര്‍ത്തും എന്നും പറഞ്ഞ്‌ ട്രാക്കിലൂടെ നടന്നുപോകുന്നു.

സാത്താണ്റ്റെ കുഞ്ഞിനെ സാത്താണ്റ്റെ ഭാര്യ (അതായത്‌ കുഞ്ഞിണ്റ്റെ അമ്മ) ഒരു പള്ളീ അനാഥാലയത്തിണ്റ്റെ മുന്നില്‍ ഉപേക്ഷിക്കുന്നു. വിശദമായ ഒരു കുറിപ്പുമുണ്ട്‌. അതായത്‌, കുഞ്ഞിനെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാനും ഭാവിയില്‍ മോശപ്പെട്ട വഴിയില്‍ പോകാതിരിക്കാനുമയി ഒരു അച്ഛനാക്കാനാണ്‌ ഈ അമ്മ ആഗ്രഹിക്കുന്നത്‌. ഈ അമ്മ ഈ പള്ളിയുടെ ചുറ്റുവട്ടത്തൊക്കെ തന്നെ വയലിന്‍ ടീച്ചറായി ഉണ്ട്‌. ഈ സാത്താണ്റ്റെ കുഞ്ഞിണ്റ്റെ പേരാണ്‌ 'ഡോണ്‍..' (ഡോണ്‍ ബോസ്കോ എന്ന പുണ്യാളണ്റ്റെ പേരാണ്‌ ഇട്ടിരിക്കുന്നത്‌).

ഈ കുട്ടി പള്ളി അനാഥാലയത്തില്‍ വളരുമ്പോഴും രക്തം ചൂടുപിടിച്ച്‌ ഇരിക്കുകയാണെന്ന് ഇടയ്ക്കിടെ പറയുന്നുണ്ട്‌. സാത്താണ്റ്റെ കുഞ്ഞായതിനാല്‍ അച്ഛന്‍ കുഞ്ഞാവാന്‍ പാടാണെന്നും പ്രേക്ഷകരോട്‌ പലതരത്തില്‍ പറയുന്നുണ്ട്‌.

ഈ അച്ഛന്‍ കുഞ്ഞ്‌ സമൂഹത്തിലെ പല അനീതികളും അക്രമങ്ങളും കണ്ട്‌ കൈ ചുരുട്ടിപ്പിടിച്ചും പേനയില്‍ വിരലമര്‍ത്തി ചോരപൊടിയിച്ചും ചെവിപൊത്തിയും കഴിഞ്ഞുകൂടുന്നു. മാനസിക അസ്വാസ്ഥ്യത്തിണ്റ്റെ സൂചനകളും കാണാം.

ഒരിക്കല്‍ ഒരു കൊലപാതകത്തിണ്റ്റെ ദൃക്‌ സാക്ഷിയാവേണ്ടിവരുന്ന ഡോണ്‍ പോലീസിണ്റ്റെ ക്രൂരമായ മര്‍ദ്ദനത്തിനുവഴങ്ങി തെറ്റായ മൊഴി കൊടുക്കേണ്ടിവരുന്നു. പിന്നീടും ഈ പാവത്തിന്‌ പള്ളിയിലും പുറത്തുമായി കുറേ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു. ഇതിനൊക്കെ കാരണം പണ്ട്‌ പേരക്കുട്ടികളേയും കൊണ്ട്‌ പ്രതികാരം പടുത്തുയര്‍ത്താന്‍ പോയ ബാബയും അദ്ദേഹത്തിണ്റ്റെ പേരക്കുട്ടികളുടെ ഗ്യാങ്ങും. 'പത്താം കളം' എന്നാണത്രേ ഇവര്‍ അറിയപ്പെടുന്നത്‌. ഇവരാണ്‌ ആ നാട്ടിലെ (കൊച്ചി മഹാരാജ്യത്തെ) പോലീസിനെയും ഗുണ്ടകളെയും എല്ലാം ഭരിക്കുന്നത്‌. ഇവര്‍ തീരുമാനിച്ചാല്‍ എത്ര വലിയ പോലീസ്‌ ഒാഫീസറെയും വീട്ടുകാരെയും ഗുണ്ടകളെയും സാധാരണക്കാരെയും കൊല്ലാം.

ഈ സിനിമയുടെ ആദ്യഘട്ടത്തില്‍ സിദ്ധിഖ്‌ ഒരു ഐ.പി.എസ്‌. ഒാഫീസറായി വന്ന് കുറേ ഗുണ്ടകളെ വെടിവെച്ച്‌ കൊല്ലുന്നുണ്ട്‌. പിന്നീട്‌ ഇങ്ങേരെയും വീട്ടുകാരെയും തട്ടിക്കളയുന്നതോടെ പോലീസ്‌ എന്ന സംഘടന പിരിച്ച്‌ വിട്ടിട്ട്‌ അതിലെ ചിലരെ പത്താം കളത്തിണ്റ്റെ വീട്ടിലെ സെക്യൂരിറ്റിയാക്കി നിയമിച്ചതാണ്‌ എ.കെ. സാജന്‍ ചെയ്ത ഏറ്റവും വലിയ ഒരു ഭരണപരിഷ്കാരം.

ഇനി, മതമേധാവികളെ വേണ്ടത്ര വൈവിധ്യാത്മകതയോടെ കാണിക്കുന്നതിലും സാജന്‍ തണ്റ്റെ കഴിവ്‌ തെളിയിച്ചു. ക്രിമിനലുകളെ ഗസ്റ്റ്‌ ഹൌസില്‍ താമസിപ്പിക്കുകയും മദ്യപാനവും തോന്ന്യാസവുമെല്ലാം ഈ സഭയില്‍ അരങ്ങുവാഴുമ്പോള്‍ ബാബുരാജ്‌ അവതരിപ്പിച്ച വിപ്ളവകാരിയും തോന്നിവാസിയുമായ അച്ഛന്‍ കുറച്ച്‌ ആസ്വാദ്യകരമായി.

അങ്ങനെ, ഒരുപാട്‌ മാനസികശാരീരിക പീഢനങ്ങള്‍ക്കിടയില്‍ ഡോണ്‍ എന്ന അച്ഛന്‍ കുഞ്ഞ്‌ തണ്റ്റെ അസ്ഥിത്വം തിരിച്ചറിയുന്നു. പിന്നെ, ഇദ്ദേഹം പ്രതികരണത്തിലേയ്ക്ക്‌ കടക്കുന്നു. അപ്പോഴെയ്ക്കും സാത്താണ്റ്റെ പഴയ സുഹൃത്തും ഇപ്പോള്‍ തൂത്തുക്കുടിയില്‍ ആസ്ഥാനം ഉറപ്പിച്ചിട്ടുള്ളതുമായ ഒരു ഗുണ്ട (ഐ. എം. വിജയന്‍) കൊച്ചിയിലെത്തി ഡോണ്‍ ബോസ്കോയെ കൊച്ചിയുടെ ഡോണ്‍ ആയി അങ്ങ്‌ തീരുമാനിക്കുന്നു. പത്താം കളം ടീമിണ്റ്റെ പോലെ തന്നെ 'കട്ടയ്ക്ക്‌ കട്ടയ്ക്ക്‌' നില്‍ക്കാന്‍ പെണ്‍പിള്ളേരടക്കം ഒരു കൂട്ടം കൂളിംഗ്‌ ഗ്ളാസ്സ്‌ ധാരികളേ ഡോണിന്‌ സംഭാവന ചെയ്ത്‌ തൂത്തുക്കുടിയിലേയ്ക്ക്‌ വിടവാങ്ങുന്നു. (ഭാഗ്യം!.. അല്ലെങ്കില്‍ ഇങ്ങേരെ കൂടി സഹിക്കേണ്ടിവന്നേനെ..).

തുടര്‍ന്നങ്ങോട്ട്‌ കോട്ടും സ്യൂട്ടും കൂളിംഗ്‌ ഗ്ളാസ്സും പിച്ചാത്തിയും വാളും കുടയുമായി ഇവര്‍ തലങ്ങും വിലങ്ങും നടക്കുകയും വിലപിടിച്ച കാറുകളില്‍ സഞ്ചരിക്കുകയും ചെയ്യും. ഇടയ്ക്കിടയ്ക്ക്‌ ചിലരെയൊക്കെ കൊല്ലുകയും ഒരു 'ഡോണ്‍' എന്ന സീല്‍ വെക്കുകയും ചെയ്യും. പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവാന്‍ സ്ക്രീനില്‍ ആണ്‌ ഈ ചാപ്പകുത്ത്‌.

ഇത്രയുമൊക്കെയേ ഈ സിനിമയുടെ അത്യപൂര്‍വ്വമായ കഥാസന്ദര്‍ഭത്തെക്കുരിച്ച്‌ വിവരിക്കാന്‍ കഴിയൂ..

ഈ ചിത്രത്തിണ്റ്റെ തിരക്കഥയുടെ വ്യക്തത സാജനുപോലും ഇല്ലാത്തതിനാല്‍ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ.

വൈദികവിദ്യാര്‍ത്ഥിയെ പോലീസ്‌ പീഢിപ്പിക്കുമ്പോള്‍ പള്ളിയും സഭയും ഈ സിനിമയില്‍ നിന്ന് അപ്രത്യക്ഷമാകും. പോലീസ്‌ പണ്ടേ പിരിച്ചുവിട്ട്‌ ഗുണ്ടാടീമില്‍ ചേര്‍ന്നതിനാല്‍ അവിടെ കണ്‍ഫ്യൂഷനില്ല. ഭാഗ്യത്തിണ്റ്റെ മീഡിയ (പത്രം, ചാനല്‍ എന്നിവ) ഈ സിനിമയില്‍ ഒരു കാറില്‍ 'PRESS' എന്ന് ഒട്ടിക്കാനേ ഉപയോഗിച്ചിട്ടുള്ളൂ. അതും ഒരു കള്ളക്കടത്തിന്‌ വേണ്ടി മാത്രം.

ഡോണിണ്റ്റെ പശ്ചാത്തലം എല്ലാവരും തിരിച്ചറിയുമ്പോഴും പത്താം കളം ശത്രുക്കള്‍ മാത്രം തിരിച്ചറിഞ്ഞില്ലേ എന്ന് പ്രേക്ഷകര്‍ സംശയം ചോദിക്കുമെന്നറിയുമെന്നതിനാല്‍ സാജന്‍ ബുദ്ധിപൂര്‍വ്വം ഒരു കളി കളിച്ചു. ബാബയ്ക്ക്‌ ഇതൊക്കെ പണ്ടേ അറിയാം. പിന്നെ, ഈ നരുന്തുപയ്യന്‍ വളര്‍ന്ന് വലുതായി ഒരു സംഭവം ആയാലേ ഒറ്റ വെടിക്ക്‌ തീര്‍ക്കാന്‍ പറ്റൂ എന്ന് ഈ മഹാന്‍ അങ്ങ്‌ തീരുമാനിച്ചതാണ്‌. എന്തായാലും അതൊരു നല്ല തീരുമാനമായി. അതുകൊണ്ട്‌ സാജന്‌ ഈ സിനിമ മുഴുവനാക്കാന്‍ പറ്റി.

ഈ ചിത്രത്തില്‍ രണ്ട്‌ ഗ്യാങ്ങുകളും കറുപ്പ്‌ വസ്ത്രം കൂടുതല്‍ ഇഷ്ടപ്പെടുന്നവരായതുകൊണ്ട്‌ കോസ്റ്റ്യൂമറ്‍ക്ക്‌ വലിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാവില്ല. പിന്നെ, സ്കെച്ച്‌ ചെയ്യാന്‍ (രഹസ്യമായി വിവരങ്ങള്‍ തേടാന്‍) പെണ്‍ ഗുണ്ടകളെ മാത്രമേ ഉപയോഗിക്കാവൂ എന്നതും നല്ലൊരു പുതുമയായി.

ഇതിന്നിടയില്‍ സാത്താണ്റ്റെ പെങ്ങളാണെന്നോ മറ്റോ പറഞ്ഞ്‌ ഒരു പെണ്ണും പിള്ളയെ പിടിച്ചോണ്ട്‌ പോകുന്നുണ്ട്‌. ഡോണ്‍ സാത്താണ്റ്റെ മോനാണോ എന്ന് അറിയാനാണത്രേ ഈ കിഡ്‌ നാപ്പ്‌.

ഡോണ്‍ അല്ലറ ചില്ലറ പ്രതികരണങ്ങളിലൂടെ വളരുമ്പോഴെയ്ക്കും ഇങ്ങേരെ പിടിച്ചുകൊണ്ടുപോയി ഇടിച്ച്‌ ഒരു പരുവമാക്കും. അങ്ങനെ തല്ലിപ്പൊളിച്ച്‌ ചെളിവെള്ളത്തില്‍ ഇട്ട്‌ ദേഹത്ത്‌ പെട്രോളൊഴിച്ച്‌ (വിലകൂടുതലായതിനാല്‍ ഡീസല്‍ ആണെന്ന് തോന്നുന്നു ഉപയോഗിച്ചത്‌) ഇങ്ങനെ ഉണങ്ങാനിട്ടിരിക്കുമ്പോള്‍ സാത്താനെ കൊന്നവണ്റ്റെ മകനാണ്‌ 'ആരോണ്‍' എന്ന് അവിടെ കെട്ടിയിട്ടിരിക്കുന്ന ഡോണിണ്റ്റെ അമ്മായി (നേരത്തെ തട്ടിക്കൊണ്ട്‌ വന്ന് കെട്ടിയിട്ടിട്ടുണ്ട്‌) വിളിച്ച്‌ പറഞ്ഞ്‌ എഴുന്നേല്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നു.

പെട്ടെന്ന് പണ്ട്‌ കണ്ടിട്ടുള്ള മലയാളം ഹിന്ദി സിനിമകളുടേ രംഗങ്ങള്‍ മനസ്സില്‍ ഒാര്‍മ്മവന്നിട്ടെന്നോണം ഡോണ്‍ നിലത്ത്‌ നിന്ന് പറന്നുയര്‍ന്ന് കറങ്ങിത്തിരിഞ്ഞ്‌ ഗുണ്ടകള്‍ക്കിട്ട്‌ അടിക്കുന്നു. പിന്നെ ഈ പാവം പയ്യന്‍ പിന്നാലെ നടന്ന് ഒാരോ തടിമാടന്‍മാരെയും കുത്തിയും മാന്തിയും വെട്ടിയും ഞെക്കിയും കൊല്ലും. എന്നിട്ട്‌ ആരോണിനെ ഇടിച്ച്‌ നിലത്തിട്ട്‌ കാല്‍പാദം കൊണ്ട്‌ കഴുത്തില്‍ ഇക്കിളിയിട്ട്‌ ഭീഷണിപ്പെടുത്തും..

'നിന്നെ കൊല്ലാനുള്ള സ്ഥലവും തീയ്യതിയും അറിയിക്കാം' എന്ന് പറഞ്ഞ്‌ ഇക്കിളിപ്പെടുത്തല്‍ നിര്‍ത്തിയിട്ട്‌ സ്ളോ മോഷനില്‍ നടന്നു പോകും.

ഇത്രയൊക്കെ ഗംഭീരമായി കാര്യങ്ങള്‍ നടക്കുമ്പോഴും ഈ ചിത്രത്തിലെ ചില ഘട്ടങ്ങളില്‍ രസകരമായ ചില ഡയലോഗുകളും രംഗങ്ങളുമുണ്ട്‌.

ബാബുരാജ്‌ അവതരിപ്പിച്ച പുരോഹിതണ്റ്റെ ഡയലോഗുകളും രംഗങ്ങളും പലതും ആസ്വാദ്യകരമായിരുന്നു. ചില സീനുകളില്‍ ഒരു നായക ഉദയത്തിണ്റ്റെ ചൂടും ആവേശവും പ്രേക്ഷകരില്‍ എത്തിക്കാനായെങ്കിലും പൊതുവേ മൂക്കാതെ പഴുത്തതിണ്റ്റെ ഒരു ഏനക്കേട്‌ വ്യക്തമായി തെളിഞ്ഞുകാണാം.

താടിയും കൂളിംഗ്‌ ഗ്ളാസ്സും പരമാധി മുഖത്തെ മറയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ അഭിനയം അളന്നെടുക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണ്‌. ചെറിയ എക്സ്പ്രഷന്‍ ചേഞ്ച്‌ നമുക്ക്‌ കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ.. അത്‌ കഷ്ടമായി.

ചിത്രത്തിണ്റ്റെ ക്ളൈമാക്സ്നിനോടനുബന്ധിച്ചുള്ള കാട്ടിക്കൂട്ടലുകളും വല്ലാത്തോരു വീര്‍പ്പുമുട്ടല്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കും. രണ്ട്‌ ഒാട്ടോറിക്ഷ ഒരേ പേരില്‍ ഒാടുന്നു. വില്ലന്‍ ഭയങ്കരബുദ്ധിയോടെ പ്ളാന്‍ ചെയ്തപോലെ തന്നെ പാവം നായകന്‍ നേരെ ഇറങ്ങി ഒരു ഒാട്ടോയുടെ പിന്നില്‍ നിന്ന് വാള്‍ കയറ്റുന്നു. വാള്‍ ആളുമാറിക്കയറുന്നു. ഹോ.... വല്ലാത്ത ഒരു അവസ്ഥ തന്നെ... സത്യം പറഞ്ഞാല്‍ ഈ ഒാട്ടോ രംഗങ്ങളും മറ്റും എനിക്ക്‌ ഒന്നും മനസ്സിലായില്ല. സിനിമയില്‍ മതിമറഞ്ഞ്‌ ലയിച്ച്‌ പോയതുകൊണ്ടാണോ അതോ ശ്രദ്ധ സ്ക്രീനില്‍ നില്‍ക്കാത്തതുകൊണ്ടാണോ എന്ന് ഒരു നിശ്ചയവുമില്ല. ഇനി ഈ സിനിമ കണ്ട വേറെ ഏതെങ്കിലും ഹതഭാഗ്യനോട്‌ ചോദിച്ച്‌ മനസ്സിലാക്കാം.. അങ്ങനെ ഒരാള്‍ ഈ ആവശ്യം ഉന്നയിച്ച്‌ ഞാന്‍ ചെന്നാല്‍ ദേഹോപദ്രവമേല്‍പ്പിക്കാതെ പറഞ്ഞുതരാന്‍ സമ്മതിച്ചാല്‍ മാത്രം...

(പണ്ട്‌ സുരേഷ്‌ ഗോപിയും ഏതോ സിനിമയില്‍ കൊലപാതകത്തിന്‌ സാക്ഷിയാകുകയും പള്ളീലച്ഛനാവുകയും പോലീസാകുകയും ഒക്കെ ചെയ്തില്ലേ എന്നൊരു ഡൌട്ട്‌.. ഒാ... അത്‌ കുഴപ്പമില്ല, ഡോണ്‍ ആയില്ലല്ലോ... )

Rating : 3 / 10

Friday, January 06, 2012

വെള്ളരിപ്രാവിണ്റ്റെ ചങ്ങാതി



കഥ, തിരക്കഥ, സംഭാഷണം: ജി. എസ്‌. അനില്‍
സംവിധാനം: അക്കു അക്‌ ബറ്‍
നിര്‍മ്മാണം: അരുണ്‍ ഘോഷ്‌, ബിജോയ്‌ ചന്ദ്രന്‍

മലയാളസിനിമയുടെ ഇന്നത്തെ ശോചനാവസ്ഥയെ സൂചിപ്പിച്ചുകൊണ്ട്‌ തുടങ്ങുന്ന ഈ ചിത്രം പല കാരണങ്ങളാല്‍ റിലീസ്‌ ചെയ്യാതെ പോയ ചിത്രങ്ങളുടെ ദുരവസ്ഥയിലേയ്ക്ക്‌ വിരല്‍ ചൂണ്ടുകയും അതിലൊരു ചിത്രം നിര്‍മ്മിച്ചതിണ്റ്റെ പിന്നിലെ കഥയും അത്‌ ഇപ്പോള്‍ റിലീസ്‌ ചെയ്യാനുള്ള ശ്രമങ്ങളുടെ കഥയും അവതരിപ്പിക്കുന്നു.

ഈ സിനിമയുടെ ഉള്ളില്‍ പ്രതിപാദിപ്പിക്കപ്പെടുന്ന സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന നടന്‍മാരായി ദിലീപും, മനോജ്‌ കെ ജയനും കാവ്യാമാധവനും സായ്‌ കുമാറും മറ്റും ശ്രദ്ദേയമായിരുന്നുവെങ്കിലും ആ സിനിമയില്‍ നിന്നിറങ്ങി പച്ചയായ ജീവിതത്തില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇവരുടെ പ്രകടനം മോശമായി.

പഴയകാല സിനിമയെ അതേ ദൃശ്യാനുഭവത്തോടെ അവതരിപ്പിക്കുമ്പോഴും അതിണ്റ്റെ അളവ്‌ പലപ്പോഴും മാറിയും മറിഞ്ഞും ഇരിക്കുന്നു എന്നത്‌ ഒരു ന്യൂനതയായി.

ഈ ചിത്രത്തിലെ ഗാനങ്ങള്‍ ആ പഴയകാല പാട്ടുകളുടെ ഒാര്‍മ്മകളിലേയ്ക്ക്‌ കൂട്ടിക്കൊണ്ട്‌ പോകുകയും നല്ലൊരു ആസ്വാദനം നല്‍കുകയും ചെയ്തു. 'പതിനേഴിണ്റ്റെ പൂങ്കനവില്‍' എന്ന് തുടങ്ങുന്ന ഗാനം തന്നെയാണ്‌ ഈ ചിത്രത്തിണ്റ്റെ മര്‍മ്മം.

അവതരണത്തില്‍ പല പുതുമകളും ഉണ്ടെങ്കിലും രണ്ടാം പകുതിയില്‍ പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചിരുത്തുന്നതിലും മുഴുകിപ്പിക്കുന്നതിലും പരാജയപ്പെട്ടു. പൊതുവേ ഒരു മെല്ലെപ്പോക്ക്‌ ഈ ചിത്രത്തെ ബാധിച്ചിട്ടുമുണ്ട്‌.

എഡിറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ചിത്രത്തിന്‌ കുറച്ചുകൂടി വേഗത വരുമായിരുന്നു എന്ന് തോന്നി.

വയസ്സായവരായി ദിലീപിനെയും സായ്‌ കുമാറിനേയും കാവ്യാമാധവനേയും അവതരിപ്പിച്ചപ്പോള്‍ തെരുവുനാടകത്തിന്‌ വേഷം കെട്ടിയ പ്രതീതിയായിപ്പോയി.

പൊതുവേ പറഞ്ഞാല്‍ മോശമല്ലാത്തൊരു ചിത്രം എന്നതില്‍ കൂടുതല്‍ ഈ ചിത്രത്തെക്കുറിച്ച്‌ പറയാനില്ല.

Rating: 4 / 10

Wednesday, December 28, 2011

വെനീസിലെ വ്യാപാരി (Veneesile Vyaapaari)



രചന: ജെയിംസ്‌ ആല്‍ബര്‍ട്ട്‌
സംവിധാനം: ഷാഫി

1980 കളില്‍ നടക്കുന്ന കഥയും പശ്ചാത്തലവുമാണ്‌ ഈ സിനിമയ്ക്ക്‌ ആധാരം. ഒരു പോലീസ്‌ കോണ്‍സ്റ്റബിളായി ജോലി ചെയ്തിരുന്ന പവിത്രന്‍ (മമ്മൂട്ടി), ഒരു കേസന്വേഷണത്തിന്‌ എന്ന പേരില്‍ മറ്റൊരിടത്തേയ്ക്ക്‌ പോകേണ്ടിവരികയും അവിടെ ഒരു വ്യാപാരി എന്ന ലേബലില്‍ അല്ലറ ചില്ലറ ബിസിനസ്‌ തന്ത്രങ്ങളുമായി ജീവിക്കുകയും ചെയ്യുന്നു. ഒരു തൊഴിലാളി നേതാവിണ്റ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്‌ തുമ്പുണ്ടാക്കുക എന്ന ദൌത്യവും കൂട്ടത്തിലുണ്ട്‌. രണ്ട്‌ കരകളിലായി പ്രബലരായ രണ്ട്‌ വ്യാപാരികളുള്ള അവിടെ പവിത്രന്‍ ബിസിനസ്‌ ഹരം കയറി വളര്‍ച്ചപ്രാപിക്കുകയും ശത്രുത സമ്പാദിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ചതിവിലകപ്പെട്ട്‌ എല്ലാം നഷ്ടപ്പെട്ട്‌ ജയിലില്‍ പോകുകയും പിന്നീട്‌ തിരിച്ചുവന്ന് ഗൂഢാലോചനകളും പഴയകേസിണ്റ്റെ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ നടത്തുന്ന കളികളാണ്‌ അരങ്ങേറുന്നത്‌. ഒടുവില്‍ പതിവുപോലെ ഒരു ലോഡ്‌ ഗുണ്ടകളെ (ഗുണ്ടകളെന്നുപറഞ്ഞാല്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടുള്ള എല്ലാ പ്രധാനികളായ ഗുണ്ടകളേയും ഒരുമിച്ച്‌ ഉപയോഗിച്ചിരിക്കുന്നു) ഇടിച്ച്‌ നിരപ്പാക്കി, സസ്പെന്‍സുകളും കൂറുമാറ്റവും വെടി മാറിക്കൊള്ളലുമൊക്കെയായി കാര്യങ്ങള്‍ പര്യവസാനിപ്പിച്ചു.

ആദ്യമൊക്കെ കുറച്ച്‌ രസകരമായ കച്ചവടതന്ത്രങ്ങളുടെ മേന്‍മയില്‍ കുറച്ചൊക്കെ ആസ്വാദ്യകരമായി തോന്നിയ സിനിമ, രണ്ടാം പകുതി ആയപ്പോഴേയ്ക്കും പണ്ട്‌ കാലത്തെ സിനിമയുടെ പതിവ്‌ സമ്പ്രദായത്തിലേയ്ക്ക്‌ കൂപ്പുകുത്തുകയും പ്രേക്ഷകരെ ബോറടിപ്പിക്കുകയും ചെയ്തു.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ കള്ളനായും പിന്നീട്‌ മറ്റൊരിടത്ത്‌ പൌരപ്രമുഖനായും ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

സലിം കുമാറിണ്റ്റെ ഗള്‍ഫ്‌ കാരന്‍ പതിവ്‌ രീതികളിലൊക്കെയാണെങ്കിലും കുറച്ച്‌ രസകരമായി.

അഭിനയരംഗത്ത്‌ ആരെങ്കിലും മികവുകാട്ടിയതായൊന്നും പറയാനില്ല. എല്ലാവരും ഒരു ബോറന്‍ കഥയില്‍ അവരവരുടെ ഭാഗം അങ്ങ്‌ അഭിനയിച്ച്‌ തീര്‍ത്തു എന്നേ പറയാനുള്ളൂ.

'കണ്ണും കണ്ണും...' എന്ന ഗാനം പഴയ ജയനെ അനുസ്മരിപ്പിക്കും വിധം മനോഹരമായി അവതരിപ്പിക്കപ്പെട്ടു.

രചനയിലെ മികവില്ലായ്മയെ ഭേദപ്പെടുത്താന്‍ ഷാഫിയുടെ ഡയറക്‌ ഷനും സാധിച്ചില്ല എന്നതാണ്‌ സത്യം.

പൂട്ട്‌ പൊളിക്കാതെ മോഷണം നടത്തുന്ന കള്ളണ്റ്റെ ട്രേഡ്‌ സീക്രട്ട്‌ ഒരു കുള്ളണ്റ്റെ സഹായമാണെന്ന് പിന്നീട്‌ പ്രേക്ഷകര്‍ അറിയുമ്പോള്‍ പണ്ട്‌ നടത്തിയ മോഷണങ്ങള്‍ക്ക്‌ ഏത്‌ കുള്ളനെ കിട്ടി എന്ന് പ്രേക്ഷകര്‍ ചിന്തിക്കുമെങ്കിലും രചയിതാവോ സംവിധായകനോ ചിന്തിച്ചിട്ടുപോലുമില്ല എന്ന് തോന്നുന്നു.

ഇത്രയും ബോറായ ഒരു കഥയെ വലിയ ബാനറില്‍ ഒരു വലിയ ടീം സിനിമയാക്കി പ്രേക്ഷകര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നത്‌ എന്ത്‌ ധൈര്യത്തിലാണെന്ന് ആലോചിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല. പഴയ മികവുകളുടെ ബലത്തില്‍ പ്രേക്ഷകര്‍ അന്ധമായി വിശ്വസിച്ച്‌ തീയ്യറ്ററില്‍ കയറി ഈ പഴഞ്ചരക്ക്‌ കച്ചവടം കൊഴുപ്പിച്ചുകൊള്ളും എന്ന അമിതപ്രതീക്ഷ തന്നെയാവണം ഈ സിനികയുടെ ജനനത്തിന്‌ കാരണം. പക്ഷേ, ഈ പഴക്കം ചെന്ന് നശിച്ച ചരക്ക്‌ കച്ചവടം നടത്താന്‍ ഇടപാടുകാരെ കിട്ടാതെ വല്ല കായലിലോ കടലിലോ കൊണ്ട്‌ തള്ളേണ്ടിവരുമെന്ന് പ്രേക്ഷകപ്രതികരണം സൂചിപ്പിക്കുന്നു.

Rating : 3 / 10

Sunday, December 18, 2011

ഒരു മരുഭൂമിക്കഥ



കഥ, തിരക്കഥ: അഭിലാഷ്‌ നായര്‍
സംവിധാനം: പ്രിയദര്‍ശന്
‍നിര്‍മ്മാണം: നവീന്‍ ശശീധരന്‍, വി. അശോക്‌ കുമാര്‍

'അറബിയും ഒട്ടകോം പി മാധവന്‍ നായരും' എന്നതാണോ 'ഒരു മരുഭൂമിക്കഥ' എന്നതാണോ ഇനി ഇത്‌ രണ്ടും ചേര്‍ന്നതാണോ ശരിക്കും ഈ സിനിമയുടെ ടൈറ്റില്‍ എന്ന് ഉറപ്പില്ലാത്തതിനാല്‍ സൌകര്യത്തിനുവേണ്ടി 'ഒരു മരുഭൂമിക്കഥ' എന്ന് തീരുമാനത്തിലെത്തുന്നു.

വീട്ടിലെ പ്രാരാബ്ദങ്ങളുമായി (പതിവ്‌ പരിപാടികളായ പുരനിറഞ്ഞ്‌ നില്‍ക്കുന്ന ഒരു ലോഡ്‌ പെങ്ങന്‍മാര്‍, വയസ്സായ അച്ഛന്‍ , അമ്മ) ഗള്‍ഫില്‍ ജോലി ചെയ്ത്‌ കാലങ്ങള്‍ കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ ജീവിക്കുന്ന മാധവന്‍ നായര്‍. പക്ഷേ, പതിവ്‌ പോലെ വെറും തേരാ പാരാ നടക്കുന്ന മോശം സെറ്റപ്പല്ല ഈ സിനിമയില്‍ എന്ന് മാത്രം. പുള്ളിക്കാരന്‍ അക്കൌണ്ടണ്റ്റ്‌ ആണത്രേ.. സ്വന്തമായി വലിയ ഒരു കാബിനും വിളിപ്പുറത്ത്‌ അസിസ്റ്റണ്റ്റ്സും ഒക്കെ ഉള്ള സെറ്റപ്പാണെങ്കിലും ദാരിദ്ര്യമാണെന്ന് നമ്മള്‍ മനസ്സിലാക്കണം.

ഇനി ഈ നായകന്‌ ഒരു നായിക ഉണ്ടാക്കിയെടുക്കാന്‍ ഭാഗ്യപരീക്ഷനങ്ങളുടെ ഒരു കളിയാണ്‌. നായിക പണക്കാരിയാകണം എന്നത്‌ നമുക്ക്‌ നിര്‍ബധമാണല്ലോ...
അവിചാരിതമായി ഒരേ മോതിരത്തില്‍ രണ്ടുപേരും പിടിക്കുക, ഒരേ ടാക്സ്നിയില്‍ കയറുക, ഒരേ സ്ഥലത്തേയ്ക്ക്‌ പോകുക, അവിടെ വച്ച്‌ കൂട്ടിയിടിച്ച്‌ കാപ്പി ഷര്‍ട്ടില്‍ വീഴുക...ഹോ... അങ്ങനെ പോകുന്നു കാര്യങ്ങള്‍. 'തീര്‍ന്നു' എന്ന് വിചാരിക്കരുത്‌.. ഈ കറക്കിക്കുത്ത്‌ കളി കൂടുതല്‍ റൌണ്ട്സിലേയ്ക്ക്‌ കടക്കുന്നു എന്നേ ഉള്ളൂ..
അടുത്ത ഘട്ടത്തില്‍ രണ്ട്‌ ലിഫ്റ്റില്‍ കയറി ഒരേ ഫ്ലോര്‍ സെലെക്റ്റ്‌ ചെയ്യല്‍, ഒരു കറന്‍സിയില്‍ ഫോണ്‍ നമ്പര്‍ എഴുതി അത്‌ തിരികെ എപ്പോള്‍ കിട്ടുന്നോ അപ്പോള്‍ വീണ്ടും വിളീക്കാം എന്ന എഗ്രിമണ്റ്റ്‌..... ഒരു വിധം മതിയായില്ലേ... അത്‌ ആ വഴിയ്ക്ക്‌ നടക്കും...

ഇനി വേണ്ടത്‌ കുറേ അനുബന്ധ കഥാപാത്രങ്ങള്‍. നായകനെ ഒരു ശല്ല്യക്കാരനായ പഴയകാല സുഹൃത്ത്‌ തേടി വരണമല്ലോ.. വരും... അതാണ്‌ മുകേഷ്‌ അവതരിപ്പിക്കുന്ന കഥാപാത്രം.

ഇനി ഈ സംവിധായകണ്റ്റെ തന്നെ മറ്റ്‌ സിനിമകളിലെ കഥാപാത്രങ്ങളും അഭിനേതാക്കളും (മരിച്ചുപോയ കൊച്ചിന്‍ ഹനീഫയ്ക്ക്‌ പകരം സുരാജ്‌ വെഞ്ഞാര്‍മൂട്‌) പല വേഷത്തിലും രൂപത്തിലും ഈ സിനിമയിലും വരും.
പതിവ്‌ പോലെ ആള്‍ മറാട്ടം, പ്രശ്നങ്ങള്‍, നെട്ടോട്ടം, പാട്ട്‌, ഓട്ടം, ചാട്ടം, ഉന്നം തെറ്റല്‍, തല്ല്‌ കൊള്ളല്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.

ക്വൊട്ടേഷന്‍ സംഘം, പോലീസ്‌, കിഡ്നാപ്പ്‌ തുടങ്ങിയ പ്രത്യേകപരിപാടികളും ഈ പരിപാടികള്‍ക്ക്‌ മാറ്റ്‌ കൂട്ടും.

ഒടുവില്‍ എല്ലാം കലങ്ങിത്തിരിഞ്ഞ്‌ എല്ലാം പറഞ്ഞ്‌ കോമ്പ്ളിമെണ്റ്റ്സ്‌ ആക്കി സന്തോഷത്തോടെ കെട്ടിപ്പിടിച്ച്‌ സിനിമ അവസാനിക്കും.

ഈ ചിത്രത്തില്‍ വളരെ വിചിത്രമായി തോന്നിയ ഒരു രംഗമുണ്ട്‌. പാവം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവാത്തതുകൊണ്ട്‌ തോന്നിയതാണേ ഈ സംശയം. ഒരു ഹോട്ടലില്‍ പണവുമായി തങ്ങുന്ന മുകേഷിനേയും ഭാവനയേയും വില്ലന്‍മാര്‍ അവിടെ വന്ന് പിടിച്ച്‌ കൊണ്ട്‌ പോകുന്നുണ്ട്‌. മോഹന്‍ലാല്‍ എത്തുമ്പോഴേയ്ക്കും ഇവര്‍ ഭാവനയുമായി കടന്നു കളഞ്ഞു. മുകേഷിനേയും കൂട്ടി മോഹന്‍ലാല്‍ കാറില് ‍കയറി ചേസ്‌ ചെയ്ത്‌ പോകുന്നു. മുന്‍പത്തെ സീനുകളില്‍ വളരെ ധൈര്യശാലിയും മിണ്ടിയാല്‍ തോക്കെടുത്ത്‌ പൊട്ടിക്കുന്നതുമായ വില്ലനും കൂട്ടരും ഇവരെ പേടിച്ച്‌ കാറ്‍ നിര്‍ത്തി ഭാവനയേയും കൊണ്ട്‌ ഇറങ്ങി ഒാടുന്നു. മോഹന്‍ലാലും മുകേഷും കയ്യില്‍ ബോംബും റോക്കറ്റും കൊണ്ടാണ്‌ വരുന്നതെന്നോ മറ്റോ ഈ പാവം വില്ലന്‍മാര്‍ക്ക്‌ സംവിധായകന്‍ സൂചനകൊടുത്തിട്ടുണ്ടോ എന്ന് പ്രേക്ഷകര്‍ക്കറിയില്ലല്ലോ. അതല്ലേ പാവങ്ങള്‍ വെറും തോക്കും കൊണ്ട്‌ ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്‌. അങ്ങനെ ഒാടി കുറച്ച്‌ കഴിഞ്ഞപ്പോള്‍ മുന്‍പിലോട്ട്‌ വഴിയില്ലത്രേ... പാവങ്ങള്‍.. തിരിഞ്ഞ്‌ നിന്ന് ശക്തരായ നായകനേയും സുഹൃത്തിനേയും നേരിടുകതന്നെ.

ഇതോക്കെ കഴിഞ്ഞ്‌ പോലീസ്‌ എത്തി അവരെയൊക്കെ അറസ്റ്റ്‌ ചെയ്ത്‌ കൊണ്ടുപോയിക്കഴിയുമ്പോള്‍ 'പണം മുഴുവന്‍ അവര്‍ കൊണ്ടുപോയി അല്ലേ?' എന്ന് ചോദിക്കുന്ന നായകന്‌ സുഹൃത്ത്‌ ഒരു കള്ളച്ചിരിയോടെ അത്‌ ഒരു വേസ്റ്റ്‌ ബിന്നില്‍ നിന്ന് എടുത്ത്‌ കൊടുക്കുന്നു. എത്രയോ അകലെയുള്ള ആ ഹോട്ടലില്‍ നിന്ന് ഇവരില്‍ നിന്ന് തട്ടിയെടുത്ത്‌ കൊണ്ടുപോയ പണം, കാറ്‍ ചേസിങ്ങും സ്റ്റണ്ടും കഴിഞ്ഞ്‌ ആശ്വസിച്ച്‌ നില്‍ക്കുന്ന ആ സ്ഥലത്തെ വേസ്റ്റ്‌ ബിന്നില്‍ മുകേഷിന്‌ നേരത്തേ തന്നെ എത്തിക്കാന്‍ സാധിച്ച ആ മനോഹരമായ ടെക്നിക്കിന്‌ നൂറ്‌ കോടി സലാം...

ഈ സിനിമയിലെ സംഭവങ്ങളെ സാമാന്യബുദ്ധിയുടെ അളവുകോല്‍ വച്ച്‌ അളന്ന് ഇതിലെ മണ്ടത്തരങ്ങള്‍ എഴുതാനാണെങ്കില്‍ കുറച്ച്‌ അധികം സമയം മെനക്കെടണം എന്നതിനാല്‍ തല്‍ക്കാലം അതിന്‌ മുതിരുന്നില്ല. എങ്കിലും ചില സാമ്പിളുകള്‍...

ദുബായ്‌ പോലീസ്‌ മിക്കവാറും ഒരു മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
1. മരുഭൂമിയിലിട്ട്‌ ഒരു പറ്റം ദുബായ്‌ പോലീസുകാര്‍ തോക്ക്‌ കൊണ്ട്‌ വെടിക്കെട്ട്‌ നടത്തിയിട്ടും ഒരു ഉണ്ടപോയിട്ട്‌ അര ഉണ്ട പോലും നായകണ്റ്റെയോ സുഹൃത്തിണ്റ്റേയോ ദേഹത്ത്‌ കൊള്ളിക്കാന്‍ കഴിയാഞ്ഞത്‌ കണ്ടാല്‍ ലജ്ജയും നാണക്കേടും തോന്നാതിരിക്കുമോ?
2. സ്വയം കൈ രണ്ടും കെട്ടി വായും മൂടിക്കെട്ടി (സോറി... സ്വയം വാ മൂടിക്കെട്ടി കൈ രണ്ടും കൂട്ടിക്കെട്ടി) ഒരുത്തി കാറിണ്റ്റെ ഡിക്കിയില്‍ കയറി ഇരിക്കുക
3. ഒാടുന്ന കാറിണ്റ്റെ ഡിക്കിയില്‍ കയറിപ്പറ്റുക
4. സി.സി. ടി. വി യിലെ വീഡിയോ നിമിഷസമയം കൊണ്ട്‌ മിക്സ്‌ ചെയ്തു കയറ്റുക (വലിയ ടെക്നോളജിയൊക്കെ ഉള്ളതുകൊണ്ട്‌ പാവം പ്രേക്ഷകര്‍ സമ്മതിച്ചു)

കഥാപരമായി ഇത്തരം നിരവധി പുതുമകളുള്ള ഒരു മനോഹരമായ മരുഭൂമിക്കഥ. കഥാദാരിദ്ര്യത്തെ മരുഭൂമിയായി വിശേഷിപ്പിക്കാമെങ്കില്‍ ഈ സിനിമയുടെ ടൈറ്റില്‍ കറക്റ്റാണ്‌.

ഇതിന്നിടയില്‍ നായകനും നായികയും ഉടുത്തൊരുങ്ങി ഒരു ഡാന്‍സും പാട്ടുമുണ്ട്‌. പാട്ട്‌ കൊള്ളാം.

വേറൊരു പാട്ടുണ്ട്‌.. 'മാധവേട്ടന്‌ മൂക്കിലാണ്‌ ദേഷ്യം..' എന്നോ മറ്റോ പാടുന്ന ഒരു സംഭവം. പ്രേക്ഷകണ്റ്റെ ദേഷ്യം എവിടെയാണെന്നത്‌ സംവിധായകന്‌ ഒരു പ്രശ്നമല്ല.

ഇനി ഒരു പാട്ട്‌ സംഘനൃത്തവും ഓട്ടവും കണ്‍ഫ്യൂഷനും വേണ്ടി ഉണ്ടാക്കിയെടുത്തതും.

മുകളില്‍ വിവരിച്ച മേന്‍മകളൊക്കെയുണ്ടെങ്കിലും ഈ ചിത്രത്തില്‍ പ്രേക്ഷകന്‌ രസിക്കാവുന്ന നിരവധി ഹാസ്യാനുഭങ്ങളും ഉണ്ട്‌ എന്നത്‌ സത്യമാണ്‌. മുകേഷും, മോഹന്‍ ലാലും ചേരുമ്പോള്‍ ഉണ്ടാകുന്ന ഹാസ്യത്തിണ്റ്റെ ഒരു മാന്ത്രികത ഈ ചിത്രത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്‌ എന്നതാണ്‌ കാര്യം. സുരാജ്‌ വെഞ്ഞാര്‍മൂടും ഈ ഹാസ്യാനുഭവത്തിന്‌ സംഭാവന നല്‍കി എന്ന് തന്നെ പറയാം. പലവട്ടം കണ്ടതാണെങ്കില്‍ പോലും ഹാസ്യരംഗങ്ങളില്‍ ഇവര്‍ പ്രകടിപ്പിക്കുന്ന ടൈമിങ്ങും അഭിനയവും പ്രശംസനീയം തന്നെ.

സിനിമാക്കഥയെ വെറും മരുഭൂമിക്കഥയായി കണ്ട്‌ ഇതിലെ ഹാസ്യരംഗങ്ങളെ മാത്രം ആസ്വദിക്കാനുള്ള മനോനിലയില്‍ പോയാല്‍ ചിലപ്പോള്‍ വലിയ ക്ഷോഭം ഇല്ലാതെ ഈ സിനിമ കണ്ടിറങ്ങാം.

Rating: 4 / 10

Saturday, December 10, 2011

സ്വപ്ന സഞ്ചാരി (Swapna Sanchaari)



കഥ, തിരക്കഥ, സംഭാഷണം: കെ. ഗിരീഷ്‌ കുമാര്‍
സംവിധാനം: കമല്‍

കുറഞ്ഞ വേതനത്തിലുള്ള ഒരു ഗവര്‍ണ്‍മണ്റ്റ്‌ ജോലിയുമായി ജീവിച്ചിരുന്ന ഒരാള്‍ ഗള്‍ഫില്‍ പോയി കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അസ്വാഭാവികമായി പണക്കാരനായിത്തീര്‍ന്നതിനുശേഷം നാട്ടില്‍ പേരും പ്രശസ്തിയും സമ്പാദിക്കാന്‍ പണം വാരിക്കോരി ചെലവഴിക്കുന്നതും ഒരു ഘട്ടത്തില്‍ ബിസിനസ്സില്‍ സംഭവിക്കുന്ന പതനത്തെത്തുടര്‍ന്ന്‌ പിടിച്ച്‌ നില്‍ക്കാനാവാത്ത അവസ്ഥവന്ന്‌ ജീവിതം കീഴ്‌ മേല്‍ മറിയുകയും ചെയ്യുന്നു എന്നതാണ്‌ ഈ സിനിമാസാരം.

പലവട്ടം കണ്ടിട്ടുള്ള സ്നേഹസമ്പന്നനും നാടനുമായ ഇന്നസെണ്റ്റിണ്റ്റെ അച്ഛന്‍ കഥാപാത്രം, ഭര്‍ത്താവ്‌ പറയുന്നതെന്തും അംഗീകരിച്ച്‌ ഭര്‍ത്താവിനെയും കുടുംബത്തെയും സേവിക്കുന്ന ഭാര്യാകഥാപാത്രം (സംവ്രിത സുനില്‍), സുഹൃത്തുക്കള്‍, നാട്ടുവാസികള്‍ തുടങ്ങിയവരെല്ലാം ഈ സിനിമയിലും അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്നു.

രസകരമായി കഥാഗതിയെ കൊണ്ടുപോകാന്‍ ഇതിലെ അഭിനേതാക്കള്‍ക്കെല്ലാം സാധിച്ചിരിക്കുന്നു. സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ഇന്നസെണ്റ്റ്‌ തുടങ്ങിയവരെല്ലാം അവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയപ്പോള്‍ ജയറാം തണ്റ്റെ കരിയറിലെ നല്ലൊരു കഥാപാത്രത്തെത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. സംവ്രിത സുനിലും തണ്റ്റെ കഥാപാത്രത്തെ മികവുറ്റതാക്കി.
ജയറാമിണ്റ്റെ മകളായി അഭിനയിച്ച പെണ്‍കുട്ടി ചിത്രത്തിനൊരു പ്രകാശം നല്‍കിയതായി തോന്നി. ചിത്രത്തിലെ ഗാനങ്ങളും മികച്ചുനിന്നു.

പൊതുവേ പറഞ്ഞാല്‍ ഒരു സാധാരണ പ്രേക്ഷകനെ സ്വാധീനിക്കാനും ആസ്വദിപ്പിക്കാനുമായ ചുറ്റുവട്ടവും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഈ ചിത്രത്തിലുണ്ട്‌. പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ ജീവിതസന്ദര്‍ഭങ്ങളോ ഒന്നുമില്ലെങ്കിലും ഒരു സാധാരണക്കാരനായ പ്രേക്ഷകന്‌ തൊട്ടറിയാവുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും രസകരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ തന്നെ ഈ സിനിമയ്ക്ക്‌ പൊതുവേ ഒരു സ്വീകാര്യത ലഭിക്കുന്നതായി തോന്നി.

പക്ഷേ, ഗള്‍ഫ്‌ കാരണ്റ്റെ പ്രകടനം കുറച്ചൊക്കെ കാലപ്പഴക്കം വന്ന സംഗതിയാണെന്ന്‌ ഏതൊരാള്‍ക്കും മനസ്സിലാക്കാം.
നാട്ടിന്‍ പുറം, ഉത്സവം, ഉത്സവക്കമ്മറ്റി, പ്രാരാബ്ദത്തിലും അഭിമാനികളായ കഥാപാത്രങ്ങള്‍ തുടങ്ങിയ പതിവ്‌ ചേരുവകളുമായി ഈ സിനിമ ഉണ്ടാക്കിയെടുത്തതിണ്റ്റെ പിന്നില്‍ മലയാളിപ്രേക്ഷകണ്റ്റെ മനസ്സിലിരിപ്പ്‌ തിരിച്ചറിഞ്ഞ ഒരു ബുദ്ധിമാനായ സംവിധായകണ്റ്റെ മിടുക്കായും വേണമെങ്കില്‍ കരുതാം. പക്ഷേ, മലയാള സിനിമയ്ക്ക്‌ എന്തെങ്കിലും പുതുമകളോ പരീക്ഷണങ്ങളോ നല്‍കി തണ്റ്റെ നില പരുങ്ങലിലാക്കാന്‍ തയ്യാറാകാത്ത ഒരു പരിചയസമ്പന്നനായ സംവിധായകനെയും നമുക്ക്‌ മനസ്സിലാകുമെന്ന്‌ മാത്രം.

(Rating : 4.5 / 10)

Sunday, October 16, 2011

വീരപുത്രന്‍



കഥ: എന്‍. പി. മുഹമ്മദ്‌
തിരക്കഥ, സംഭാഷണം, സംവിധാനം: പി.ടി. കുഞ്ഞുമുഹമ്മദ്‌

1921 മുതല്‍ 1945 വരെയുള്ള മുഹമ്മദ്‌ അബ്ദുരഹ്മാന്‍ സാഹിബിണ്റ്റെ ധീരമായ പ്രവര്‍ത്തനങ്ങളും ആ കാലഘട്ടത്തിലെ സംഭവവികാസങ്ങളില്‍ അദ്ദേഹത്തിണ്റ്റെ ഇടപെടലുകളും അനുഭവങ്ങളുമാണ്‌ വീരപുത്രന്‍ എന്ന സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌. അദ്ദേഹത്തിണ്റ്റെ വ്യക്തി ജീവിതത്തിലേയ്ക്ക്മും വെളിച്ചം വീശുകവാന്‍ ശ്രീ. പി.ടി. കുഞ്ഞുമുഹമ്മദ്‌ ശ്രമിച്ചിരിക്കുന്നു.
മുഹമ്മദ്‌ അബ്ദുരഹ്മാണ്റ്റെ വ്യക്തി ജീവിതത്തിലെ ചില പ്രത്യേക താല്‍പര്യങ്ങളും സ്വകാര്യദുഖങ്ങളുമെല്ലം ഇതില്‍ പ്രതിപാദിക്കുന്നു.

ഇദ്ദേഹത്തിണ്റ്റെ ഈ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇദ്ദേഹം ബന്ധപ്പെട്ടിട്ടുള്ള പല കാലപുരുഷന്‍മാരും (ഇ. എം.എസ്‌., വൈക്കം മുഹമ്മദ്‌ ബഷീര്‍, സുബാഷ്‌ ചന്ദ്രബോസ്‌, നെഹ്രു) നേരിട്ടോ അല്ലെങ്കില്‍ വര്‍ത്തമാനങ്ങളിലൂടെയോ കടന്നുവരുന്നു.

സത്യസന്ധമായി ജീവിച്ച്‌ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിണ്റ്റെ പേരില്‍ ഇദ്ദേഹത്തിന്‌ നേരിട്ട നഷ്ടങ്ങളുംസ്വന്തം സമുദായത്തിലെ ചിലരില്‍ നിന്നും സ്വന്തം രാഷ്ട്രീയപ്രസ്ഥാനത്തിലെ ചിലരില്‍ നിന്നും അനുഭവിക്കേണ്ടിവന്ന ഇകഴ്ത്തലുകളും അപമാനങ്ങളും സംവിധായകന്‍ വരച്ച്‌ കാട്ടുന്നു.

ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനകാലയളവില്‍ ഇദ്ദേഹത്തോടൊപ്പം നിന്ന ഒരു പറ്റം രാജ്യസ്നേഹികളെയും നമുക്ക്‌ കാണാം.

പലവട്ടം കണ്ടുമടുത്ത ബ്രിട്ടീഷ്‌ പോലീസിണ്റ്റെ അടിച്ചമര്‍ത്തലുകളും ഭീകരതയും വീണ്ടും വീണ്ടും കാണേണ്ടിവരുമ്പോഴുണ്ടാകുന്ന ഒരു മടുപ്പ്‌ ഈ ചിത്രം കാണുന്ന പ്രേക്ഷകരുടെ മനസ്സിനെ ബാധിക്കുന്നു.

ഒരു ഡോക്യുമെണ്റ്ററി കാണുന്ന ലാഘവത്തോടെയോ മുരടിപ്പോടെയോ മാത്രമേ ഈ സിനിമയുടെ നല്ലൊരു ഭാഗവും കണ്ടുതീര്‍ക്കാന്‍ സാധിക്കൂ എന്നതാണ്‌ മറ്റൊരു സത്യം.

ഗാനങ്ങള്‍ മോശമായില്ല എന്ന്‌ പറയാം.

അഭിനയം പൊതുവേ എല്ലാവരുടേയും നന്നായിരുന്നു.

നരേന്‍ തണ്റ്റെ കഥാപാത്രത്തെ പരമാവധി മികവുറ്റതാക്കി.

റിമ സെന്നും തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക്‌ മനസ്സില്‍ ഒരു അസ്വസ്ഥതയായി മുഹമ്മദ്‌ അബ്ദുരഹ്മാന്‍ എന്ന വീരപുത്രന്‍ അവശേഷിക്കുന്നുണ്ട്‌ എന്നത്‌ ആ കഥാപാത്രത്തിണ്റ്റെ ജീവിതം നല്ലൊരു അളവില്‍ പ്രേക്ഷകരിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്‌ എന്നതിണ്റ്റെ തെളിവാണ്‌.

തളരാത്ത രാഷ്ട്രീയപ്രവര്‍ത്തനവും അതിന്നിടയില്‍ സംഭവിച്ച വ്യക്തിപരമായ നഷ്ടങ്ങളും രാഷ്ട്രീയമായ തിരിച്ചടികളും അകാലത്തിലെ മരണവും അദ്ദേഹത്തെ പിന്നീടുള്ള കാലഘട്ടത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാന്‍ കാരണമായതിനാല്‍ തന്നെ അത്‌ തിരിച്ചറിഞ്ഞ്‌ ശ്രദ്ധിക്കാന്‍ ഒരു അവസരവുമൊരുക്കുന്നു.

Rating : 4 / 10

Friday, October 07, 2011

ഇന്ത്യന്‍ റുപ്പി (Indian Rupee)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്‌
നിര്‍മാണം: പൃഥ്യിരാജ്‌, ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍

ഒരു സ്ഥലക്കച്ചവടബ്രോക്കര്‍ കണ്ണിയിലെ ഏറ്റവും താഴെക്കിടയിലെ ആളുകളില്‍ നിന്ന് സമ്പന്നനാകാനുള്ള മോഹവുമായി ചില ശ്രമങ്ങള്‍ നടത്തുന്നയാളാണ്‌ ജെ.പി. എന്ന് വിളിക്കുന്ന ജയപ്രകാശ്‌ (പൃഥ്യിരാജ്‌). അദ്ദേഹത്തിണ്റ്റെ സുഹൃത്തും കൂട്ടാളിയുമായി സി.എച്ച്‌. എന്ന കഥാപാത്രത്തെ ടിനി ടോം അവതരിപ്പിക്കുന്നു. ഇവര്‍ക്കിടയിലേയ്ക്ക്‌ വിഞ്ജാനവും തന്ത്രങ്ങളുമുള്ള ഒരു വൃദ്ധകഥാപാത്രമായ അച്യുതമേനോന്‍ (തിലകന്‍) കടന്നുവരുന്നു.

കോടികളുടെ സ്ഥലക്കച്ചവട ഇടപാടുകളില്‍ ചെന്ന് പെട്ട്‌ അതില്‍ നിന്ന് ജീവിതം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിനൊടുവില്‍ ജീവിതം കൈവിട്ടുപോകാതിരിക്കാന്‍ ശ്രമിക്കുന്ന ജെ.പി.യുടേയും കൂട്ടരുടേയും കഥയാണ്‌ ഈ സിനിമ പറയുന്നത്‌.

റിയല്‍ ഏസ്റ്റേറ്റ്‌ ബിസിനസ്സിലെ കളികളും തന്ത്രങ്ങളും കുടുക്കുകളും ഈ ചിത്രത്തിലൂടെ വ്യക്തമാക്കാന്‍ രഞ്ജിത്‌ ശ്രമിച്ചിരിക്കുന്നു.

ജെ.പി. എന്ന കഥാപാത്രത്തെ വളരെ നന്നായി കൈകാര്യം ചെയ്തുകൊണ്ട്‌ പൃഥ്യിരാജ്‌ മണ്ണിലേയ്ക്കിറങ്ങി കുറച്ചൊന്നു ജനകീയനാകാനുള്ള ശ്രമം ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു. ഇതില്‍ രഞ്ജിത്തിണ്റ്റെ കഴിവും ധൈര്യവും പ്രശംസനീയം തന്നെ.

തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‌ പലപ്പെൊഴും നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്താനും പ്രേക്ഷകരില്‍ ചില സദ്‌ ഭാവനകള്‍ ഉണര്‍ത്താനും സാധിച്ചിട്ടുണ്ട്‌. പക്ഷേ, അവ്യക്തമായതും ദഹിക്കാനാകാത്തതുമായ ചില ജീവിത സന്ദര്‍ഭങ്ങളും പ്രവര്‍ത്തികളും ഈ കഥാപാത്രത്തിണ്റ്റെ ശേഷിയിരിപ്പുകളായി തുടരുന്നു. തിലകന്‍ തണ്റ്റെ അഭിനയമികവോടെ അദ്ദേഹത്തിണ്റ്റെ കഥാപാത്രത്തെ ശ്രദ്ദേയമാക്കി.

റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറായി മാമുക്കോയ ചെറുതെങ്കിലും തണ്റ്റെ വേഷം ഭംഗിയാക്കി.

ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പിശുക്കനായ പണക്കാരന്‍ ശ്രദ്ദേയമായിരുന്നു.

റീമ കല്ലിങ്ങള്‍ നായികാവേഷത്തിലുണ്ടെങ്കിലും കാര്യമായ പ്രാധാന്യമൊന്നും ഉണ്ടെന്ന് പറയാനാവില്ല.

വിവാഹക്കമ്പോളത്തിലെ പുതിയതലമുറയ്ക്ക്‌ വേണ്ട ചങ്കുറപ്പിനെ ചൂണ്ടിക്കാണിച്ചും, റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ ചൂഷണങ്ങളും കളികളും അപകടങ്ങളും തുറന്നുകാണിച്ചും ധാര്‍മ്മികതയ്ക്കു വേണ്ടി പണം ഉപേക്ഷിക്കേണ്ട ആവശ്യത്തെ ഉയര്‍ത്തിക്കാണിച്ചും ഒരു നല്ല സന്ദേശം നല്‍കാന്‍ രഞ്ജിത്‌ തണ്റ്റെ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു. എങ്കിലും, ഈ ചിത്രം ഒരു ആവറേജ്‌ തലത്തിലുള്ള ആസ്വാദനസുഖമേ ഒരു സാധാരണപ്രേക്ഷകന്‌ നല്‍കുന്നുള്ളൂ എന്നതാണ്‌ സത്യം.

തുടക്കം മുതല്‍ വളരെ ഇഴഞ്ഞ്‌ നീങ്ങുന്ന കഥയില്‍ ഇടയ്ക്കിടയ്ക്ക്‌ ചില ഉണര്‍വ്വുകളും ചലനങ്ങളും ഉണ്ടെങ്കിലും പൊതുവേ ഒരു വരള്‍ച്ച പ്രകടമായിരുന്നു.

ജയപ്രകാശിണ്റ്റെ അമ്മയും സഹോദരിയും ചേര്‍ന്നുള്ള സീനുകളില്‍ കുറച്ചൊരു സുഖകരമായ ബന്ധം അനുഭവപ്പെട്ടിരുന്നു.

എം.ബി.ബി.എസ്‌. ഒാള്‍ഡ്‌ ബാച്ചിണ്റ്റെ ഒരു കൂട്ടായ്മയില്‍ നായകന്‍ ഒരു മുണ്ടുടുത്ത്‌ നിന്ന് പാട്ടുപാടിയപ്പോള്‍ ഡോക്ടര്‍മാരായ ഒരു പറ്റം ഇണക്കുരുവികള്‍ പരസ്പരം ഒരേ അളവില്‍ തലചായ്ച്ച്‌ ആരുടേയോ നിര്‍ദ്ദേശാനുസരണം തലയാട്ടി ആസ്വദിച്ചപ്പോള്‍ വല്ലാത്ത ഒരു അസ്വാഭാവികതയായിരുന്നു പ്രേക്ഷകര്‍ക്ക്‌.

പലപ്പോഴും ഉണര്‍വ്വുള്ളതും രസപ്രദവുമായ പല ഡയലോഗുകളും കഥാപാത്രങ്ങള്‍ക്ക്‌ നല്‍കിക്കൊണ്ട്‌ ഈ സിനിമയെ കൊടും വരള്‍ച്ചയില്‍ നിന്ന് രഞ്ജിത്‌ രക്ഷിച്ചെടുത്തിരിക്കുന്നു.

സിനിമയുടെ അവസാനം ദൃശ്യഭംഗിയുള്ള ഒരു ഗാനരംഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പൃഥ്യിരാജ്‌ എന്ന നടനെ കിട്ടാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും താറടിച്ച്‌ ആസ്വദിക്കുന്ന നല്ലൊരുശതമാനം ആളുകളിലും പുറത്തറിയിക്കാനാകാത്ത ഒരു ഈഗോയും അസൂയയും ഉണ്ടെന്ന ചില സത്യവശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇദ്ദേഹത്തിണ്റ്റെ സിനിമകളെ കൂവി തോല്‍പിക്കാനുള്ള ശ്രമവും വ്യക്തമാണ്‌. പക്ഷേ, ഈ ചിത്രത്തില്‍ തുടങ്ങുമ്പോള്‍ കിട്ടുന്ന കൂവലുകള്‍ പതുക്കെ പതുക്കെ കുറഞ്ഞ്‌ വന്ന് നിശ്ചലാവസ്ഥയിലെത്തുന്നത്‌ ഈ കഥാപാത്രത്തെ പൃഥ്യിരാജിന്‌ പ്രേക്ഷകരിലേയ്ക്ക്‌ എത്തിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതിന്‌ തെളിവാണ്‌. ഈ ഉദ്യമത്തില്‍ രഞ്ജിത്തും വിജയം കണ്ടിരിക്കുന്നു.

പക്ഷേ, പ്രേക്ഷകരെ വല്ലാതെ ആകര്‍ഷിക്കുവാന്‍ മാത്രം പോന്ന ഒരു കപ്പാസിറ്റി ഈ ചിത്രത്തിനില്ല എന്ന് തന്നെ വേണം സത്യസന്ധമായി പറയാന്‍.

Rating : 5 /10

Saturday, October 01, 2011

സ്നേഹവീട്‌ (Snehaveedu)



രചന, സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂര്‍

പിഞ്ചുകുഞ്ഞായിരിക്കുമ്പോഴേ അച്ഛന്‍ മരിച്ച അജയന്‍ (മോഹന്‍ ലാല്‍), രാജ്യത്തിണ്റ്റെ പല ഭാഗങ്ങളിലും പോയി പല ജോലികളും ചെയ്ത്‌ ഒടുവില്‍ ഗള്‍ഫിലെത്തി കുറേ പണം സമ്പാദിച്ച്‌ നാട്ടില്‍ കുറേ സ്ഥലവും സമ്പാദ്യവുമായി തിരിച്ചെത്തുകയും അമ്മയോടൊപ്പം (ഷീല) തനിക്കിഷ്ടപ്പെട്ട കൃഷിയും നാടുമായി ജീവിക്കുകയും ചെയ്യുന്നു.

രണ്ടര വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചിട്ടും വേറെ വിവാഹം കഴിക്കാതെ തനിക്കുവേണ്ടി ജീവിച്ച അമ്മയ്ക്കുവേണ്ടി ജീവിക്കാന്‍ അജയനും വിവാഹം കഴിക്കാതിരിക്കുന്നു. ആ സ്നേഹബന്ധം കേട്ടിട്ട്‌ കോരിത്തരിക്കുന്നില്ലേ?.. തരിക്കും തരിക്കും... കഥ മുഴുവനായാല്‍ ശരിക്കും തരിക്കും...

ഇങ്ങനെ സുഖമായി ജീവിക്കുന്ന ഇവര്‍ക്കിടയിലേയ്ക്ക്‌ അജയനെ അന്വേഷിച്ച്‌ ഒരു കൌമാരക്കാരന്‍ പയ്യന്‍ എത്തുന്നതും ഇതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സത്യാന്വേഷണങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

പശുവിനെ കുളിപ്പിക്കല്‍, പശുവിനെ കറക്കല്‍, നാളിലേരം ഇടല്‍, തെങ്ങ്‌ കയറ്റം, നെല്ല് വിതയ്ക്കല്‍, ടാറിടാത്ത റോഡ്‌, കള്ള് ചെത്ത്‌, കള്ള് കുടി, നാട്ടുകാരുടെ കലാപരിപാടികള്‍, നാടകം, ചെണ്ടമേളം, നല്ലവരായ അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, തറവാട്ടമ്മ, സല്‍ സ്വഭാവിയായ നായകന്‍ എന്നീ ചേരുവകള്‍ ഇഷ്ടാനിഷ്ടം പല അളവിലായി ചേര്‍ത്ത്‌ ഒരു കുടുക്കയിലിട്ട്‌ കുലുക്കി അതില്‍ മേമ്പൊടിക്ക്‌ ഒരല്‍പ്പം പതിവ്‌ സെണ്റ്റിമെണ്റ്റ്സ്‌ ചേര്‍ത്ത്‌ ഇളക്കിയാല്‍ സത്യന്‍ അന്തിക്കാടിണ്റ്റെ മണ്ണിണ്റ്റെ മണമുള്ള സിനിമയാകും എന്നാണ്‌ ധാരണയായിരുന്നത്‌. എന്നാല്‍ ഇത്‌ യാതൊരു മണവും ഗുണവുമില്ലാത്ത കഷായമായി മാറി എന്നതാണ്‌ സത്യം.

ഒരൊറ്റ തവണപോലും കാണാത്ത ഒരു രംഗമോ (ഇദ്ദേഹ സിനിമകളില്‍ തന്നെ), സന്ദര്‍ഭങ്ങളോ, ഡയലോഗുകളോ, കഥാപാത്രങ്ങളോ ഈ ചിത്രത്തിലില്ല എന്നത്‌ തന്നെ ഈ ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നു.

'ഹിറ്റ്‌ ലര്‍ മാധവന്‍ കുട്ടിയുടെ വീടേതാ' എന്ന ചോദ്യവും അപ്പോഴത്തെ സാഹചര്യവും ഈ സിനിമയില്‍ വന്നപ്പോള്‍ 'കരിങ്കണന്‍ മത്തായിയുടെ വീടേതാ' എന്നതാക്കി മാറ്റി പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചിരിക്കുന്നു. ഒരു കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങള്‍ പരാജയങ്ങളാകുന്നത്‌ തിരിച്ച്‌ പാരയാകുന്നതും പോലുള്ള സംഭവങ്ങള്‍ പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. ചെയ്യാത്ത കര്‍മ്മത്തിന്‌ തെറ്റിദ്ധരിക്കപ്പെട്ട്‌ ബന്ധുക്കളുടേയും നാട്ടുകാരുടേയും ഇടയില്‍ മാനം നഷ്ടപ്പെട്ട്‌ ചമ്മേണ്ടിവരുന്ന സീനുകളും പുതുമകള്‍ തന്നെ.

അജയനെ അന്വേഷിച്ചെത്തുന്ന പയ്യനായി അഭിനയിച്ച പുതുമുഖ താരം 'രാഹുല്‍', ഒന്ന് രണ്ട്‌ സീനുകളില്‍ കല്ല് കടി ഉണ്ടാക്കിയെങ്കിലും ഈ ചിത്രത്തിന്‌ അല്‍പമെങ്കിലും ഒരു ഭാവം നല്‍കി എന്നു വേണം പറയാന്‍.

മോഹന്‍ലാലിണ്റ്റെ ശരീരം പൊതുവേ ഈ കഥാപാത്രത്തിന്‌ വല്ലാത്തൊരു അസ്വാഭാവികത വരുത്തുന്നതായി തോന്നി. പക്ഷേ, ഒന്ന് രണ്ട്‌ സീനുകളില്‍ തണ്റ്റെ മുഖഭാവങ്ങളിലും ഡയലോഗുകളിലും തണ്റ്റേതായ ഒരു സുഖം മോഹന്‍ലാലിന്‌ നല്‍കാനായി.

ഷീലയും പതിവ്‌ തറവാട്ടമ്മ റോള്‍ പതിവുപോലെ തന്നെ ചെയ്തു.

തുടക്കം മുതല്‍ ഒടുക്കം വരെ ഒരേപോലെ പ്രേക്ഷകരെ ബോറടിയുടെ തീവ്രത മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചു എന്നതില്‍ സത്യന്‍ അന്തിക്കാടിന്‌ അഭിനന്ദിക്കാം. പക്ഷേ, ഒന്ന് രണ്ട്‌ സീനുകളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ചെറുതായൊരു ചലനം ഉണ്ടാക്കാനായോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അജയനെ തേടിയെത്തുന്ന പയ്യണ്റ്റെ ഭൂതകാലവും മറ്റും അന്വേഷിച്ച്‌ ചെന്നെത്തി കണ്ടെത്തുന്നത്‌ വല്ലാത്തൊരു കണ്ടുപിടുത്തമായി ഭവിച്ചു. 'ഇതെല്ലാം കഷ്ടപ്പെട്ട്‌ കണ്ടുപിടിക്കേണ്ടിയില്ലായിരുന്നു' എന്ന് ആര്‍ക്കും തോന്നിപ്പോകും. ഒടുവില്‍ പ്രേക്ഷകരെ ആ പച്ചക്കള്ളം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്‌ 'കൂടുതല്‍ അറിയേണ്ടതില്ല' എന്ന അഹങ്കാരത്തില്‍ സിനിമ അവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ തൃപ്തിയായി.

മോഹന്‍ലാലിനെ മണ്ണില്‍ ചവിട്ടി നടത്തിച്ചു എന്നത്‌ സത്യന്‍ അന്തിക്കാട്‌ മോഹന്‍ലാലിനോടും മലയാളസിനിമയോടും ചെയ്ത ഒരു നല്ലകാര്യമായി പലയിടത്തും കണ്ടു. പാവം മോഹന്‍ലാല്‍! ഇങ്ങനെ മണ്ണില്‍ ചവിട്ടി നടക്കേണ്ടിവന്ന ഇദ്ദേഹത്തിണ്റ്റെ ഗതികേട്‌ എന്നല്ലാതെ വേറൊന്നും പറയാനില്ല.

DNA ടെസ്റ്റ്‌ എന്ന് പറയുന്നത്‌ ആര്‍ക്കും ഒാടിപ്പോയി ഒരു ലാബില്‍ ചെന്ന് ചെയ്യാവുന്ന സിമ്പിള്‍ സംഗതിയാണെന്ന് കാണിച്ചുതന്നതിനും സത്യന്‍ അന്തികാടിന്‌ പ്രത്യേക നന്ദി.

'നല്ലതായാലും ചീത്തയായാലും സത്യന്‍ അന്തിക്കാടിണ്റ്റെ സിനിമയല്ലേ, പോയി കണ്ടേക്കാം' എന്ന് വിശ്വസിക്കുന്ന ഒരു പ്രേക്ഷകരാണ്‌ തണ്റ്റെ ശക്തി എന്ന് സത്യന്‍ അന്തിക്കാട്‌ ഈയിടെ പറഞ്ഞതായി വായിച്ചു. ആ പ്രേക്ഷകരോട്‌ ഈ ചതി കാണിച്ചതിന്‌ സത്യന്‍ അന്തിക്കാടിന്‌ കാലം മാപ്പുതരില്ല.

സിനിമയില്‍ യാതൊരു കഥയുമില്ലെങ്കിലും, പ്രേക്ഷകരുടെ നാടിനോടും നാട്ടിന്‍പുറത്തിനോടുമുള്ള നൊസ്റ്റാള്‍ജിയയെ വിറ്റ്‌ കാശാക്കാം എന്ന ഒരൊറ്റ ഉദ്ദേശത്തോടെതന്നെ ഇദ്ദേഹം പല സീനുകളും വളരെ നിര്‍ബന്ധബുദ്ധിയോടെ ചേര്‍ത്തിരിക്കുന്നു എന്നത്‌ ഏതൊരാള്‍ക്കും പകല്‍ പോലെ വ്യക്തമാണ്‌. ഇത്രയ്ക്കങ്ങ്‌ ഈ ബോറന്‍ രംഗങ്ങള്‍ പല അളവില്‍ ചേര്‍ത്ത്‌ നല്‍കാന്‍ മാത്രം ഒരു മാനസികദരിദ്രാവസ്ഥ പ്രേക്ഷകസമൂഹത്തിനില്ല എന്ന് വൈകാതെ തന്നെ ഇദ്ദേഹത്തിന്‌ മനസ്സിലായിക്കോളും.

Rating : 3 / 10