Sunday, September 18, 2011

ഡോക്ടര്‍ ലൌ (Doctor Love)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: കെ. ബിജു
നിര്‍മ്മാണം: ജോയ്‌ തോമസ്‌ ശക്തികുളങ്ങര

കോളേജിലെ ഒരു അദ്ധ്യാപകണ്റ്റെ (ഇന്നസെണ്റ്റ്‌) ആ കോളേജിലെ തന്നെ അദ്ധ്യാപികയുമായുള്ള (ബിന്ദു പണിക്കര്‍) ഒരു പഴയകാലപ്രണയത്തിനെ പൂവണിയിക്കാന്‍ കോളേജ്‌ കാണ്റ്റീനില്‍ ജോലിയായി എത്തുന്നതാണ്‌ വിനയചന്ദ്രന്‍ (കുഞ്ചാക്കോ ബോബന്‍). തുടര്‍ന്ന്‌ ആ കോളേജിലെ ചില പ്രണയങ്ങളെ വിജയത്തിലേക്കെത്തിക്കുവാന്‍ ഇയാള്‍ നല്‍ കുന്ന ഉപദേശങ്ങളും തന്ത്രങ്ങളും കോളേജില്‍ വിനയചന്ദ്രണ്റ്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും 'ഡോക്ടര്‍ ലൌ' എന്ന്‌ പേര്‌ ചാര്‍ത്തിക്കിട്ടുകയും ചെയ്യുന്നു.

കോളേജ്‌ ഡെവിള്‍ എന്നറിയപ്പെടുന്ന 'ആണ്‍ സ്വഭാവമുള്ള' പെണ്‍കുട്ടിയെ (ഭാവന) സ്നേഹിക്കുന്ന ഒരു പയ്യണ്റ്റെ കേസ്‌ വിനയചന്ദ്രന്‍ ഏറ്റെടുക്കുകയും അതൊരു പബ്ളിക്‌ ചലഞ്ച്‌ ആയി മാറുകയും ചെയ്യുന്നു. 'തന്നെക്കൊണ്ട്‌ ആ പയ്യനെ പ്രണയിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിനയചന്ദ്രന്‍ ജയിച്ചു, അല്ലെങ്കില്‍ വിനയചന്ദ്രന്‍ തന്നെ കെട്ടണം' എന്നാണ്‌ ഈ പെണ്‍കുട്ടിയുടെ പബ്ളിക്‌ ചലഞ്ച്‌... സമയവും നിശ്ചയിച്ചു.. ആനുവല്‍ ഡേയ്ക്ക്‌ മുന്‍പ്‌.... നല്ല രസമുള്ള ചലഞ്ച്‌ അല്ലേ?

കുഞ്ചാക്കോ ബോബന്‍ തണ്റ്റെ കഥാപാത്രത്തെ വളരെ മിതത്വത്തോടെ കൈകാര്യം ചെയ്തു എന്നതാണ്‌ ഏറ്റവും ശ്രദ്ദേയം. അതുപോലെ ഭഗത്‌ മാനുവല്‍, മണിക്കുട്ടന്‍ തുടങ്ങിയവരെല്ലാം മോശമല്ലാതെ തന്നെ അവരുടെ റോളുകള്‍ ചെയ്തിട്ടുണ്ട്‌. ഭാവനയും തണ്റ്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.

അഭിനയനിലവാരം പൊതുവേ എല്ലാവരുടേയും മോശമല്ലാത്ത നിലവാരം പുലര്‍ത്തി.

തമിഴിലെ 'ഷാജഹാന്‍' അടക്കമുള്ള പല ചിത്രങ്ങളിലും കണ്ടിട്ടുള്ള കഥാതന്തുവും സംഭവങ്ങളുമൊക്കെയാണെങ്കിലും പൊതുവേ ഒരു സിമ്പില്‍ ആയ ആറ്റിറ്റ്യൂഡും പോസിറ്റീവ്‌ ആയ ചിന്താഗതിയും ചിത്രത്തിലുടനീളം പ്രകടമായി നിര്‍ത്തുവാന്‍ കെ. ബിജുവിന്‌ സാധിച്ചിരിക്കുന്നു എന്നത്‌ അഭിനന്ദനാര്‍ഹമാണ്‌.

കോളേജ്‌ സിനിമകളിലെ പതിവുരീതികളില്‍ ചിലതിലെങ്കിലും മാറ്റം വരുത്താനും ബിജുവിന്‌ സാധിച്ചിട്ടുണ്ട്‌. ഒരു വില്ലന്‍ ഗ്യാങ്ങും അവരുമായുള്ള അടിപിടിയുമൊക്കെ പതിവുള്ളതാണെങ്കിലും ആ മേഖലയില്‍ അത്രയ്ക്ക്‌ ആവര്‍ത്തനത്തിന്‌ ശ്രമിച്ചില്ല എന്നത്‌ ആശ്വാസം തന്നെ.

കുഞ്ചാക്കോ ബോബന്‍ എന്ന നടനെക്കൊണ്ട്‌ ഒാവര്‍ ഹീറോയിസം കാണിക്കാതെ നടനെയും കഥാപാത്രത്തെയും തമ്മില്‍ ഒരുമിച്ച്‌ നിര്‍ത്തി കൂടുതല്‍ വിശ്വാസയോഗ്യമാക്കാനും ബിജുവിന്‌ സാധിച്ചിരിക്കുന്നു.

വില്ലന്‍ ഗ്യങ്ങിനോട്‌ കുഞ്ചാക്കോ പറയുന്ന ഡയലോഗ്‌ തന്നെ ഉദാഹരണം. "നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ എന്നെ രണ്ട്‌ തല്ല് തല്ലാം.. പക്ഷേ, എത്ര തല്ല് കിട്ടിയാലും ഞാന്‍ എടുത്ത തീരുമാനം മാറ്റില്ല".

അതുപോലെ തന്നെ മറ്റൊരു ഡയലോഗ്‌ .. "എനിയ്ക്കിപ്പോള്‍ ലാലേട്ടന്‍ ചെയ്യുന്നപോലെ നിങ്ങളെ അടിച്ച്‌ നിരത്താന്‍ ആഗ്രഹമുണ്ട്‌.. പക്ഷേ, ഞാനൊരു സൂപ്പര്‍ സ്റ്റാറൊന്നുമല്ല" .

"ഒരാള്‍ വിചാരിച്ചാല്‍ രണ്ടുപേരെക്കൊണ്ട്‌ പ്രേമിപ്പിക്കാന്‍ ഒന്നും പറ്റില്ല" എന്ന് രണ്ടുമൂന്ന് പ്രാവശ്യം കുഞ്ചാക്കോയെക്കൊണ്ട്‌ ബിജു പറയിക്കുന്നത്‌ ഒരു ഒാവര്‍ കരുതല്‍ അല്ലേ എന്ന സംശയം ന്യായം.

'പ്രേക്ഷകര്‍ ഈ ക്രിയകള്‍ നായകണ്റ്റെ കഴിവായി കാണേണ്ട... അത്ര സീരിയസ്‌ ആയി എടുക്കേണ്ട' എന്നൊരു ധ്വനി തന്നെ ചിത്രത്തെ കൂടുതല്‍ സ്വീകാര്യമാക്കാനുള്ള ശ്രമത്തിണ്റ്റെ ഭാഗമാണ്‌.

ചലഞ്ചില്‍ ജയിക്കാനായി വില്ലന്‍ ഗ്യാങ്ങിണ്റ്റെ കൂട്ടുപിടിക്കുന്ന ഭാവന അവരോട്‌ സമ്മതിക്കുന്ന കണ്ടീഷന്‍ കുറച്ച്‌ അതിക്രമമായിപ്പോയി. 'കുടുംബത്ത്‌ പിറന്ന' ഒരുത്തിയും അത്തരം ഒരു കണ്ടീഷന്‍ സമ്മതിക്കില്ലെന്നതാണ്‌ സത്യം. (പിന്നീട്‌ വിനയചന്ദ്രണ്റ്റെ കണ്ടെത്തലില്‍ ആ ഒരു സംശയം മാറിക്കിട്ടും...).

ബിജുവിണ്റ്റെ രചനയിലെ മറ്റൊരു പ്രധാന ന്യൂനതയാണ്‌ വിനയചന്ദ്രണ്റ്റെ ബാല്യകാല സഖിയോടുള്ള പ്രണയം.

ചില ഡയലോഗുകള്‍ കേട്ടാല്‍ തകര്‍ന്ന് പോകും.. "അവള്‍ക്കെന്നോട്‌ ഇഷ്ടമല്ലെന്ന് പറഞ്ഞാലും എണ്റ്റെ ഇഷ്ടം അവള്‍ മനസ്സിലായതുകൊണ്ടാണല്ലോ അവള്‍ക്ക്‌ ഇങ്ങോട്ട്‌ ഇഷ്ടമല്ലെന്ന് പറയാനാകുന്നത്‌ എന്ന് കരുതി ഞാന്‍ സമാധാനിക്കും.."
ആരായാലും കോരിത്തരിക്കും.. ഈ ഡയലോഗ്‌ രണ്ട്‌ പ്രാവശ്യം ഉള്ളതുകൊണ്ട്‌ രണ്ട്‌ പ്രാവശ്യം കോരിത്തരിക്കാന്‍ സാദ്ധ്യതയുണ്ട്‌.

പല ന്യൂനതകളൊക്കെ നിലനില്‍ക്കുമ്പോഴും, പൊതുവേ ആസ്വാദനക്ഷമതയുള്ള പല സന്ദര്‍ഭങ്ങളും പോസിറ്റീവ്‌ സ്പിരിറ്റും സുഹൃത്‌ ബന്ധങ്ങളുടെ ഊഷ്മളതയും മോശമല്ലാത്ത അളവില്‍ പകര്‍ന്നുതരാനും പതിവ്‌ സങ്കീര്‍ണ്ണതകളും വില്ലന്‍ ഇടപെടലുകളും ഒഴിവാക്കി ലളിതമായ ഒരു ദൃശ്യാനുഭവം ഒരുക്കാനും കെ.ബിജുവിനും കൂട്ടുകാര്‍ക്കും സാധിച്ചിരിക്കുന്നു എന്നത്‌ നല്ല കാര്യം.

Rating : 4.5 / 10

1 comment:

സൂര്യോദയം said...

പല ന്യൂനതകളൊക്കെ നിലനില്‍ക്കുമ്പോഴും, പൊതുവേ ആസ്വാദനക്ഷമതയുള്ള പല സന്ദര്‍ഭങ്ങളും പോസിറ്റീവ്‌ സ്പിരിറ്റും സുഹൃത്‌ ബന്ധങ്ങളുടെ ഊഷ്മളതയും മോശമല്ലാത്ത അളവില്‍ പകര്‍ന്നുതരാനും പതിവ്‌ സങ്കീര്‍ണ്ണതകളും വില്ലന്‍ ഇടപെടലുകളും ഒഴിവാക്കി ലളിതമായ ഒരു ദൃശ്യാനുഭവം ഒരുക്കാനും കെ.ബിജുവിനും കൂട്ടുകാര്‍ക്കും സാധിച്ചിരിക്കുന്നു എന്നത്‌ നല്ല കാര്യം.