Monday, October 11, 2010

ഒരിടത്തൊരു പോസ്റ്റ്‌ മാന്‍



‍സ്ക്രിപ്റ്റ്‌: കെ. ഗിരീഷ്‌ കുമാറ്‍
സംവിധാനം: ഷാജി അസീസ്‌
നിര്‍മാണം: ടി. ഷാജി, ബഷീര്‍ സില്‍ സില

ഫുഡ്‌ ബോള്‍ കമ്പക്കാരനും മഹാ മടിയനുമായ പോസ്റ്റ്‌ മാനായി ഇന്നസെണ്റ്റും, പി.എസ്‌.സി. പരീക്ഷ പാസ്സായി നല്ലൊരു സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന മകനായി കുഞ്ചാക്കോ ബോബനും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഈ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ്‌ ഒരു പ്രധാനമായ അജണ്ട.

ഇന്‍ഷുറന്‍സ്‌, റിയല്‍ എസ്റ്റേറ്റ്‌, പി.എസ്‌.സി. ട്യൂഷന്‍ തുടങ്ങിയ വിവിധ പരിപാടികളിലൂടെ ജീവിക്കാന്‍ വേണ്ട പണം കണ്ടെത്തുന്ന മകനും, ഫുഡ്‌ ബോള്‍ കമ്പത്തില്‍ പണം നഷ്ടപ്പെടുത്തുന്ന അച്ഛനും ഇവര്‍ക്കിടയിലെ ബന്ധവുമാകുന്നു ഒരു വിഷയം.

കുഞ്ചാക്കോ ബോബന്‍ ട്യൂഷനെടുക്കുന്ന സെണ്റ്ററിലെ സ്റ്റുഡന്‍ഡ്‌ ആയ മീരാ നന്ദന്‍ ഇവിടെ വലിയ പ്രതിസന്ധികളിലില്ലാത്ത കാമുകിയുടെ വേഷമിടുന്നു.

ഇതിന്നിടയില്‍ ഒരു സസ്പെന്‍സ്‌ എലിമണ്റ്റ്‌ ആയി ശരത്‌ കുമാറും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

കലാഭവന്‍ മണിയുടെ എസ്‌. ഐ. യും സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റെ കോണ്‍സ്റ്റബിളും സലിം കുമാറിണ്റ്റെ ലോട്ടറി ഭ്രമക്കാരനായ നിരുത്തരവാദിയായ ഭര്‍ത്താവും മറ്റ്‌ പ്രധാന സംഗതികളാണ്‌.

ലോട്ടറി ഭ്രമത്തിനെതിരെ ഒരു സന്ദേശമാണ്‌ ഈ സിനിമയുടെ പ്രധാന ഉദ്ദേശമെന്ന് തോന്നിപ്പോകും. (അത്‌ ഒരു ഉദ്ദേശം മാത്രമാകുന്നു).

തീവ്രവാദ ബന്ധമെന്ന വിഷയം കൊണ്ട്‌ നിരപരാധികളെ ബലിയാടുകളാക്കുന്നു എന്ന ഒരു വിഷയവും ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നു.

വളരെ ദയനീയമായി പ്രേക്ഷകരെ ബൊറടിപ്പിക്കുന്ന ഒരു ചിത്രം എന്നേ ഈ സിനിമയെ വിശേഷിപ്പിക്കാനാകൂ.

കുഞ്ചാക്കോ ബൊബണ്റ്റെ തലയില്‍ വിഗ്ഗ്‌ തള്ളിവച്ചിരിക്കുന്ന കണ്ടിട്ട്‌ ചിരിവരാത്ത ഒരു പ്രേക്ഷകനും തീയ്യറ്ററില്‍ ഉണ്ടാകില്ല (പ്രേക്ഷകര്‍ തീയ്യറ്ററില്‍ ഉണ്ടെങ്കില്‍.... ആകെ 30% ആളുകളേ ശനിയാഴ്ച സെക്കന്‍ഡ്‌ ഷോ കാണുവാന്‍ ചാലക്കുടി സുരഭിയില്‍ ഉണ്ടായിരുന്നുള്ളൂ)

കുഞ്ചാക്കോ ബോബന്‍ ഒരിക്കലെങ്കിലും കണ്ണാടിയില്‍ നോക്കിയിരുന്നെങ്കില്‍ ഈ കോമാളിത്തരത്തിന്‌ നില്‍ക്കുമായിരുന്നില്ല എന്ന് തോന്നുന്നു.

ഇന്നസെണ്റ്റ്‌ എന്ന കഥാപാത്രത്തിണ്റ്റെ സ്വഭാവവും വൈകാരികതലവും 'എത്സമ്മ എന്ന ആണ്‍കുട്ടി' എന്ന ചിത്രത്തിലെ കെ.പി.എസ്‌.സി. ലളിതയുടെ അതേ കോപ്പി തന്നെ.... കഷ്ടം തോന്നിപ്പോയി...

അച്ഛാന്‍ മകന്‍ സ്നേഹ സുഹൃദ്‌ ബന്ധങ്ങള്‍ ജയറാമിനും ദിലീപിനും ആകാമെങ്കില്‍ ഞാനും ഒട്ടും മോശമല്ല എന്ന് കുഞ്ചാക്കോ ബോബന്‌ കാണിക്കാനാണാവോ ഈ ഒരു ആവര്‍ത്തനം എന്ന സംശയം സ്വാഭാവികം മാത്രം.

ഇന്നസെണ്റ്റിനെക്കൊണ്ട്‌ കോമഡി ഡയലോഗുകള്‍ നീട്ടി വലിച്ച്‌ പറയിപ്പിച്ച്‌ തിരക്കഥാകൃത്തും സംവിധായകനും അപഹാസ്യരാകുക എന്നതല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായിട്ടില്ല.

ചുരുക്കിപ്പറഞ്ഞാല്‍, വളരെ ദയനീയമായി, വ്യക്തതയില്ലാതെ മനുഷ്യണ്റ്റെ കാശും സമയവും മെനക്കെടുത്താനുള്ള ഒരു സിനിമ എന്നതില്‍ കവിഞ്ഞ്‌ വേറെ ഒന്നും പറയാനില്ല.

(Rating : 2.5 / 10)

3 comments:

സൂര്യോദയം said...

മനുഷ്യണ്റ്റെ കാശും സമയവും മെനക്കെടുത്താനുള്ള ഒരു സിനിമ.

ഞാന്‍ കശ്മലന്‍ said...

Elsamma
http://njankasmalan.blogspot.com/2010/10/blog-post.html

achusnellaya said...

എന്‍റെ അടുത്ത സുഹൃത്താണ് ബഷീര്‍ സിത്സില.2 കോടിയാണ് മുതല്‍മുടക്ക്..പൂജ മുതല്‍ റിലീസിങ്ങ് വരെ ഉള്ള ഓരോ ഘട്ടവും എനിക്കു പരിചിതമാണ്....എന്തു ചെയ്യാം ............