Monday, March 22, 2010

നായകന്‍



കഥ, തിരക്കഥ, സംഭാഷണം: പി.എസ്‌. റഫീക്ക്‌
നിര്‍മ്മാണം: അനൂപ്‌ ജോണ്‍
സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി.


സ്വന്തം അച്ഛനും സഹോദരിക്കും സംഭവിച്ച ദുരന്തത്തിനെത്തുടര്‍ന്ന് നായകന്റെ പ്രതികാരത്തിന്റെ കഥപറയുന്ന ഈ ചിത്രത്തില്‍ നായകന്‍ ഒരു കഥകളിനടനാണെന്നതില്‍ കവിഞ്ഞ്‌ ഒരു പുതുമയോ പ്രത്യേകതയോ ഇല്ല എന്നു തന്നെ പറയാം..

അധോലോക ഗ്യാങ്ങുകള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും അത്‌ ഉണ്ടാക്കാന്‍ 'ബുദ്ധി' ഉപയോഗിക്കുന്നതും എത്രമാത്രം കണ്ടു പഴകിയതാണെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ മനസ്സിലാവാത്തതാണോ എന്നറിയില്ല.

അതുപോലെ തന്നെ, വില്ലന്‍ കഥാപാത്രം ഒരു മജീഷ്യന്‍ ആയാല്‍ അതും വലിയ ഒരു പുതുമയാണെന്ന് പ്രേക്ഷകര്‍ കരുതുമായിരിക്കും. നേരെമറിച്ച്‌ ഈ മജീഷ്യന്റെ കഴിവുകള്‍ ഉപയോഗിച്ച്‌ വില്ലത്തരം കാണിക്കുകയായിരുന്നെങ്കില്‍ കുറച്ചെങ്കിലും പ്രത്യേകത ഉണ്ടാകുമായിരുന്നു എന്ന് തോന്നുന്നു.

കഥകളി എന്ന കലയെ പ്രതിപാദിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അതുകൊണ്ട്‌ എന്തെങ്കിലും പ്രത്യേകത ഈ ചിത്രത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നില്ല.

സീനുകള്‍ പൊതുവേ മങ്ങിയതും ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്‌ ഇം പാക്റ്റ്‌ കുറഞ്ഞതുമായി അനുഭവപ്പെട്ടു. അത്‌ തന്നെയാണെന്നുതോന്നുന്നു ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയും പുതുമയും..

ആക്‌ ഷന്‍ സീനുകള്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയെങ്കിലും പലപ്പോഴും ബോറടി ജനിപ്പിക്കുന്നതായിരുന്നു ഈ ചിത്രത്തിലെ പല രംഗങ്ങളും..

ഇന്ദ്രജിത്ത്‌ എന്ന നടന്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. ചില അഭിനയമുഹൂര്‍ത്തങ്ങള്‍ ഉദ്ദേശിച്ച ഭാവത്തിനുപകരം പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയെങ്കിലും..

സിദ്ധിക്കിണ്റ്റെ അഭിനയവും ശ്രദ്ധേയമായി. തിലകന്‌ വേഷം ഒരല്‍പ്പം പൊരുത്തക്കേട്‌ തോന്നി.

പൊതുവേ ഒട്ടും ആസ്വാദ്യകരമായ ഒരു അനുഭവമായി തോന്നിയില്ല ഈ സിനിമ എന്ന് തന്നെ പറയാം...

എങ്കിലും ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ ലിജോയ്ക്ക്‌ ഭാവിയില്‍ നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു

1 comment:

സൂര്യോദയം said...

നല്ല ചിത്രങ്ങളുണ്ടാകാന്‍ നമ്മള്‍ ആഗ്രഹിച്ചിട്ട്‌ കാര്യമില്ലല്ലോ... ഇതും തഥൈവ...