Sunday, December 06, 2015

അനാര്‍ക്കലി


രചന, സംവിധാനം : സച്ചി
സിനിമറ്റോഗ്രാഫി : സുജിത് വാസുദേവ്

ലക്ഷദ്വീപിലെ കവരത്തിയില്‍ എത്തുന്ന ഡീപ് സീ ഡൈവറായ ശാന്തനു (പൃഥിരാജ്) നേവിയില്‍ ജോലിചെയ്യുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് സക്കറിയയെ അവിടെ കണ്ടെത്തുന്നു.  വര്‍ഷങ്ങള്‍ക്ക് മുന്പ് പ്രണയത്തിലായിരുന്ന തന്‍റെ പ്രണയിനിയെ കണ്ടെത്താനുള്ള ഒരു കച്ചിത്തുരുമ്പ് ഇവിടെയുണ്ട് എന്ന കാരണത്താലാണ്‍ ശാന്തനു ഇവിടെ എത്തിയിരിക്കുന്നത്.

ഈ ചിത്രത്തിലെ പ്രണയത്തിന്‍ പലപ്പോഴും ഒരു വ്യക്തതയില്ല എന്നതാണ്‍ സത്യം.  ഒരു വാക്കിന്‍റെ പുറത്ത് കാത്തിരിക്കുന്ന പെണ്കുട്ടി.  ആ കാത്തിരിപ്പ് കാരണം കാത്തിരിക്കുന്ന കാമുകന്‍.  പെണ്കുട്ടിയുടെ അച്ഛന്‍ ഹിന്ദി സിനിമയിലെ സ്ഥിരം അമരീഷ് പുരി റോളുകളുടെ ഒരു പിന്തുടര്‍ച്ച മാത്രം.
ക്ലൈമാക്സില്‍ ഒരു ട്രെയിനും അതില്‍ ഓടിക്കയറാന്‍ വെമ്പല്‍ കൊണ്ട് അച്ഛന്‍റെ കയ്യില്‍ കിടന്ന് പിടയുന്ന നായികയും ഒടുവില്‍ കൈ വിട്ടുകൊടുക്കുന്ന അച്ഛനും ഭാഗ്യത്തിന്‍ ഇതില്‍ ചേര്‍ത്തിട്ടില്ല.

ഈ ചിത്രം സുജിത് വാസുദേവിന്‍റെ മികവില്‍ പ്രേക്ഷകര്‍ ആസ്വദിക്കും.  ഈ ചിത്രത്തിലെ കഥയുടെ പരാധീനതകള്‍ ബിജുമേനോന്‍ അടക്കമുള്ളവരുടെ ഹാസ്യരംഗങ്ങളും ദൃശ്യമിഴിവും കാരണം പ്രേക്ഷകര്‍ സഹിക്കും.  അതിനാല്‍തന്നെ, ഈ ചിത്രം പ്രേക്ഷകര്‍ തള്ളിക്കളയുന്നില്ല.
മിയ അവതരിപ്പിച്ച കഥാപാത്രം ലക്ഷദ്വീപില്‍ നിന്ന് ഹെലികോപറ്റര്‍ സര് വീസ് നടത്തിക്കുവാന്‍ വേണ്ടി മാത്രമായി ശേഷിച്ചു.
സുരേഷ് കൃഷ്ണ മികച്ച പ്രകടനം കാഴ്ച വെച്ചു.  നായികയായ പ്രിയല്‍ ഗോറും മോശമായില്ല.

പൃഥ്യിരാജ് തന്‍റെ റോള്‍ നന്നായി ചെയ്തെങ്കിലും അദ്ദേഹത്തെ ഡീപ് സീ ഡൈവറ് ആക്കിയതിനാല്‍ ഈ സിനിമയില്‍ ആ ജോലിക്ക് വളരെ പ്രസക്തമായ എന്തെങ്കിലും കാരണം കാണും എന്ന് പ്രതീക്ഷിക്കരുത്.  വെറുതേ ഒരു ചേഞ്ചിന്‍ …

Rating : 5 / 10


സോള്‍ട്ട് മാങ്കോ ട്രീ



സംവിധാനം  രാജേഷ് നായര്‍
രചന  വിനോദ് & വിനോദ്

മകന്‍റെ എല്‍ കെ ജി അഡ്മിഷനുവേണ്ടി ഒരു അച്ഛനും അമ്മയും നടത്തുന്ന ശ്രമമാണ്‍ ഈ സിനിമയുടെ ഇതിവൃത്തം.  ഒരു ഷോര്‍ട്ട് ഫിലിമില്‍ ഒതുക്കേണ്ട ഒരു സംഗതിയെ ഒരു സിനിമയാക്കിയതിലെ പോരായ്മയും ബുദ്ധിമുട്ടും ഈ ചിത്രത്തിനുണ്ട്.  എന്നിരുന്നാലും കുറേ രസകരമായ രംഗങ്ങളും ഡയലോഗുകളും ഈ ചിത്രത്തെ നമുക്ക് ഭേദപ്പെട്ട അവസ്ഥയില്‍ കണ്ടിരിക്കാന്‍ സഹായിക്കുന്നു,.
ബിജുമേനോന്‍റെ ചില പ്രകടനങ്ങള്‍ (പ്രത്യേകിച്ചും, ചൈല്‍ഡ് ലേബര്‍ എന്ന വിഷയത്തെക്കുറിച്ച് ഒരു സ്കൂള്‍ ഇന്‍റര്‍ വ്യൂ ബോര്‍ഡിന്‍റെ മുന്നില്‍ നടത്തിയ പ്രകടനം) ഗംഭീരമായിരുന്നു.
ഈ സിനിമയെ വലിയ ഒരു പതനത്തില്‍ നിന്ന് രക്ഷിച്ചതിന്‍ ശ്രീ. ഹരീഷ് എന്ന നടന്‍റെ ഹാസ്യപ്രകടനം പ്രധാന കാരണമാണ്‍. 
സുധീര്‍ കരമനയും ഒരു സീനില്‍ പൊട്ടിച്ചിരി വിതറുന്നുണ്ട്.

രണ്ടാം പകുതിയില്‍ സുഹാസിനിയുടെ നേതൃത്വത്തില്‍ അച്ഛനമ്മമാര്‍ക്കുള്ള ഒരു കോച്ചിങ്ങ് ക്യാമ്പുണ്ട്.  ഈ സിനിമയെ വെറുത്തിട്ട് ഇട്ടിട്ട് ഇറങ്ങി ഓടാന്‍ ആ സന്ദര്‍ഭങ്ങള്‍ ധാരാളമാണ്‍.
ക്ലൈമാക്സില്‍ പ്രേക്ഷകനെ ആകാശത്തേയ്ക്ക് വിരല്‍ ചൂണ്ടി ഊശിയാക്കുന്നതോടെ ഈ ചിത്രം അവസാനിക്കുന്നു.

 സുഹാസിനിയുടെ അമിതാഭിനയമൊഴിച്ചാല്‍ ബാക്കിയെല്ലാം തരക്കേടില്ല

പ്രേക്ഷകര്‍ക്ക് ചെറിയ ഒരു നൊസ്റ്റാള്‍ജിയയ്ക്ക് വേണ്ടി ഒരു ഗാനരംഗവും ചിത്രത്തിലുണ്ട.

Rating : 4 / 10